കോട്ടയം: ഗാന്ധി വധത്തിന് പുതിയ വ്യാഖ്യാനവുമായി ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്. ഗോഡ്സെയുടെ വെടിയുണ്ടയില്‍ ഗാന്ധിജിയെ കൊന്നത് കമ്മ്യൂണിസ്റ്റുകളാണെന്ന് ഗോപാലകൃഷ്ണന് ആരോപിച്ചു. പ്രമുഖ ദിനപത്രത്തില്‍ ഗാന്ധിവധം: ആര്.എസ്.എസിനെതിരെ കമ്മ്യൂണിസ്റ്റ് ഗൂഢാലോചന എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തിലാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ഗാന്ധിജിയുടെ രാഷ്ട്രീയ അന്ത്യത്തിന് വേഗം കൂട്ടുന്നതിന് കോണ്‍ഗ്രസിനുള്ളില്‍ കുതന്ത്രങ്ങള്‍ ആവിഷ്കരിച്ച കമ്മ്യൂണിസ്റ്റുകളുടെ കൈകളാണ് ഗാന്ധിവധത്തില്‍ ആദ്യം പരിശോധിക്കേണ്ടത്. സ്വാതന്ത്ര്യം കരിദിനമായി ആചരിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഗോഡ്സെയെ പോലുള്ള അതീതീവ്ര ഗാന്ധി വിരുദ്ധര്‍ക്ക് ചൂട്ടുകത്തിച്ചുവെന്നും ഗോപാലകൃഷ്ണന് ആരോപിക്കുന്നു. ഗാന്ധിജി കുറച്ചു കാലം കൂടി ജീവിച്ചിരുന്നെങ്കില്‍ ആര്.എസ്.എസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമായിരുന്നെന്നും ഗോപാലകൃഷ്ണന് അവകാശപ്പെട്ടു.
ഗാന്ധി വധത്തില്‍ ഡല്‍ഹിയിലെ തുക്ക് പോലീസ് സ്റ്റേഷനില്‍ തയ്യാറാക്കിയ എഫ്.ഐ.ആറില്‍ ആര്.എസ്.എസിന്റെ പേരുണ്ടായിരുന്നില്ല. കോടതി മൊഴികളിലും പിറ്റേന്ന് പുറത്തിറങ്ങിയ പത്രങ്ങളിലും ആര്.എസ്.എസിന്റെ പേരുണ്ടായിരുന്നില്ല. ഗാന്ധിവധം കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷമാണ് സംഘത്തിന്റെ പേരില്‍ സര്‍ക്കാര്‍ നോട്ടീസ് അയക്കുന്നത്. ജനുവരി 30നും ഫെബ്രുവരി നാലിനും ഇടയ്ക്ക് കമ്മ്യൂണിസ്റ്റ് ബുദ്ധികേന്ദ്രങ്ങളില്‍ വിചിന്തനം നടത്തി പ്രതി ആര്.എസ്.എസ് ആണെന്ന് പ്രഖ്യാപിക്കുകയായിരുന്നെന്നും ഗോപാലകൃഷ്ണന് പറയുന്നു.
കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികളുടെ പ്രചാരണത്തില്‍ വീണ കോണ്‍ഗ്രസ് ആര്.എസ്.എസിനെതിരെ രംഗത്തു വരികയും ഗോള്‍വാള്‍ക്കറെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഗാന്ധിജിയെയും ഗാന്ധിസത്തെയും ഇല്ലാതാക്കാന്‍ എന്നും ശ്രമിച്ചവര്‍ കമ്മ്യൂണിസ്റ്റുകാരാണ്. ഗോഡ്സെയുടെ വെടിയുണ്ടായില് ഗാന്ധിജിയെ കൊന്നത് കമ്മ്യൂണിസ്റ്റുകളാണെന്നും ഗോപാലകൃഷ്ണന് കൂട്ടിച്ചേര്‍ത്തു.






