
മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനും സംസ്ഥാനത്തെ ഇടതുപക്ഷ സര്‍ക്കാരിനുമെതിരെ രൂക്ഷമായ ആരോപണങ്ങളുമായി സ്വപ്ന സുരേഷ് വീണ്ടും രംഗത്തെത്തി. കേരളത്തില്‍ സ്ത്രീകള്‍ക്ക് ഒട്ടും സുരക്ഷയില്ലെന്ന് കുറ്റപ്പെടുത്തിയ അവര്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുമ്പോള്‍ അവരുടെ സ്വഭാവശുദ്ധിയും പശ്ചാത്തലവും കര്‍ശനമായി പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.
കളങ്കമില്ലാത്ത ജീവിതരേഖയുള്ള വ്യക്തികളെ മാത്രമേ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാവൂ എന്ന് സ്വപ്ന സുരേഷ് പറഞ്ഞു. എന്നാല്‍ ഇടതുപക്ഷം ഇത്തരം മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നില്ല. സ്ത്രീവിഷയങ്ങളില്‍ ആരോപണവിധേയരായവര്‍ക്ക് വീണ്ടും സീറ്റ് നല്‍കുന്നത് ജനാധിപത്യ പ്രക്രിയയെ അശുദ്ധമാക്കുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെപ്പോലുള്ളവര്‍ക്ക് വീണ്ടും ജനപ്രതിനിധിയാകാന്‍ അവസരം നല്‍കുന്നത് സംസ്ഥാനത്തെ കൊള്ളയടിക്കാന്‍ ലൈസന്‍സ് നല്‍കുന്നതിന് തുല്യമാണ്. വ്യക്തിപരമായ അന്തസ്സോ മാന്യതയോ ഇല്ലാത്തവര്‍ നിയമനിര്‍മ്മാണ സഭകളില്‍ ഇരിക്കാന്‍ യോഗ്യരല്ലെന്നും അവര്‍ തുറന്നടിച്ചു.
എല്‍.ഡി.എഫ് ഭരണത്തിന് കീഴില്‍ കേരളത്തിലെ സ്ത്രീകള്‍ കടുത്ത ഭയത്തിലാണ് കഴിയുന്നത്. അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കുന്നതില്‍ ഭരണകൂടം പൂര്‍ണ്ണ പരാജയമാണെന്നും സ്വപ്ന ആരോപിച്ചു. 'സ്ഥാനാര്‍ത്ഥികളുടെ യോഗ്യതയും സ്വഭാവശുദ്ധിയും വോട്ടര്‍മാര്‍ കൃത്യമായി വിലയിരുത്തണം. സ്ത്രീവിരുദ്ധ നിലപാടുള്ളവരെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും സ്വപ്‌നാസുരേഷ് പറഞ്ഞു. ്





