
കോഴിക്കോട്: പ്രസവശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയതിനെത്തുടര്‍ന്ന് വര്‍ഷങ്ങളോളം വേദന തിന്ന ഹര്‍ഷിനയ്ക്ക് അതേ ആശുപത്രിയില്‍ ജീവിതമാര്‍ഗ്ഗം നല്കി സര്‍ക്കാര്‍. തന്റെ ജീവിതത്തിലെ ഏറ്റവും ദുരന്തം സംഭവിച്ച അതേ ആശുപത്രിയില്‍ തന്നെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തില്‍ ഓഫീസ് അറ്റന്‍ഡന്റായി അവര്‍ ഇന്ന് ഔദ്യോഗികമായി ജോലിയില്‍ പ്രവേശിക്കും.
2017 നവംബര്‍ 30-നാണ് ഹര്‍ഷിനയുടെ മൂന്നാമത്തെ പ്രസവശസ്ത്രക്രിയ കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃ-ശിശു സംരക്ഷണ ആശുപത്രിയില്‍ വച്ച് നടക്കുന്നത്. ഈ ശസ്ത്രക്രിയയ്ക്കിടെ ഡോക്ടര്‍മാര്‍ക്ക് സംഭവിച്ച ഗുരുതരമായ അനാസ്ഥയെത്തുടര്‍ന്ന് 12 സെന്റീമീറ്റര്‍ നീളവും 6 സെന്റീമീറ്റര്‍ വീതിയുമുള്ള ശസ്ത്രക്രിയ ഉപകരണം (ആര്‍ട്ടറി ഫോഴ്സെപ്സ്) അവരുടെ വയറ്റില്‍ കുടുങ്ങുകയായിരുന്നു.
നീണ്ട അഞ്ചര വര്‍ഷത്തോളം മൂത്രസഞ്ചിയില്‍ ഈ കത്രിക തറച്ചുനിന്ന നിലയിലായിരുന്നു. ഈ കാലയളവിലുടനീളം കടുത്ത ശാരീരിക വേദനയും മാനസിക വിഷമങ്ങളും ഹര്‍ഷിന അനുഭവിച്ചു. ഒടുവില്‍ 2022-ല്‍ നടത്തിയ വിശദമായ പരിശോധനയിലാണ് കത്രിക കണ്ടെത്തിയതും മറ്റൊരു ശസ്ത്രക്രിയയിലൂടെ അത് പുറത്തെടുത്തതും. നീണ്ട പ്രക്ഷോഭങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കും ഒടുവിലാണ് ഇപ്പോള്‍ ഹര്‍ഷിനയ്ക്ക് അര്‍ഹമായ അംഗീകാരവും നീതിയും ലഭിക്കുന്നത്. മാധ്യമങ്ങളും സാമൂഹിക സംഘടനകളും മനുഷ്യാവകാശ കമ്മീഷനും ഈ വിഷയം ഏറ്റെടുക്കുകയും ഹര്‍ഷിനയ്ക്ക് നീതി ഉറപ്പാക്കാനായി ശക്തമായി രംഗത്തുവരികയും ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയന്, ആരോഗ്യമന്ത്രി വീണാ ജോര്‍ജ് എന്നിവരുമായി ഹര്‍ഷിന കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് ജോലി നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയത്. നിയമന ഉത്തരവ് ഹര്‍ഷിനയ്ക്ക് നേരിട്ട് കൈമാറാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെ ചുമതലപ്പെടുത്തിയിരുന്നു. ജോലിക്ക് പുറമെ, ഹര്‍ഷിനയ്ക്ക് അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും അവരുടെ ചികിത്സാച്ചെലവുകള്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മന്ത്രിസഭ ഉറപ്പുനല്‍കിയിട്ടുണ്ട്.
2017 നവംബര്‍ 30-നാണ് ഹര്‍ഷിനയുടെ മൂന്നാമത്തെ പ്രസവശസ്ത്രക്രിയ കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃ-ശിശു സംരക്ഷണ ആശുപത്രിയില്‍ വച്ച് നടക്കുന്നത്. ഈ ശസ്ത്രക്രിയയ്ക്കിടെ ഡോക്ടര്‍മാര്‍ക്ക് സംഭവിച്ച ഗുരുതരമായ അനാസ്ഥയെത്തുടര്‍ന്ന് 12 സെന്റീമീറ്റര്‍ നീളവും 6 സെന്റീമീറ്റര്‍ വീതിയുമുള്ള ശസ്ത്രക്രിയ ഉപകരണം (ആര്‍ട്ടറി ഫോഴ്സെപ്സ്) അവരുടെ വയറ്റില്‍ കുടുങ്ങുകയായിരുന്നു.
നീണ്ട അഞ്ചര വര്‍ഷത്തോളം മൂത്രസഞ്ചിയില്‍ ഈ കത്രിക തറച്ചുനിന്ന നിലയിലായിരുന്നു. ഈ കാലയളവിലുടനീളം കടുത്ത ശാരീരിക വേദനയും മാനസിക വിഷമങ്ങളും ഹര്‍ഷിന അനുഭവിച്ചു. ഒടുവില്‍ 2022-ല്‍ നടത്തിയ വിശദമായ പരിശോധനയിലാണ് കത്രിക കണ്ടെത്തിയതും മറ്റൊരു ശസ്ത്രക്രിയയിലൂടെ അത് പുറത്തെടുത്തതും. നീണ്ട പ്രക്ഷോഭങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കും ഒടുവിലാണ് ഇപ്പോള്‍ ഹര്‍ഷിനയ്ക്ക് അര്‍ഹമായ അംഗീകാരവും നീതിയും ലഭിക്കുന്നത്. മാധ്യമങ്ങളും സാമൂഹിക സംഘടനകളും മനുഷ്യാവകാശ കമ്മീഷനും ഈ വിഷയം ഏറ്റെടുക്കുകയും ഹര്‍ഷിനയ്ക്ക് നീതി ഉറപ്പാക്കാനായി ശക്തമായി രംഗത്തുവരികയും ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയന്, ആരോഗ്യമന്ത്രി വീണാ ജോര്‍ജ് എന്നിവരുമായി ഹര്‍ഷിന കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് ജോലി നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയത്. നിയമന ഉത്തരവ് ഹര്‍ഷിനയ്ക്ക് നേരിട്ട് കൈമാറാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെ ചുമതലപ്പെടുത്തിയിരുന്നു. ജോലിക്ക് പുറമെ, ഹര്‍ഷിനയ്ക്ക് അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും അവരുടെ ചികിത്സാച്ചെലവുകള്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മന്ത്രിസഭ ഉറപ്പുനല്‍കിയിട്ടുണ്ട്.







Comments