
പുനെയിലെ സസ്വാദില് സൈബർ തട്ടിപ്പിൽ പോലീസുകാരന് 2.30 ലക്ഷം രൂപ നഷ്ടമായി. ബേക്കറിയിൽനിന്ന് പലഹാരം വാങ്ങി ബില്ലടയ്ക്കാൻ ശ്രമിച്ചതോടെയാണ് തട്ടിപ്പിനിരയായത്. പണം നൽകാനായി ക്യു ആർ കോഡ് സ്കാൻ ചെയ്തപ്പോൾ സേവിംഗ്സ് അക്കൗണ്ടിൽ നിന്ന് 18,755 രൂപ അനധികൃതമായി ഡെബിറ്റ് ചെയ്യപ്പെട്ടതായി പോലീസുകാരന്റെ ശ്രദ്ധയിൽപ്പെട്ടു. അനധികൃത ഇടപാടിൽ പരിഭ്രാന്തനായ അദ്ദേഹം തൻ്റെ മറ്റ് ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ ശമ്പള അക്കൗണ്ടിൽ നിന്ന് 12,250 രൂപ ഉൾപ്പെടെയുള്ള അനധികൃത ഇടപാടുകൾ നടന്നതായി കണ്ടു. അക്കൗണ്ടിൽ 50 രൂപ മാത്രമാണ് അവശേഷിച്ചിരുന്നത്.
1.9 ലക്ഷം രൂപയുടെ ഇടപാടിന് ഒറ്റത്തവണ പാസ്വേഡ് (ഒടിപി) അറിയിപ്പ് ലഭിച്ചതോടെ അദ്ദേഹം കൂടുതൽ പരിഭ്രാന്തിയിലാവുകയായിരുന്നു. ഒടിപി നൽകാതെ തന്നെ ഇടപാട് വിജയകരമായി പൂർത്തിയാക്കി. കൂടാതെ, തട്ടിപ്പുകാർ ഇയാളുടെ ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ ഉപയോഗിച്ച് 14,000 രൂപയുടെ രണ്ട് ഇടപാടുകൾ നടത്താൻ ശ്രമിച്ചു. ഭാഗ്യവശാൽ, തൻ്റെ ബാങ്ക് അക്കൗണ്ടുകളും ക്രെഡിറ്റ് കാർഡും മരവിപ്പിച്ചിരുന്നതിനാൽ കൂടുതൽ പണം നഷ്ടമായില്ല.
അന്വേഷണം പുരോഗമിക്കുകയാണ്, APK ഫയൽ വഴി കോൺസ്റ്റബിളിൻ്റെ മൊബൈൽ ഫോണിലേക്കും ബാങ്ക് അക്കൗണ്ടുകളിലേക്കും തട്ടിപ്പുകാർ പ്രവേശനം നേടിയതിനാലാണ് പണം നഷ്ടമായതെന്നുമാണ് പ്രാഥമിക കണ്ടെത്തൽ. ലിങ്കിൽ കോൺസ്റ്റബിൾ അറിയാതെ ക്ലിക്ക് ചെയ്തതാകാം പണം നഷ്ടമാകാനുള്ള കാരണമെന്നും സംശയിക്കുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.






