
ആലപ്പുഴ: പിതാവും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന വര്‍ഗീസ് വൈദ്യന്റെ ആഗ്രഹം പോലെ കിസാന്‍ കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ലാല്‍ വര്‍ഗീസ് കല്പകവാടിയുടെ മൃതദേഹം ആലപ്പുഴ വലിയചുടുകാട് പൊതുശ്മശാനത്തിലെ ചിതയില്‍ എരിഞ്ഞടങ്ങി. പിതാവിന്റെ ആഗ്രഹം പോലെ തന്റെ മൃതദേഹം സംസ്കരിക്കണമെന്നായിരുന്നു ലാല്‍ വര്‍ഗീസിന്റെ അന്ത്യാഭിഷാലം.
ആത് ഏക മകന് അമ്പു വര്‍ഗീസ് വൈദ്യന് നിറവേറ്റി. ഇന്നലെ വൈകിട്ട് വിവിധ രാഷ്ട്രീയകക്ഷി നേതാക്കളടക്കം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ അമ്പു ചിതയ്ക്കു തീകൊളുത്തി. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ 20 നു രാത്രിയിലായിരുന്നു എഴുപതുകാരനായ ലാല്‍ വര്‍ഗീസിന്റെ അന്ത്യം. ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്നലെ രാവിലെ ഹരിപ്പാട് കോണ്‍ഗ്രസ് ഭവനിലും തോട്ടപ്പള്ളി കല്പകവാടി റെസ്റ്റോന്റിലും പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് ടി.കെ. വര്‍ഗീസ് വൈദ്യന്റെയും സാറാമ്മ വര്‍ഗീസിന്റെയും മൂത്തമകനാണ് ലാല്‍ വര്‍ഗീസ്. 1970-ല്‍ വര്‍ഗീസ് വൈദ്യന് സ്ഥാപിച്ച കല്പകവാടി എന്ന സ്ഥാപനം അദ്ദേഹത്തിന്റെ മരണത്തോടെ രണ്ടായി പിരിഞ്ഞു. 'കല്പകവാടി ഇന്‍' സഹോദരനും തിരക്കഥാകൃത്തുമായ ചെറിയാന് കല്പകവാടിയുടെ മേല്‍നോട്ടത്തിലും 'കല്പകവാടി മോട്ടല്‍സ്' ലാല്‍ വര്‍ഗീസുമാണ് നടത്തിവരുന്നത്.
വര്‍ഗീസ് വൈദ്യനടക്കമുള്ളവരുടെ പോരാട്ടമാണ് 'ലാല്‍സലാം' എന്ന സിനിമയ്ക്കു പ്രമേയമായത്. കമ്യൂണിസ്റ്റ് കുടുംബത്തില്‍നിന്നു ചെറുപ്പത്തിലേ വലതുപക്ഷത്തേക്കു വഴിമാറി നടന്നയാളായിരുന്നു ലാല്‍ വര്‍ഗീസ്. ഏകമകന് അമ്പു സി.പി.ഐയിലായിരുന്നെങ്കിലും പില്ക്കാലത്ത് അച്ഛന്റെ പാത പിന്തുടര്ന്നു കോണ്‍ഗ്രസിലെത്തി. വലിയചുടുകാട് പൊതുശ്മശാനത്തില്നിന്നുള്ള ചിതാഭസ്മം ലാല്‍ വര്‍ഗീസിന്റെ ഇടവകയായ ചവറ തേവലക്കരപള്ളി സെമിത്തേരിയില്‍ സംസ്കരിക്കും.






