
ന്യൂഡല്‍ഹി : ഡല്‍ഹി ക്യാപിറ്റൽസിനെ റെക്കോര്‍ഡ് റണ്‍ചേസില്‍ മറികടന്ന് ഒന്നാം സ്ഥാനം ഉറപ്പിച്ച് പഞ്ചാബ് കിംഗ്സ്. കെ എല്‍ രാഹുലിന്റെ അപരാജിത സെഞ്ചുറി കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ഉയര്‍ത്തിയ 265 റണ്‍സിന്റെ കൂറ്റൻ വിജയലക്ഷ്യം പ്രഭ്സിമ്രാന് സിംഗിന്റെയും നായകന് ശ്രേയസ് അയ്യരുടെയും പ്രിയാന്‍ഷ് ആര്യയുടെയും ബാറ്റിംഗ് വെടിക്കെട്ടിന്റെ കരുത്തില്‍ പഞ്ചാബ് 7 പന്തും 6 വിക്കറ്റും ബാക്കി നിര്‍ത്തി മറികടന്നു .
പ്രഭ്സിമ്രാൻ 26 പന്തില്‍ 76 റൺസടിച്ചപ്പോള്‍ പ്രിയാന്‍ഷ് ആര്യം 17 പന്തില്‍ 43 റണ്‍സെടുത്തു. ശ്രേയസ് അയ്യര്‍ 36 പന്തില്‍ 71 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ നെഹാല്‍ വധേര 15 പന്തില്‍ 25 റണ്‍സെടുത്തു. 10 പന്തില്‍ 19 റൺസെുത്ത ശശാങ്ക് സിംഗ് വിജയത്തില്‍ നായകന് കൂട്ടായി. രണ്ട് തവണ ശ്രേയസ് അയ്യര്‍ നല്കിയ അനായാസ ക്യാച്ചുകള്‍ കൈവിട്ട മലയാളി താരം കരുണ്‍ നായരുടെ പിഴവ് പഞ്ചാബിന്റെ ജയത്തില്‍ നിര്‍ണായകമായി.
പവര്‍ പ്ലേയില്‍ തന്നെ 116 റണ്‍സടിച്ച് പഞ്ചാബ് ഓപ്പണര്‍മാരായ പ്രിയാന്‍ഷ് ആര്യയും പ്രഭ്സിമ്രാന് സിംഗും തുടക്കത്തിലെ നയം വ്യക്തമാക്കി. പവര്‍ പ്ലേയിലെ അവസാന ഓവര്‍ എറിഞ്ഞ മുകേഷ് കുമാറിന്റെ ആറ് പന്തുകളും പ്രഭ്സിമ്രാൻ ബൗണ്ടറി കടത്തി പഞ്ചാബിനെ 116 റണ്‍സിലെത്തിച്ചു. പവര്‍ പ്ലേക്ക് പിന്നാലെ പ്രിയാന്‍ഷ് ആര്യയെ അക്ഷര്‍ പട്ടേല്‍ മടക്കി. പിന്നാലെ പ്രഭ്സിമ്രാനെയും കൂപ്പര്‍ കൊണോലിയെയും(10 പന്തില്‍ 17) കുല്‍ദീപും പുറത്താക്കിയെങ്കിലും ശ്രേയസും നെഹാല്‍ വധേരയും ശ്രേയസും ചേര്‍ന്ന് പോരാട്ടം തുടര്‍ന്നു. പതിനഞ്ചാം ഓവറില്‍ നെഹാല്‍ വധേര പുറത്തായി. ഇതേ ഓവറില്‍ ശ്രേയസ് അയ്യര്‍ നല്കിയ ക്യാച്ച് കരുണ്‍ നായര്‍ ലോംഗ് ഓഫില്‍ അവിശ്വസനീയമായി കൈവിട്ടു. പതിനാറാം ഓവറിലും ശ്രേയസ് നല്കിയ ക്യാച്ച് കരുണ്‍ നായര്‍ ലോംഗ് ഓണില്‍ കൈവിട്ടു. ഡല്‍ഹി പഞ്ചാബിന്റെ റണ്‍വേട്ട തടയാനാാകതെ തോല്‍വി സമ്മതിച്ചു.






