
ഇന്ത്യയുടെ നാഷണല്‍ ക്രഷായി ആരാധകര്‍ ഏറ്റെടുത്ത താരമാണ് രാശ്മിക മന്ദാന. ക്യൂട്ട് എക്സ്പ്രെഷനിലൂടെയും മികച്ച അഭിനയത്തിലൂടെയുമാണ് രാശ്മിക പ്രേക്ഷക ഹൃദയം കീഴടക്കിയത്. മോഡലിംഗിലൂടെ കരിയര്‍ ആരംഭിച്ച താരം ആദ്യം തിളങ്ങിയത് തെലുഗു, കന്നഡ സിനിമകളായിരുന്നു. ഹിന്ദി, തമിഴ് സിനിമകളിലും തിളങ്ങി തുടങ്ങിയതോടെ താരം പാന്‍ ഇന്ത്യന്‍ അഭിനേത്രിയായി മാറി.
ഒരു മാസം മുമ്പാണ് രാശ്മിക മന്ദാന തന്റെ ബോയ്ഫ്രണ്ടും കാമുകനുമായ തെന്നിന്ത്യന്‍ താരം വിജയ് ദേവരകൊണ്ടയെ വിവാഹം ചെയ്തത്. ആരാധകര്‍ ഏറെ കാത്തിരുന്ന ഒരു താരവിവാഹം കൂടിയായിരുന്നു ഇത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച മനോഹരമായ പോസ്റ്റിലൂടെയാണ് ഇരുവരും ഈ സന്തോഷം ആരാധകരെ അറിയിച്ചത്. പിന്നീട് ഹൽദി, സംഗീത് ചടങ്ങുകളിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും ഇരുവരും പോസ്റ്റ് ചെയ്തിരുന്നു.
ഇപ്പോഴിതാ തന്റെ 30-ാം ജന്മദിനാഘോഷത്തെക്കുറിച്ച് പങ്കിടുകയാണ് രാശ്മിക മന്ദാന. വിവാഹശേഷമുള്ള ആദ്യ ജന്മദിനം തന്റെ ജന്മനാടായ കുടകിലാണ് രാശ്മിക വിജയ്യ്ക്കും കുടുംബത്തിനുമൊപ്പവും ആഘോഷിച്ചത്. നൊസ്റ്റാള്‍ജിയ പകരുന്ന പോസ്റ്റിലൂടെയാണ് താരം തന്റെ സന്തോഷം ആരാധകരുമായി പങ്കിട്ടത്.
‘‘ഇത്തവണ എന്റെ 30-ാം പിറന്നാൾ അല്പം വ്യത്യസ്തമായിരുന്നു...
കുറച്ചു നാളുകൾക്ക് ശേഷം വീട്ടിലേക്കും നാട്ടിലേക്കും എത്തി... ഞാൻ വളർന്ന അമ്പലത്തിൽ പോയി... എന്റെ സ്കൂളിൽ പോയി (സമയപരിമിതി കാരണം) പുറത്തു നിന്ന് കണ്ടു, കുറച്ചു നേരം എന്റെ ബാല്യകാലം വീണ്ടും ഓർത്തു...
ഇന്നത്തെ എന്റെ നിലനിൽപ്പിന് കാരണക്കാരായ ആളുകൾക്കും, എന്നെന്നേക്കുമായി എന്റേതാകാന്‍ പോകുന്ന ആളുകള്‍ക്കുമിടയില്‍ നിന്ന് നിന്ന് കേക്ക് മുറിച്ചു...വിവാഹത്തിൽ പങ്കെടുക്കാൻ കഴിയാത്ത എന്റെ ചില കുടുംബാംഗങ്ങളെ ഒരു ചെറിയ അത്താഴ വിരുന്നിൽ കണ്ടുമുട്ടി...ഞാൻ ജനിച്ച നാൾ മുതൽ ഇന്നുവരെ എന്നെ അനുഗ്രഹിച്ച ആളുകൾ...
എന്റെ സ്കൂൾ കാലം മുതൽ ഇന്നുവരെ എന്റെ എല്ലാത്തിന്റെയും ഭാഗമായ എന്റെ പെൺകുട്ടികൾ മുതൽ ഇന്ന് എന്റെ സുഹൃത്തുക്കളേക്കാൾ എന്റെ കുടുംബം പോലെ തോന്നുന്ന എന്റെ സുഹൃത്തുക്കൾ വരെ.
ജീവിതത്തിൽ എല്ലാം സംഭവിക്കുന്നത് ഒരു നല്ല കാരണത്താലാണെന്ന് എനിക്ക് തോന്നുന്നു... ഇതാണാ കാരണം... എല്ലാം വിലമതിക്കുന്നതായി തോന്നുന്നു...’’ എന്നാണ് രാശ്മിക കുറിച്ചിരിക്കുന്നത്. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളും കുടുംബത്തിനും പഴയ സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളും സന്തോഷനിമിഷങ്ങളും പങ്കിട്ടാണ് താരത്തിന്റെ കുറിപ്പ്. പോസ്റ്റിനു താഴെ നിരവധി ആരാധകര്‍ ആശംസകള്‍ കുറിക്കുന്നുണ്ട്.






