
കൊച്ചി: ഡൊമിനിക് മാര്ട്ടിന് ബോംബ് നിര്‍മ്മാണ പരിശീലനം നടത്തിയതു വീടിന്റെ ടെറസില്‍ അല്‍ഫാം പാചകത്തിന്റെ മറവില്‍. ഇതിനായി ഇയാള്‍ ഗ്രില്‍ സ്റ്റൗ വാങ്ങിയിരുന്നു. ''പുക കണ്ടാല്‍ പേടിക്കേണ്ടെന്ന്'' ഇയാള്‍ തന്നോടു പറഞ്ഞിരുന്നതായി താഴെതാമസിക്കുന്ന വീട്ടുടമ പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്.
പിന്നീടു ടെറസില്‍നിന്നു പലപ്പോഴും പുക ഉയര്‍ന്നിരുന്നതു കണ്ടപ്പോള്‍ അല്‍ഫാം ഉണ്ടാക്കിയതാണെന്നാണു വീട്ടുകാര്‍ കരുതിയത്. അതിനാല്‍, പുകയും ശബ്ദവുമൊന്നും ആരും സംശയിച്ചുമില്ല. ബോംബ് നിര്‍മ്മിച്ചതു യൂട്യൂബ് നോക്കിയാണെന്നും മൊഴി നല്‍കിയിട്ടുണ്ട്. ഗള്‍ഫില്‍ വച്ചാണു പദ്ധതി തയാറാക്കിയത്. അവിടെ ആരെങ്കിലും സഹായിച്ചിരുന്നോ, ബാഹ്യ പ്രേരണയുണ്ടോ എന്നു പരിശോധിക്കുന്നുണ്ട്. ഇയാളുടെ യൂട്യൂബ് ഹിസ്റ്ററി, സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകള്‍ എന്നിവയും പരിശോധിക്കും.
അതേസമയം, ബോംബ് വച്ചതു ടിഫിന്‍ ബോക്സിലല്ലെന്നും ആറു പ്ലാസ്റ്റിക് കവറുകളിലായി ആറിടത്താണു സ്ഥാപിച്ചെന്നും ഡൊമിനിക് മാര്ട്ടിന് മൊഴി നല്കി. പെട്രോള്‍ നിറച്ച പ്ലാസ്റ്റിക് ബാഗില്‍ റിമോട്ട് ഘടിപ്പിച്ചു. ബാറ്ററിയോടു ചേര്‍ത്തുവച്ച ഗുണ്ടാണു തീപ്പൊരി ഉണ്ടാക്കി പൊട്ടിച്ചത്. എട്ടു ലിറ്റര്‍ പെട്രോള്‍ ഉപയോഗിച്ചു. സ്ഫോടനത്തിനായി പൊട്ടിച്ചത് 50 ഗുണ്ടുകളാണ്.
വിശ്വാസികള്‍ എല്ലാവരും പ്രാര്‍ത്ഥനയിലായിരിക്കുമ്പോള്‍ ഇയാള്‍ പിന്‍നിരയില്‍ നിന്നു റിമോട്ട് കണ്ട്രോള് ഉപയോഗിച്ച് സ്ഫോടനം നടത്തുകയായിരുന്നു. സംഭവസ്ഥലത്തെ പൊട്ടിത്തെറി ദൃശ്യങ്ങള്‍ മൊെബെലില്‍ പകര്‍ത്തി. പല കടകളില്‍ നിന്നായിട്ടാണു സ്ഫോടവസ്തുക്കള്‍ അടക്കം വാങ്ങിയിട്ടുള്ളത്. ഇവയുടെ എല്ലാ ബില്ലും പോലീസിനു െകെമാറിയിട്ടുണ്ട്. ഇയാളുമായി സമ്പര്‍ക്കം പുലര്ത്തിയിരുന്നവരുടെ വിശദാംശങ്ങള്‍ പരിശോധിച്ചു വരികയാണ്.






