തൃപ്പൂണിത്തുറ : കഴിഞ്ഞദിവസം തൃപ്പൂണിത്തുറയില്‍ ഉണ്ടായ വെടിക്കെട്ട് അപകടത്തില്‍ സ്ഫോടനത്തില്‍ കേടുപാടുകള്‍ പറ്റിയത് 150 വീടുകള്‍ക്ക്്. നാശനഷ്ടം ഉണ്ടായതിനെ തുടര്‍ന്നുള്ള നഷ്ടപരിഹാരത്തിനായി അപേക്ഷ നല്‍കിയത് 300 ലധികം പേരെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ മുതല്‍ നഷ്ടപരിഹാരത്തിനായി റജിസ്ട്രേന്‍ തുടങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ അപേക്ഷ നല്കാന് വലിയ തിരക്കുണ്ട്.
നഷ്ടം കണക്കാക്കാന്‍ റവന്യൂവിഭാഗം പ്രത്യേക സെല്‍ രൂപീകരിച്ചിട്ടുണ്ട്. ഇവിടെയെത്തി ആള്‍ക്കാര്‍ക്ക് തങ്ങള്‍ക്ക് നേരിട്ട പ്രശ്നം റിപ്പോര്‍ട്ട് ചെയ്യാം ഇന്നലെ വരെ 125 പേര് റജിസ്റ്റര്‍ ചെയ്തിരുന്നു. റജിസ്റ്റര്‍ ചെയ്തവരുടെ വീടുകളില്‍ എത്തി മുനിസിപ്പാലിറ്റിയുടെ എഞ്ചിനീയറിംഗ് വിഭാഗം വന്ന് പരിശോധന നടത്തുകയും അവര്‍ നല്കുന്ന ഡീറ്റെയ്ല്‍സ് അനുസരിച്ച് നഷ്ടപരിഹാരം കണക്കാക്കി പിന്നീട് നല്‍കുകയും ചെയ്യും. സ്ഫോടനത്തിന്റെ ആഘാതം 25 മീറ്റര്‍ അകലെവരെ ഉണ്ടായതായിട്ടാണ് സിസിടിവി ദൃശ്യങ്ങളും തെളിയിക്കുന്നത്.
150 ഓളം കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. പ്രദേശത്ത് എട്ട് വീടുകള്‍ പുര്‍ണമായും തകര്‍ന്നു. വാടകയ്ക്ക്് താമസിക്കുന്ന ആള്‍ക്കാരുടെ ആരോഗ്യപ്രശ്നങ്ങളും പരിശോധന നടത്തും. സ്ഥാപനങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കും. അതേസമയം സ്ഫോടനത്തില്‍ എത്ര നഷ്ടം സംഭവിച്ചു എന്ന് കൃത്യമായ കണക്കുകള്‍ പുറത്തുവന്നിട്ടില്ല. അതേസമയം ഒരു കോടി രൂപയുടെ നഷ്ടമെങ്കിലും ഉണ്ടായിട്ടുള്ളതായിട്ടാണ് പ്രാഥമികമായി നടത്തിയ പരിശോധനയ്ക്ക് ശേഷം പ്രതീക്ഷിക്കപ്പെടുന്നത്. അതുപോലെ സ്ഫോടനത്തിന്റെ ആഘാതം സംബന്ധിച്ച ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട കാര്യത്തിനും പ്രത്യേകം ടീമിനെ നിയോഗിച്ചിട്ടുണ്ട്.
നേരത്തേ സ്ഫോടനത്തില്‍ മന്ത്രി പി രാജീവ് ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടിയിരുന്നു. തൃപ്പൂണിത്തുറയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് നാല് പേര് അറസ്റ്റിലായി. കരയോഗം ഭാരവാഹികളായ സതീശന്, ശശികുമാര്‍, കരാര്‍ ജോലിക്കാരായ വിനീത്, വിനോദ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ നരഹത്യാ കുറ്റം ചുമത്തിയാണ് കേസെടുത്തിരുന്നു. നിയമവിരുദ്ധമായി കരിമരുന്ന് സൂക്ഷിച്ചെന്ന് എഫ്ഐആറില്‍ പറയുന്നു.
ഇതുവരെ രണ്ട് പേരാണ് മരിച്ചത്. പടക്കശാലയില്‍ ജോലി ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശി വിഷ്ണുവും മറ്റൊരു വ്യക്തിയായ 55 കാരന് വിദാകരനുമാണ് മരിച്ചത്. ഒരാള്‍ ഗുരുതരമായി പൊള്ളലേറ്റ നിലയിലാണ്.






