
ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനത്തോട് അനുബന്ധിച്ച് മുംബൈ ശിവാജി പാര്‍ക്കില്‍ ഇന്ന നടക്കുന്ന ഇന്ത്യാ മുന്നണിയുടെ മെഗാ റാലി പങ്കെടുക്കില്ലെന്ന് ഇടതു പാര്‍ട്ടികള്‍. രാഹുല്‍ ഗാന്ധിയെയും കെ.സി . വേണുഗോപാലിനെയും കേരളത്തില്‍ മത്സരിപ്പിക്കുന്നതില്‍ വിയോജിപ്പ് അറിയിച്ചുകൊണ്ടാണ് ഇടതു നേതാക്കള്‍ വിട്ടുനില്‍ക്കും.
രാഹുല്‍ സിറ്റിങ് എംപിയാണെന്നത് പരിഗണിക്കാം. എന്നാല്‍ വേണുഗോപാലിനെ കേരളത്തിലേക്ക് അയച്ചത് സിപിഎമ്മിന്റെ സീറ്റ് പിടിച്ചെടുക്കാനാണെന്നും ഇത് മുന്നണിയുടെ ധാരണയ്ക്ക് വിരുദ്ധമാണെന്നും ഇടതു നേതാക്കള്‍ പറഞ്ഞു. സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ നീതി’ എന്ന മുദ്രാവാക്യവുമായി ജനുവരി 14നു മണിപ്പുരിലെ ഇംഫാലിൽ തുടങ്ങിയന്യായ് യാത്ര 63 ദിവസം കൊണ്ട് 15 സംസ്ഥാനങ്ങൾ പിന്നിട്ടിരുന്നു.
ഇന്ത്യാ മുന്നണിയുടെ ശക്തിപ്രകടനമായാണ് മെഗാ റാലി സംഘടിപ്പിക്കുന്നത്. സോണിയാഗാന്ധി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ആർജെപി നേതാവ് തേജസ്വി യാദവ് തുടങ്ങിയവർ ശിവാജി പാർക്കിൽ നടക്കുന്ന മെഗാ റാലിയിൽ പങ്കെടുക്കും. ഉദ്ധവ് താക്കറെ, മകൻ ആദിത്യ താക്കറെ,ശരദ് പവാർ, ജാർഖണ്ഡ് മുഖ്യമന്ത്രി ചംമ്പയ് സോറൻ എന്നിവരും എത്തുമെന്നാണ് വിവരം. ലക്ഷക്കണക്കിനു പ്രവർത്തകരെ അണിനിരത്താനാണു മുന്നണി ലക്ഷ്യമിടുന്നത്.
രാഹുല്‍ സിറ്റിങ് എംപിയാണെന്നത് പരിഗണിക്കാം. എന്നാല്‍ വേണുഗോപാലിനെ കേരളത്തിലേക്ക് അയച്ചത് സിപിഎമ്മിന്റെ സീറ്റ് പിടിച്ചെടുക്കാനാണെന്നും ഇത് മുന്നണിയുടെ ധാരണയ്ക്ക് വിരുദ്ധമാണെന്നും ഇടതു നേതാക്കള്‍ പറഞ്ഞു. സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ നീതി’ എന്ന മുദ്രാവാക്യവുമായി ജനുവരി 14നു മണിപ്പുരിലെ ഇംഫാലിൽ തുടങ്ങിയന്യായ് യാത്ര 63 ദിവസം കൊണ്ട് 15 സംസ്ഥാനങ്ങൾ പിന്നിട്ടിരുന്നു.
ഇന്ത്യാ മുന്നണിയുടെ ശക്തിപ്രകടനമായാണ് മെഗാ റാലി സംഘടിപ്പിക്കുന്നത്. സോണിയാഗാന്ധി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ആർജെപി നേതാവ് തേജസ്വി യാദവ് തുടങ്ങിയവർ ശിവാജി പാർക്കിൽ നടക്കുന്ന മെഗാ റാലിയിൽ പങ്കെടുക്കും. ഉദ്ധവ് താക്കറെ, മകൻ ആദിത്യ താക്കറെ,ശരദ് പവാർ, ജാർഖണ്ഡ് മുഖ്യമന്ത്രി ചംമ്പയ് സോറൻ എന്നിവരും എത്തുമെന്നാണ് വിവരം. ലക്ഷക്കണക്കിനു പ്രവർത്തകരെ അണിനിരത്താനാണു മുന്നണി ലക്ഷ്യമിടുന്നത്.







Comments