
തൃശൂര്‍ : കടല്‍ മണല്‍ ഖനനത്തിനെതിരെ ഫെബ്രുവരി 27 ന് കേരളത്തില്‍ മല്‍സ്യത്തൊഴിലാളി യൂണിയനുകള്‍ തീരദേശ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു . സംസ്ഥാന ഏകോപന സമിതി യോഗത്തിന് ശേഷമാണ് വാര്‍ത്തസമ്മേളനത്തിലാണ് സമര പ്രഖ്യാപനം നടത്തിയത് .
കടല്‍മണല്‍ ഖനനത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കണമെന്നാണ് ആവശ്യം. ഹര്ത്താലിന്റെ് ഭാഗമായി മത്സ്യമാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കില്ല . ഖനനത്തിന് എത്തുന്നവരെ കായികമായി നേരിടുമെന്ന് ടിഎന്പ്രതാപന് പറഞ്ഞു . കേന്ദ്രസര്‍ക്കാരിന്റെ് നടപടിക്കെതിരെ യൂണിയനുകള്‍ ശക്തമായ പ്രതിക്ഷേധവുമായി മുന്നോട്ട് പോവാനാണ് തീരുമാനം .
ഇന്ത്യയിലേയും കേരളത്തിലേയും മത്സ്യത്തൊഴിലാളികളെ ഗുരുതരമായി ബാധിക്കുന്ന രീതിയിൽ കടൽഖനനത്തിന് കേന്ദ്രസർക്കാർ ടെണ്ടർ ക്ഷണിച്ചിരിക്കുകയാണ്. ഇത് മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ മുട്ടിക്കും. കാസർകോഡ് മുതൽ തിരുവനന്തപുരം വരെയുള്ള എല്ലാ മത്സ്യത്തൊഴിലാളികളും മത്സ്യവിതരണക്കാരും മാർക്കറ്റുകളും ഹർത്താലുമായി സഹകരിക്കുമെന്നും ടിഎൻ പ്രതാപൻ പറഞ്ഞു.






