
എറണാകുളം : അങ്കമാലിയില്‍ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. പുന്നക്കാട്ട് വീട്ടിൽ ലളിതയാണ് (62) മരിച്ചത്. പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് കഴുത്തിൽ മുറുക്കിയാണ് കൊലപ്പെടുത്തിയത്. ഭർത്താവ് ബാലൻ ഒളിവിലാണ്. ഇയാളുടെ സൈക്കിൾ മൂഴിക്കുളം ജംങ്ഷനിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മകളെ മുറിയില്‍ പൂട്ടിയിട്ടാണ് ലളിതയെ കൊലപ്പെടുത്തിയത്.
ഇന്നലെ രാവിലെ 11 മണിയോടെയാണ് കൊലപാതകം നടന്നതെന്നാണ് പോലീസിന്റെ നിഗമനം. രാത്രി വൈകി വീട്ടിലെത്തിയ മകനാണ് അമ്മയെ മരിച്ച നിലയില്‍ കാണുന്നത്. തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. വീടിനുള്ളിലെ സെറ്റിയിലാണ് മൃതദേഹം കണ്ടത്.
സംഭവത്തില്‍ കേസെടുത്ത അങ്കമാലി പോലീസ് ഭർത്താവ് ബാലനായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. എങ്ങനെയാണ് കൃത്യം നടത്തിയതെന്ന കാര്യത്തില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാത്രമേ വ്യക്തത വരികയുള്ളൂവെന്ന് പോലീസ് അറിയിച്ചു.
ഇന്നലെ രാവിലെ 11 മണിയോടെയാണ് കൊലപാതകം നടന്നതെന്നാണ് പോലീസിന്റെ നിഗമനം. രാത്രി വൈകി വീട്ടിലെത്തിയ മകനാണ് അമ്മയെ മരിച്ച നിലയില്‍ കാണുന്നത്. തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. വീടിനുള്ളിലെ സെറ്റിയിലാണ് മൃതദേഹം കണ്ടത്.
സംഭവത്തില്‍ കേസെടുത്ത അങ്കമാലി പോലീസ് ഭർത്താവ് ബാലനായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. എങ്ങനെയാണ് കൃത്യം നടത്തിയതെന്ന കാര്യത്തില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാത്രമേ വ്യക്തത വരികയുള്ളൂവെന്ന് പോലീസ് അറിയിച്ചു.







Comments