
ന്യൂഡല്‍ഹി: രാജ്യം വിവിധ പ്രഖ്യാപനങ്ങള്‍ക്കായി കാതോര്‍ത്തിരിക്കെ മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം തുടങ്ങി. പാര്‍ലമെന്റില്‍ രാവിലെ 11 മണിയോടെയാണ് ബജറ്റ് അവതരണം ആരംഭിച്ചത്. ഇന്ന് രാവിലെ രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മ്മുവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ധനമന്ത്രി പാര്‍ലമെന്റില്‍ എത്തിയത്. വികസിത ഭാരതത്തെ ശാക്തീകരിക്കുന്ന ബജറ്റാണ് ഇതെന്നൂം ധനമന്ത്രി വ്യക്തമാക്കി
വികസനത്തിന് മൂന്‍തൂക്കം നല്കുന്ന സമ്പൂര്‍ണ്ണ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിടുന്ന ബജറ്റെന്ന് ധനമന്ത്രി പറഞ്ഞു. ഇന്ത്യ അതിവേഗം കുതിക്കുന്ന സമ്പദ് വ്യവസ്ഥയാണെന്നും പത്ത് മേഖലകളായി തിരിച്ചാണ് പ്രഖ്യാപനമെന്നും പറഞ്ഞു. ഗ്രാമീണമേഖലയ്ക്ക് അര്‍ഹമായ പരിഗണന നല്‍കുമെന്നും യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കും മദ്ധ്യവര്‍ത്തി സമൂഹത്തിനും പ്രാധാന്യം നല്‍കുന്നതായും വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ബജറ്റെന്നും പറഞ്ഞു. നേരത്തേ ബജറ്റിന് കേന്ദ്രമന്ത്രിസഭ ബജറ്റിന് അംഗീകാരം നല്‍കിയിരുന്നു.
ബജറ്റ് അവതരണം ആരംഭിക്കുന്നതിന് മുമ്പേ പാര്‍ലമെന്റില്‍ കുംഭമേള ഉയര്‍ത്തി പ്രതിപക്ഷ ബഹളം വെച്ചിരുന്നെങ്കിലൂം. ബജറ്റിന് ശേഷം മറ്റ് വിഷയങ്ങൾ പരിഗണിക്കാമെന്ന് സ്പീക്കര്‍ ഉറപ്പു നല്‍കിയിരിക്കുകയാണ്.






