
കൊച്ചി: രാജ്യാന്തര അവയവക്കച്ചവട മാഫിയയില്‍ കൂടുതല്‍ മലയാളികള്‍ക്കു പങ്കെന്നു സൂചന. കൊച്ചി സ്വദേശി മധുവുമായി ചേര്‍ന്നാണു സാമ്പത്തിക ഇടപാടുകളടക്കം നടത്തിയതെന്നാണു മുഖ്യപ്രതി സബിത്ത് നാസറിന്റെ മൊഴി.
സബിത്തിലൂടെ മധുവിനെയും മറ്റ് കണ്ണികളെയും കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണു പോലീസ്. 12 ദിവസം കസ്റ്റഡിയില്‍ ലഭിച്ച സബിത്തിനെ റൂറല്‍ എസ്.പി: ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിലാണു ചോദ്യംചെയ്യുന്നത്.
സബിത്ത് വെറും ഇടനിലക്കാരനല്ലെന്നും മനുഷ്യക്കടത്തിന്റെ മുഖ്യസൂത്രധാരനാണെന്നും അനേ്വഷണസംഘം പറയുന്നു. ഇയാളുടെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും. പണമിടപാടിന്റെ തെളിവുകള്‍ ഫോണില്‍ കണ്ടെത്തി.
ഉത്തരേന്ത്യക്കാര്‍ നയിക്കുന്ന അവയവക്കടത്ത് ശൃംഖലയിലെ പ്രധാനകണ്ണികളാണു സബിത്തും സുഹൃത്ത് മധുവുമെന്ന് അനേ്വഷണസംഘം വ്യക്തമാക്കി. നെടുമ്പാശേരിയില്‍നിന്നു കുവൈത്തിലേക്കും അവിടെനിന്ന് ഇറാനിലേക്കുമാണ് ആളുകളെ കടത്തിയിരുന്നത്.
2019-ല്‍ ശ്രീലങ്കയില്നിന്നാണു മധുവിനൊപ്പം താന്‍ ഇറാനിലേക്കു പോയതെന്നു സബിത്ത് ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തി. ഡല്‍ഹി സ്വദേശിയായ ബിസിനസുകാരന് അഞ്ചുലക്ഷം രൂപ പ്രതിഫലത്തില്‍ വൃക്ക കൊടുക്കാനാണു ശ്രീലങ്കയ്ക്കു പോയത്.
ഹൈദരാബാദ് സ്വദേശി നിസാമായിരുന്നു ഇടനിലക്കാരന്. എന്നാല്‍, അപ്പോഴേക്കു രോഗി ശ്രീലങ്കയില്‍നിന്നു മടങ്ങിയതിനാല്‍ മധുവിനൊപ്പം സബിത്ത് ഇറാനിലേക്കു പോയി. മട്ടാഞ്ചേരി കേന്ദ്രീകരിച്ചാണു മധുവിന്റെ പ്രവര്‍ത്തനമെന്നു സബിത്ത് ശവളിപ്പെടുത്തി.
മധുവിനെ കണ്ടെത്താന്‍ അനേ്വഷണം തുടരുന്നു. ഇയാളെ പരിചയമുണ്ടെന്നല്ലാതെ വിലാസം അറിയില്ലെന്നാണു സബിത്തിന്റെ മൊഴി. ടെഹ്റാനിലെ ഫരീദ് ദിഗാന് ആശുപത്രിയില്‍ അവയവ സ്വീകര്‍ത്താക്കളെ സഹായിക്കുകയായിരുന്നു സബിത്തിന്റെ ജോലി.






