
തിരുവനന്തപുരം: എന്‍.എം. വിജയന്റെ ആത്മഹത്യയില്‍ തനിക്ക് കത്തു കിട്ടിയത് രണ്ടുദിവസം മുമ്പാണെന്നും ചില മാധ്യമങ്ങള്‍ കുടുംബത്തെ പ്രകോപിപ്പിച്ച് തനിക്കെതിരാക്കുന്നെന്നും വി.ഡി. സതീശന്. കത്തുകിട്ടിയിട്ടില്ലെന്ന് ഇതുവരെ താന്‍ പറഞ്ഞിട്ടില്ലെന്നും വിഡി. സതീശന് വ്യക്തമാക്കി. അതേസമയം വി.ഡി. സതീശനും കെ.സുധാകരനും കത്തുവായിച്ചെന്നും സുധാകരന് കത്ത് നേരിട്ടാണ് കൈമാറിയതെന്നും ആരോപിച്ചു നേരത്തേ എന്‍എം വിജയന്റെ കുടുംബം രംഗത്ത് വന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
കത്ത് കണ്ടത് മരണശേഷമാണെന്ന് സുധാകരന് പറഞ്ഞത് പച്ചക്കള്ളമാണെന്നും പാര്‍ട്ടി ഒപ്പം നിന്നില്ലെന്നുമാണ് കുടുംബത്തിന്റെ ആരോപണം. മരണത്തിന് കാരണം കുടുംബ പ്രശ്നമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞ് പരത്തുന്നതെന്നും ബന്ധുക്കള്‍ ആരോപിച്ചു. പാര്‍ട്ടിയെ കരിവാരിത്തേക്കാന്‍ ആഗ്രഹമില്ലെന്നും ഈ പാര്‍ട്ടി ഒപ്പം നിന്നില്ലെന്നും കുടുംബം പറഞ്ഞു. എന്‍ എം വിജയന് കടക്കാരനായത്പാര്ട്ടിക്ക് വേണ്ടിയാണെന്നും കുടുംബം ആരോപിക്കുന്നു. കെ സുധാകരനെ കത്ത് വായിച്ച് കേള്‍പ്പിച്ചു.
കത്തില്‍ വ്യക്തത ഇല്ലെന്നും പാര്‍ട്ടിയെക്കുറിച്ചല്ല ആളുകളെ കുറിച്ചാണ് പരാമര്‍ശമെന്ന് വിഡി സതീശന് പറഞ്ഞു. ബാലകൃഷ്ണനെയും എന്‍ ഡി അപ്പച്ചനെയും കത്തിനെകുറിച്ച് അറിയിച്ചിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. പേരുകള്‍ പരാമര്‍ശിച്ച കത്ത് കണ്ടതിന് ശേഷം രണ്ട് പേരുടെയും സമീപനം മാറി. ഇത്രയും കാലം പാര്‍ട്ടിക്ക് വേണ്ടി നടന്നിട്ട് അനുശോചനം രേഖപ്പെടുത്താന്‍ പോലും ആരുമുണ്ടായിരുന്നില്ല എന്നുമാണ് ആക്ഷേപം. വയനാട് ഡി.സി.സി. ട്രഷറര്‍ എന്‍.എം. വിജയനും മകനും ആത്മഹത്യ ചെയ്യുന്നതിനു മുമ്പായി എഴുതിയ കുറിപ്പില്‍ ബത്തേരി എം.എല്‍.എ: ഐ.സി. ബാലകൃഷ്ണന്റെയും ഡി.സി.സി. പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്റെയും പേരുകള്‍ കുറിച്ചിരുന്നു. കുറിപ്പു പുറത്തായതോടെ എം.എല്‍.എയും വയനാട് ഡി.സി.സിയും കുരുക്കിലായിരിക്കുകയാണ്.
നിയമനത്തിന്റെ പേരില്‍ എം.എല്‍.എ. കോഴ വാങ്ങിയെന്നാണ് ആത്മഹത്യാക്കുറിപ്പിലെ പരാമര്‍ശം. വലിയ ബാധ്യതകളുണ്ടായിട്ടും തന്നെ ആരും തിരിഞ്ഞു നോക്കിയില്ലെന്നും ഏഴു പേജിലേറെയുള്ള കുറിപ്പില്‍ ആരോപണമുണ്ട്. സാമ്പത്തിക ബാധ്യതയെക്കുറിച്ചു കുറിപ്പില്‍ വിശദീകരിച്ചിട്ടുണ്ട്. വിജയ ന്റെ കുടുംബമാണ് കുറിപ്പു പുറത്തുവിട്ടത്. പിതാവ് ആവശ്യപ്പെട്ടിരുന്ന പ്രകാരം കുറിപ്പ് ബന്ധപ്പെട്ടവര്‍ക്ക് അയച്ചുകൊടുത്തെന്നും ഇത്രയും ദിവസം കാത്തുനിന്നിട്ടും ഒരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് അതു ചെയ്തതെന്നും കുടുംബം അറിയിച്ചു.
കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനു വിജയന് എഴുതിയ കത്തും ഇതിനോടൊപ്പം പുറത്തുവന്നിട്ടുണ്ട്. കത്തിലും കോഴയെക്കുറിച്ചു സൂചിപ്പിക്കു ന്നുണ്ട്. വിജയന്റെ ആത്മഹത്യയ്ക്കു പിന്നാലെ സുല്‍ത്താന്‍ ബത്തേരി ബാങ്കിലെ നിയമനക്രമക്കേട് ചര്‍ച്ചയായിരുന്നു. കത്തിലെ ആരോപണങ്ങള്‍ ഐ.സി. ബാലകൃഷ്ണന് നിഷേധിച്ചു. ഇ.ഡി, വിജിലന്‍സ് ഉള്‍പ്പെടെ ഏതു തരത്തിലുള്ള അനേ്വഷണം നേരിടാനും തയാറാണെന്നും കോഴ വാങ്ങിയിട്ടി ല്ലെന്നും ബാലകൃഷ്ണന് വ്യക്തമാക്കി. അതേസമയം, കോഴ വാങ്ങിയ ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ. സ്ഥാനം രാജിവയ്ക്കണമെന്നു സി.പി.എം. വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ് ആവശ്യപ്പെട്ടു.






