
പാലാ: ഓണപൂവിളികള്‍ എങ്ങുമുയരുമ്പോള് പാലാ മുരിക്കും പുഴയില്‍ ദമ്പതികളൊരുക്കിയ പൂ കൃഷി മാതൃകയാവുന്നു.പാലാ മുരിക്കുംപുഴ സ്വദേശി അജിത് പനയ്ക്കലും ഭാര്യ രമ്യയും മൂന്ന് വയസുകാരന് മകന് ആദിദേവും ചേര്‍ന്ന് ഒരുക്കിയ ചെണ്ടുമല്ലി വസന്തമാണ് ഏവരേയും ആകര്‍ഷിക്കുന്നത്.
വീടിന്സമീപത്ത് തന്നെ പാട്ടത്തിനെടുത്ത 60 സെന്റ് സ്ഥലത്ത് 2500 ഓളം ചെണ്ട് മല്ലി ചെടികള്‍ പൂവിട്ടത് മനോഹരമായ കാഴ്ചയാണ്.ഓറഞ്ച്, മഞ്ഞ നിറങ്ങളിലുള്ള ചെണ്ട് മല്ലി ചെടികളാണ് ഓണത്തിന് പൂക്കളം ഒരുക്കുന്നതിനായി തയ്യാറായിട്ടുള്ളത്.
സാധാരണ പൂപ്പാടങ്ങള്‍ അന്യ സംസ്ഥാനങ്ങളില്‍ സുലഫമായുണ്ടെങ്കിലും ഇന്ന് കേരളത്തിലെ കാലാവസ്ഥയിലും പൂച്ചെടികള്‍ നന്നായി വളരുമെന്നും പൂക്കള്‍ സുലഭമായി ലഭിക്കുമെന്നും ചെണ്ടുമല്ലി കൃഷിയിലൂടെ അജിത്തും കുടുംബവും തെളിയിച്ചിരിക്കുകയാണ്.കേരളത്തില്‍ ഓണാഘോഷങ്ങള്‍ക്കും ഉത്സവങ്ങള്‍ കയറിത്താമസം തുടങ്ങിയ ആഘോഷങ്ങള്‍ക്കും മാത്രമാണ് ചെണ്ട് മല്ലിയും മറ്റ് പൂക്കളും ഉപയോഗിക്കുന്നത്.
60 സെന്റ് സ്ഥലത്ത് ഏത്തവാഴയും, വെണ്ടയും, തക്കാളിയും, മുളകും, സലാഡ് വെള്ളരിയും, മധുരക്കിഴങ്ങും, മഞ്ഞളും ഒക്കെ കൃഷിചെയ്തിനൊപ്പമാണ് ഇടവിളയായി പൂകൃഷിയിലും ദമ്പതികള്‍ പരീക്ഷണം നടത്തിയത്. ഇത് വന്‍ വിജയമായി.അജിത്തിന്റെ ഭാര്യയും പ്രവാസിയുമായിരുന്ന രമ്യയുടെ നേതൃത്വത്തിലാണ് കൃഷികള്‍ ചെയ്യുന്നത് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത് പാലാ കൃഷിഭവനിലെ ഉദ്യോഗസ്ഥരാണ്.
ചിങ്ങം ഒന്നിന് കര്‍ഷകദിനത്തില്‍ പാലാ നഗരസഭയിലെ മികച്ച വനിതാ കര്‍ഷകയായി രമ്യയെ തിരഞ്ഞെടുത്തിരുന്നു. ചെണ്ട് മല്ലി കര്‍ഷകര്‍ നേരിടുന്ന ഏറ്റുവും വലിയ പ്രശ്നം പൂവിന്റെ വിപണി അവരവര്‍ തന്നെ കണ്ടെത്തണമെന്നുള്ളതാണ്.
അതിന് മാറ്റം വരണമെങ്കില്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന കേട് കൂടാതെയിരിക്കാന്‍ മാരക വിഷം തളിച്ച പൂക്കള്‍ വാങ്ങിതിരിക്കുകയുംനാട്ടിലെ കര്‍ഷകര്‍ വിളയിക്കുന്ന പൂക്കളും പച്ചക്കറികളും വാങ്ങിക്കുക എന്നുള്ളതാണ്.






