
മുംബൈ: ആക്ടിവിസ്റ്റ് നരേന്ദ്ര ദാബോല്‍ക്കര്‍ വധക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ രണ്ടുപേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ. കേസിലെ പ്രതികളായ മൂന്ന് പേരെ വെറുതേ വിട്ടു. 2013 ഓഗസ്റ്റ് 20 ന് ഓംകാരേശ്വര്‍ പാലത്തില്‍ പ്രഭാത സവാരിക്കിടെയായിരുന്നു 67 കാരനായ ദാബോല്‍ക്കര്‍ വെടിയേറ്റ് മരിച്ചത്. ബൈക്കില്‍ എത്തിയ രണ്ടു പേരായിരുന്നു ദബോല്ക്കറിന് നേരെ വെടിയുതിര്‍ത്തത്.
ഗൂഡാലോചന അടക്കമായിരുന്നു അഞ്ചുപേരെ പ്രതിചേര്‍ത്തത്. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരേ നടത്തിയ പ്രവര്‍ത്തനങ്ങളാണ് കൊലപാതകത്തിന് കാരണമായത്. അന്ധവിശ്വാസങ്ങള്‍ക്ക് എതിരേ പ്രവര്‍ത്തിക്കുന്ന മഹാരാഷ്ട്രയിലെ ശ്രദ്ധ നിര്‍മൂലന്‍ സമിതിയുടെ പ്രവര്‍ത്തകനായിരുന്ന നരേന്ദ്ര ദാഭോല്‍ക്കര്‍. ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സി.ബി.ഐ) 2014-ല്‍ അന്വേഷണം ഏറ്റെടുക്കുകയും ഹിന്ദു വലതുപക്ഷ സംഘടനയായ സനാതന്‍ സന്‍സ്തയുമായി ബന്ധമുള്ള ഇഎന്‍ടി സര്ജന് ഡോ.വീരേന്ദ്രസിങ് തവാഡെയെ 2016 ജൂണില്‍ അറസ്റ്റ് ചെയ്യുകയും ചെയ്തു.
തവാഡെയും മറ്റ് ചില പ്രതികളും ദബോല്‍ക്കറുടെ സംഘടനയായ മഹാരാഷ്ട്ര അന്ധശ്രദ്ധ നിര്‍മൂലന്‍ സമിതി നടത്തുന്ന പ്രവര്‍ത്തനങ്ങളെ എതിര്‍ത്തിരുന്നു. 2015 ഫെബ്രുവരിയില്‍ ഗോവിന്ദ് പന്‍സാരെയെയും അതേ വര്‍ഷം ഓഗസ്റ്റില്‍ കോലാപൂരില്‍ എംഎം കല്‍ബുര്‍ഗിയെയും വെടിവെച്ചുകൊന്നതിന് പിന്നാലെയാണ് പൂനെയിലെ ദാഭോല്‍ക്കറുടെ കൊലപാതകം. 2017 സെപ്തംബറിലാണ് ഗൗരി ലങ്കേഷ് ബെംഗളൂരുവിലെ വീടിന് പുറത്ത് വെടിയേറ്റ് മരിച്ചത്.






