
എടത്വാ: പുല്ലും വൈക്കോലുമായി എത്താറുള്ള സാനിയുടെ വിളി കേള്‍ക്കാന്‍ കാതോര്‍ത്ത് നാല്ക്കാലികള്. പോലീസ് വാഹനം ഇടിച്ച് ജീവന് പൊലിഞ്ഞ യുവ ക്ഷീരകര്ഷകന് എടത്വാ ഇരുപതില്‍ചിറ സാനി ബേബി(29)യുടെ നാല്‍ക്കാലികളാണ് തൊഴുത്തില്‍ പ്രിയപ്പെട്ട യജമാനനെ കാത്തുകഴിയുന്നത്. ചെറുപ്പം മുതല്‍ പശുപരിപാലനത്തില്‍ പിതാവ് ബേബിയെ സഹായിച്ചിരുന്ന സാനി പശുവളര്‍ത്തല്‍ ഉപജീവന മാര്‍ഗമായി തെരഞ്ഞെടുക്കുകയായിരുന്നു.
സ്വന്തമായി ആറോളം പശുക്കളെ പരിപാലിച്ചിരുന്ന സാനിക്ക് നാലോളം കറവപ്പശുക്കളില്‍നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലാണ് വീട്ടുകാര്യങ്ങളും ബംഗളരുവില്‍ നഴ്സിങ് പഠിക്കുന്ന സഹോദരിയുടെ ഫീസും അനുബന്ധ ചെലവുകളും നടത്തിയിരുന്നത്. മരണത്തിന് തൊട്ടുമുന്‍പ് പശുവിനെ കുളിപ്പിച്ച് പുല്ലും െവെക്കോലും വെള്ളവും നല്‍കിയാണ് സാനി പുറത്തേക്കിറങ്ങിയത്. രാത്രി െവെകിയും തൊഴുത്തിലെത്താറുള്ള സാനിക്കായി കാതോര്‍ത്ത് തൊഴുത്തിനുള്ളില്‍ കഴിയുകയാണ് നാല്ക്കാലികള്. ബന്ധുകളും സമീപവാസികളും പുല്ലും െവെക്കോലും നല്കുന്നു ണ്ടെങ്കിലും ഭക്ഷിക്കാതെ യജമാനന്റെ സാമീപ്യമില്ലാതെ തൊഴുത്തില്‍ കഴിയുന്ന പശുക്കളെ നിറകണ്ണുകളോടുകൂടിയാണ് നാട്ടുകാരും കാണുന്നത്.
ഇനിയൊരു മടങ്ങിവരവില്ലെന്ന് അറിയാതെ അലറിക്കരയുന്ന പശുക്കളുടേയും കുടുംബത്തിന്റെ അത്താണി നഷ്ടപ്പെട്ട ദു:ഖത്തില്‍ പൊട്ടിക്കരയുന്ന മാതാപിതാക്കളുടെയും സഹോദരന്മാരുടെയും തേങ്ങല്‍ നാട്ടുകാരുടെ കണ്ണുകളും ഈറനണിയിക്കുകയാണ്. വ്യാഴാഴ്ച രാത്രി 8.30 ന് അമ്പലപ്പുഴ - തിരുവല്ല സംസ്ഥാനപാതയില്‍ പച്ച ലൂര്‍ദ്ദ് മാതാ ആശുപത്രിക്ക് സമീപം വെച്ചാണ് ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിലെ വാഹനം സ്കൂട്ടറിലെത്തിയ സാനിയയെ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ പോലീസ് വാഹനത്തിന്റെ അടിയില്‍ കുടുങ്ങിക്കിടന്ന സാനി 15 മീറ്ററോളം റോഡിലൂടെ നിരങ്ങിയാണ് നിന്നത്.
ഓടിക്കൂടിയ നാട്ടുകാര്‍ പോലീസ് വാഹനത്തിന്റെ അടിയില്‍നിന്ന് യുവാവിനെ പുറത്തെടുത്ത് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എടത്വാ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് എടത്വാ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. മാതാവ്: സുനി. സഹോദരങ്ങള്‍: സോബിച്ചന്, സിബിച്ചന്, സൗമ്യ.






