
കൊച്ചി: സഹകരണസംഘങ്ങളില്‍നിന്നു സര്‍ക്കാര്‍ സ്വീകരിച്ച നിക്ഷേപങ്ങളിലേക്കും ഇ.ഡി. അന്വേഷണം നീളുന്നു. ക്ഷേമ പെന്‍ഷനുകള്‍ക്കായി സഹകരണസംഘങ്ങളില്‍നിന്നു കടമെടുത്ത തുകയിലും കള്ളപ്പണമുണ്ടെന്ന കണ്ടെത്തലിനേത്തുടര്ന്നാണിത്.
സഹകരണസംഘങ്ങള്‍ 2018-നുശേഷം സര്‍ക്കാരിന് 15,000 കോടി രൂപ വായ്പ നല്‍കിയിട്ടുണ്ട്. കെ.എസ്.ആര്.ടി.സിയില്‍ പെന്ഷന് നല്‍കാനും സഹകരണസംഘങ്ങളില്‍നിന്നു കോടികള്‍ വായ്പയെടുത്തു. സാമൂഹികസുരക്ഷാ പെന്ഷന് കമ്പനി മുഖേനയാണ് 9% വാര്‍ഷികപലിശ വാഗ്ദാനം ചെയ്ത് പണം സമാഹരിച്ചത്. കോവിഡ് കാലത്തു വായ്പകള്‍ കുറഞ്ഞപ്പോള്‍ ബാങ്കുകളിലേക്കുവന്ന കോടികളും സര്‍ക്കാരിനു െകെമാറി.
പല സഹകരണസംഘങ്ങളും യാതൊരു പരിശോധനയുമില്ലാതെ വമ്പന്നിക്ഷേപങ്ങള് സ്വീകരിച്ചിരുന്നു. സര്‍ക്കാരിലേക്കു പണമെത്തുകയും ക്ഷേമപദ്ധതികളുടെ പേരില്‍ വിനിയോഗിക്കപ്പെടുകയും ചെയ്തതോടെ കള്ളപ്പണനിക്ഷേപകര്ക്കു കണക്കില്ലാത്ത പണം വെളുപ്പിക്കാന്‍ കഴിഞ്ഞു. ക്ഷേമ പെന്‍ഷനുകള്‍ക്കായി കടമെടുത്തതിലും കള്ളപ്പണവിനിയോഗം കണ്ടെത്തിയാല്‍ സര്‍ക്കാര്‍ മറുപടി നല്‍കേണ്ടിവരും.






