
ടെഹ്റാന്‍: യുണൈറ്റഡ് സ്റ്റേറ്റ്‌സുമായുള്ള രണ്ടാം റൗണ്ട് ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ പദ്ധതിയില്ലെന്ന് ഇറാന്‍. മിഡില്‍ ഈസ്റ്റിലെ വെടിനിര്‍ത്തല്‍ ഏപ്രില്‍ 22 ന് അവസാനിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുഎസ് ചര്‍ച്ചക്കാരോട് പാകിസ്ഥാനിലേക്ക് പോകാന്‍ ഉത്തരവിട്ട സാഹചര്യത്തിലാണ് ചര്‍ച്ച പ്രതിസന്ധിയിലായത്.
അമിതമായ ആവശ്യങ്ങള്‍ക്ക് പുറമേ തങ്ങള്‍ക്ക് മേല്‍ 'പഴിചാരല്‍കളി' യും അമേരിക്ക നടത്തുകയാണെന്നും ഇറാന്‍ ആരോപിക്കുന്നു. രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ അവസാനിക്കാന്‍ വെറും രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കേയാണ് നടപടി. 'അമിതമായ ആവശ്യങ്ങള്‍, യുക്തിരഹിതവും യാഥാര്‍ത്ഥ്യബോധമില്ലാത്തതുമായ പ്രതീക്ഷകള്‍, നിലപാടുകളിലെ പതിവ് മാറ്റങ്ങള്‍, തുടര്‍ച്ചയായ വൈരുദ്ധ്യങ്ങള്‍, വെടിനിര്‍ത്തല്‍ ധാരണയെ ലംഘിക്കുന്ന നാവിക ഉപരോധം, ഭീഷണിപ്പെടുത്തുന്ന വാചാടോപങ്ങള്‍ എന്നിവ ഇതുവരെ ചര്‍ച്ചകളിലെ പുരോഗതിയെ തടസ്സപ്പെടുത്തി.' ഇറാന്‍ സ്‌റ്റേറ്റ്മീഡിയ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഇറാന്‍ തുറമുഖങ്ങള്‍ക്ക് നേരെ അമേരിക്ക നടത്തുന്ന ഉപരോധവും പിന്നാലെ ഒരു അമേരിക്കന്‍ ഡിസ്‌ട്രോയര്‍ വെടിയുതിര്‍ക്കുകയും അതില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഒരു ഇറാനിയന്‍ കപ്പലിനെ പിടികൂടുകയും ചെയ്തതോടെ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാകുകയും ചെയ്തു. തിരിച്ചമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇറാന്‍. ഈ കാര്യങ്ങള്‍ അന്തരീക്ഷം കാര്യങ്ങള്‍ പോസിറ്റീവാണെന്ന് വിലയിരുത്താനാകില്ലെന്നാണ് ഇറാന്റെ നിലപാട്. അതേസമയം വെടിനിര്‍ത്തല്‍ അവസാനിക്കാന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ ഇറാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചുവെന്ന് ട്രംപ് ആരോപിച്ചു. സമാധാന കരാര്‍ നേടാന്‍ കഴിയുമെന്ന് ഇപ്പോഴും കരുതുന്നുവെന്ന് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാന്‍ ചര്‍ച്ചകള്‍ക്കായി യുഎസ് പ്രതിനിധികള്‍ 'നാളെ രാത്രി' പാകിസ്ഥാനിലെ ഇസ്ലാമാബാദിലേക്ക് പോകുന്നതായി ട്രംപ് നേരത്തേ ട്രൂത്ത് സോഷ്യലില്‍ നടത്തിയ പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്, പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ്, ട്രംപിന്റെ മരുമകന്‍ ജാരെഡ് കുഷ്‌നര്‍ എന്നിവര്‍ പാകിസ്ഥാനിലേക്ക് പോകുന്ന പ്രതിനിധി സംഘത്തെ നയിക്കുമെന്ന് സ്ഥിരീകരിച്ചു.






