
തിരുവനന്തപുരം : അയോധ്യയിൽ നടന്ന ശ്രീരാമ പ്രാണപ്രതിഷ്ഠയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയേയും അപമാനിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് ശാന്തിക്കാരൻ. വാട്സ്ആപ്പ് സന്ദേശത്തിലൂടെയാണ് ഇയാളുടെ വളരെ മോശമായി സംസാരം. തിരുവിതാംകൂർ ദേവസ്വം ബോർഡില്‍
ഏറ്റുമാനൂർ ഗ്രൂപ്പ് ശാസ്താംകോട്ട സബ് ഗ്രൂപ്പിൽ വള്ളിക്കാവ് ദേവസ്വത്തിൽ ശാന്തിക്കാരനായി ജോലി ചെയ്യുന്ന രാഹുൽ ചന്ദ്രൻ
(ശങ്കർ) എന്ന ആളുടെ പേരിൽ ആണ് ഈ ശബ്ദ സന്ദേശം ദേവസ്വം ബോർഡ് ജീവനക്കാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഉൾപ്പെടെ പ്രചരിക്കുന്നത്.
കൊല്ലം അയത്തിൽ സ്വദേശിയാണ് ഇയാൾ. ശ്രീരാമചന്ദ്ര ഭഗവാനേയും പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് യജമാന സ്ഥാനം അലങ്കരിച്ച പ്രധാനമന്ത്രി
നരേന്ദ്ര മോഡിയേയും അശ്ലീല പദങ്ങളുപയോഗിച്ച് അധിക്ഷേപിച്ചു സംസാരിക്കുന്ന വോയ്സ് ക്ലിപ്പ് ആണ് വ്യാപകമായി പ്രചരിക്കുന്നത്.
എന്നാൽ ഇതു സംബന്ധിച്ച് ദേവസ്വം ബോർഡും പോലിസും ഇതേ വരെ അന്വേഷണം നടത്തിയിട്ടില്ല.അതേ സമയം സംഭവം കേന്ദ്ര ഏജൻസികളുടെ ശ്രദ്ധയിയിൽ പെട്ടതായിയാണ് സുചന. എന്നാൽ തന്റെ സംഭാഷണം എഡിറ്റ് ചെയ്തു ആണ് പ്രചരിപ്പിക്കുന്നത് എന്നും മറുവശത്തു പറഞ്ഞത് കൂടി അന്വേഷിക്കണം എന്നും രാഹുൽ ചന്ദ്രൻ പറഞ്ഞു.





