
കൊച്ചി: കലൂരില്‍ നടത്തിയ നൃത്തപരിപാടിയുമായി ബന്ധപ്പെട്ട് അന്വേഷണം തുടങ്ങിയ പോലീസ് രക്ഷിതാക്കളുടെ മൊഴിയെടുത്തു. പണപ്പിരിവ് നടത്തി, സ്വര്‍ണ്ണനാണയം വാഗ്ദാനം ചെയ്തു തുടങ്ങി സംഘാകടര്ക്ക് എതിരേ രൂക്ഷമായ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് പോലീസ് അന്വേഷണം തുടങ്ങിയിരിക്കുന്നത്. ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടിയില്‍ വന്‍ രജിസ്ട്രേഷന് നടത്തിയെന്നാണ് ആരോപണം.
കുട്ടികളില്‍ നിന്ന് റജിസ്ട്രേഷനും വസ്ത്രത്തിനുമായി 1400 മുതല്‍ 5000 രൂപ വരെ വാങ്ങിയതായാണ് മൃദംഗനാദം സംഘാടകര്‍ക്ക് എതിരെ ഉയര്‍ന്നിട്ടുള്ള പ്രധാന ആരോപണം. എറണാകുളം അസി.കമ്മീഷണര്‍ ഓഫീസില്‍ വിളിച്ച് വരുത്തിയാണ് പോലീസ് പരിപാടിയില്‍ പങ്കെടുത്ത രക്ഷിതാക്കളുടെ മൊഴിയെടുത്തത്. കുട്ടികളുടെ പരാതിയില്‍ ബാലാവകാശ കമ്മീഷന് ഇന്നലെ കേസെടുത്തിരുന്നു.
കുട്ടികളില്‍ നിന്ന് പിരിച്ച രൂപ കൂടാതെ ദിവ്യാ ഉണ്ണിയുടെ പേരിലും പണ പിരിവ് നടത്തിയെന്നാണ് ആരോപണം. പരസ്യത്തിനായും വന്‍ തുക സംഘാടകര്‍ പിരിച്ചുവെന്നും നൃത്ത അധ്യാപകര്‍ പറഞ്ഞിരുന്നു. അതേ സമയം, അനുമതിയില്ലാതെ സ്റ്റേജ് കെട്ടിയതിന് സംഘാടകര്‍ക്ക് കോര്പ്പറേഷന് നോട്ടീസ് അയച്ചിട്ടുണ്ട്. പോലീസിന് പിന്നാലെ അടുത്ത പണിയും സംഘാടകര്‍ക്കെതിരേ വന്നിട്ടുണ്ട്. ഷോയുടെ ടിക്കറ്റ് വില്‍പ്പന സംബന്ധിച്ചും വിശദാംശങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടും കോര്പ്പറേഷന് സംഘാടര്‍ക്ക് നോട്ടീസ് അയച്ചിരുന്നു.
കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിക്ക് കോര്പറേഷന് നല്കുന്ന പിപിആര്‍ ലൈസന്‍സ് നിര്‍ബന്ധമാണ്. എന്നാല്‍ ഈ ലൈസന്‍സ് എടുക്കാതെയാണ് ഗ്യാലറിയില്‍ സ്റ്റേജ് നിര്‍മിച്ചാണ് സംഘാടകര്‍ പരിപാടി നടത്തിയത്. ഇതിന് വിശദീകരണം നല്‍കണമെന്ന് റവന്യൂ വിഭാഗം നല്കിയ നോട്ടീസില്‍ പറയുന്നു. ഷോയുടെ ടിക്കറ്റ് വില്‍പ്പന സംബന്ധിച്ച് വിനോദ നികുതി വെട്ടിച്ചതിനാണ് രണ്ടാമത്തെ നോട്ടീസ്.






