
ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരാക്രമണം. പൂഞ്ചിലാണ് സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണമുണ്ടായത്. കൂടുതൽ സൈനികർ
ആക്രമണമുണ്ടായ പൂഞ്ചിലേക്ക് എത്തിച്ചേർന്നിട്ടുണ്ട്. സംഭവ സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. ഏറ്റുമുട്ടലിൽ ഒരു ഭീകരന് പരിക്കേറ്റെന്നും സൂചനയുണ്ട്
ഈ വർഷം ഏപ്രിലിനും മെയ് മാസത്തിനും ഇടയിൽ, രജൗരി-പൂഞ്ച് മേഖലയിൽ രണ്ട് വ്യത്യസ്ത ആക്രമണങ്ങളിൽ 10 സൈനികർ ഡ്യൂട്ടി ലൈനിൽ വീണു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 35-ലധികം സൈനികർ ഈ പ്രദേശത്ത് ഭീകരവിരുദ്ധ ഓപ്പറേഷനിൽ കൊല്ലപ്പെട്ടു.
സംഘര്‍ഷസാധ്യത മാറതെ പൂഞ്ച്പ്രദേശം കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ പൂഞ്ചിയില്‍ സൈനിക വാഹനത്തിന് തീപിടിച്ച് അഞ്ചു ജവാന്മാർ മരിച്ചത് സൈനികർ സഞ്ചരിച്ച വാഹനത്തിന് തീപിടിച്ച് അപകടമുണ്ടായതായാണ് ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. രജൗരി സെക്ടറിൽ ഭീകരാക്രമണം നടന്നതെന്ന് സൈന്യം സ്ഥീരീകരിച്ചു. ഭീകരർ ഗ്രനേഡ് പ്രയോഗിച്ചതിനെ തുടർന്നാണ് വാഹനത്തിന് തീപിടിച്ചതെന്ന് സൈന്യം ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. ആക്രമണത്തിൽ അഞ്ചു സൈനികർ വീരമൃത്യു വരിക്കുകയും ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഈ പ്രദേശം 2003 നും 2021 നും ഇടയിൽ തീവ്രവാദത്തിൽ നിന്ന് മുക്തമായ ഒരു നീണ്ട കാലഘട്ടം ആസ്വദിച്ചിരുന്നു, എന്നാൽ അതിനുശേഷം ഏറ്റുമുട്ടലുകൾ പതിവായി.






