
വികാരങ്ങളുടെയും സംഗീതത്തിന്റെയും സുന്ദരമായ സംഗമമായി തീരാനൊരുങ്ങുന്ന മലയാള ചിത്രം “മധുരമീ ജീവിതം . ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചലച്ചിത്ര പ്രവർത്തകരുടെ സജീവ സാന്നിദ്ധ്യത്തിൽ കൊച്ചിയിൽ നടന്നു. ചിത്രത്തിലെ ബഹുഭൂരിപക്ഷം വരുന്ന അഭിനേതാക്കളും അണിയറ പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു. ഏപ്രിൽ പരിമൂന്ന്, വൈകിട്ട് ആറുമണിക്ക് പാലാരിവട്ടത്തെ ലക്സോ ബിസിനസ് ക്ലാസ് ഹോട്ടലിൽ വവ്വാണ് ഈ ചടങ്ങ് അരങ്ങേറിയത്.
ചിത്രത്തിന്റെ നാലു ഗാനങ്ങളാണ് ഈ ചടങ്ങിൽ ഔദ്യോഗികമായി റിലീസ് ചെയ്യപ്പെട്ടത്. ഈണം കൊണ്ടും, രചനാ മികവു കൊണ്ടും, മധുരതരമായ ആലാപനത്തിലൂടയും ഈ ഗാനങ്ങൾ ഏറെ ആസ്വാദകരമായി. അതിന് അനുസരിച്ചുള്ള ദൃശ്യാവിഷ്ക്കരണവും ഗാനങ്ങളെ ഏറെ ശ്രദ്ധേയമാക്കി.
കോ-പ്രൊഡ്യൂസർ ഡോ. ശ്രീകുമാർ ജെ.യുടെ ശ്രദ്ധേയവും ഹൃദയസ്പർശിയുമായ വാക്കുകളിലൂടെയാണ് “മധുരമീ ജീവിതം” പ്രേക്ഷകരിലേക്ക് ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ അവതരണം ചിത്രത്തിന്റെ ആത്മാവിനെയും സന്ദേശത്തെയും ശക്തമായി പ്രതിഫലിപ്പിച്ചു. സംഗീതത്തിനും വികാരങ്ങൾക്കും പ്രാധാന്യം നൽകുന്ന ഈ ചിത്രം, ജീവിതത്തിന്റെ നിസ്സാരമായ നിമിഷങ്ങൾ പോലും എത്രമാത്രം മധുരമായി അനുഭവിക്കാമെന്ന് പ്രേക്ഷകർക്ക് കാണിച്ചുതരുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ഇതിനോടകം തന്നെ ചിത്രത്തിന്റെ ഗാനങ്ങൾ ശ്രദ്ധ നേടി, സിനിമയ്ക്ക് ഒരു ശക്തമായ തുടക്കമൊരുക്കിയിട്ടുണ്ട്.
ചടങ്ങിൽ പങ്കെടുത്ത താരങ്ങളും അതിഥികളും, ചിത്രത്തിന് വലിയ വിജയാശംസകൾ നേർന്നു. “മധുരമീ ജീവിതം” – പേര് പോലെ തന്നെ, പ്രേക്ഷകരുടെ മനസ്സിൽ നീണ്ടുനിൽക്കുന്ന ഒരു അനുഭവമായി മാറാൻ ഒരുങ്ങുകയാണ്. പ്രൊഡ്യൂസേഷൻ അസ്സോസ്സിയേഷൻ പ്രസിഡന്റ് ബി.രാകേഷ് , ഫിലിം ചേംബർ പ്രസിഡന്റ് അനിൽ തോമസ്, നിർമ്മാതാക്കളായ ഔസേപ്പച്ചൻ , മമ്മി സെഞ്ചറി , നൗഷാദ് ആലത്തൂർ, സോഹൻ സീനുലാൽ, ചിത്രത്തിലെ പ്രധാന. അഭിനേതാക്കളായ സിദ്ദിഖ്, വിനയ പ്രവാദ്, ഗായത്രി സുരേഷ്, പൂജിതാ മേനോൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തവരിൽ പ്രമുഖരാണ്.
വാഴൂർ ജോസ്.






