
കൊച്ചി: മുത്തങ്ങ സംഭവത്തിലെ അബ്ദുള്‍ സലാം വധശ്രമക്കേസില്‍ ആദിവാസിഗോത്ര നേതാവ് ഗീതാനന്ദന്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് തടവ് വിധിച്ച ശിക്ഷാവിധിയില്‍ കല്‍പ്പറ്റ പ്രിന്‍സിപ്പല്‍ കോടതിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. വിധിയില്‍ പിഴവെന്നും സൂഷ്മായ പരിശോധന വേണ്ടിയിരുന്നെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. ജസ്റ്റിസ് എ. ബദുറുദ്ദീന്‍ അദ്ധ്യക്ഷനായ സിംഗിള്‍ബഞ്ചിന്റേതാണ് നിരീക്ഷണം. പ്രഥമദൃഷ്ട്യാകുറ്റകൃത്യം നിലനില്‍ക്കും എന്ന് അന്തിമവിധിയില്‍ എങ്ങിനെ എഴുതാനാകുമെന്ന് േകാടതി ചോദിച്ചു.
മുത്തങ്ങാസംഭവത്തില്‍ കോണ്‍സ്റ്റബിള്‍ അബ്ദുള്‍സലാം മരണപ്പെട്ട സംഭവത്തില്‍ എം. ഗീതാനന്ദന്‍, ബിനു,രമേശന്‍, അനില്‍കുമാര്‍ എന്നിവര്‍ കുറ്റക്കാരാണെന്നും ഇവര്‍ക്ക് അഞ്ചുവര്‍ഷം തടവുശിക്ഷയുമാണ് വിധിച്ചിരുന്നത്. എന്നാല്‍ ഈ വിധിക്കെതിരേ ഗീതാനന്ദന്‍ നല്‍കിയ അപ്പീലിലായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. അപ്പീലില്‍ സിബിഐയ്ക്കും സംസ്ഥാന സര്‍ക്കാരിനും ഹൈക്കോടതി നോട്ടീസും നല്‍കിയിട്ടുണ്ട്. ഏതെങ്കിലും ഉത്തരവിനാല്‍ അല്ലാതെ അധികാരമില്ലാത്ത കേസാണ് സിബിഐ അന്വേഷിച്ചതെന്നും ഈ കേസില്‍ നടന്ന വിചാരണ തന്നെ നിയമവിരുദ്ധമാണെന്നും ഗൂഡാലോചന കുറ്റം മാത്രമായി നിലനില്‍ക്കില്ലെന്നും അപ്പീലില്‍ ഗീതാനന്ദന്‍ ചൂണ്ടിക്കാട്ടി. അഞ്ച് വര്‍ഷം കഠിനതടവും 10000 രൂപ പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. പിഴയടച്ചില്ലെങ്കില്‍ മൂന്ന് മാസം കൂടി തടവ് അനുഭവിക്കേണ്ടിവരും. തടവുശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയാകും.
അതേസമയം ഭൂസമരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായ കെ.വി വിനോദ് കൊല്ലപ്പെട്ട കേസില്‍ വിചാരണ നേരിട്ട മുഴുവന്‍ പ്രതികളെയും കോടതി വെറുതെവിട്ടിരുന്നു. കേസിലെ രണ്ടാം പ്രതിയായ അശോകനാണ് വിനോദിനെ അവസാനം വെട്ടിയതെന്നും ഇതാണ് മരണകാരണമെന്നും വ്യക്തമാക്കിയ കല്പറ്റ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സ്‌പെഷ്യല്‍ കോടതി, പ്രതി നേരത്തെ മരണപ്പെട്ടതിനാല്‍ ശിക്ഷ വിധിക്കുന്നില്ലെന്ന് ഉത്തരവിട്ടു. 23 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിചാരണ പൂര്‍ത്തിയായി വിധി പുറത്തുവരുന്നത്. വിനോദ് വധക്കേസില്‍ ഗൂഢാലോചന തെളിയിക്കാനോ മറ്റു പ്രതികളുടെ കുറ്റം സ്ഥാപിക്കാനോ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു.
മുത്തങ്ങാസംഭവത്തില്‍ കോണ്‍സ്റ്റബിള്‍ അബ്ദുള്‍സലാം മരണപ്പെട്ട സംഭവത്തില്‍ എം. ഗീതാനന്ദന്‍, ബിനു,രമേശന്‍, അനില്‍കുമാര്‍ എന്നിവര്‍ കുറ്റക്കാരാണെന്നും ഇവര്‍ക്ക് അഞ്ചുവര്‍ഷം തടവുശിക്ഷയുമാണ് വിധിച്ചിരുന്നത്. എന്നാല്‍ ഈ വിധിക്കെതിരേ ഗീതാനന്ദന്‍ നല്‍കിയ അപ്പീലിലായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. അപ്പീലില്‍ സിബിഐയ്ക്കും സംസ്ഥാന സര്‍ക്കാരിനും ഹൈക്കോടതി നോട്ടീസും നല്‍കിയിട്ടുണ്ട്. ഏതെങ്കിലും ഉത്തരവിനാല്‍ അല്ലാതെ അധികാരമില്ലാത്ത കേസാണ് സിബിഐ അന്വേഷിച്ചതെന്നും ഈ കേസില്‍ നടന്ന വിചാരണ തന്നെ നിയമവിരുദ്ധമാണെന്നും ഗൂഡാലോചന കുറ്റം മാത്രമായി നിലനില്‍ക്കില്ലെന്നും അപ്പീലില്‍ ഗീതാനന്ദന്‍ ചൂണ്ടിക്കാട്ടി. അഞ്ച് വര്‍ഷം കഠിനതടവും 10000 രൂപ പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. പിഴയടച്ചില്ലെങ്കില്‍ മൂന്ന് മാസം കൂടി തടവ് അനുഭവിക്കേണ്ടിവരും. തടവുശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയാകും.
അതേസമയം ഭൂസമരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായ കെ.വി വിനോദ് കൊല്ലപ്പെട്ട കേസില്‍ വിചാരണ നേരിട്ട മുഴുവന്‍ പ്രതികളെയും കോടതി വെറുതെവിട്ടിരുന്നു. കേസിലെ രണ്ടാം പ്രതിയായ അശോകനാണ് വിനോദിനെ അവസാനം വെട്ടിയതെന്നും ഇതാണ് മരണകാരണമെന്നും വ്യക്തമാക്കിയ കല്പറ്റ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സ്‌പെഷ്യല്‍ കോടതി, പ്രതി നേരത്തെ മരണപ്പെട്ടതിനാല്‍ ശിക്ഷ വിധിക്കുന്നില്ലെന്ന് ഉത്തരവിട്ടു. 23 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിചാരണ പൂര്‍ത്തിയായി വിധി പുറത്തുവരുന്നത്. വിനോദ് വധക്കേസില്‍ ഗൂഢാലോചന തെളിയിക്കാനോ മറ്റു പ്രതികളുടെ കുറ്റം സ്ഥാപിക്കാനോ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു.







Comments