
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ കാരണങ്ങൾ വിശകലനം ചെയ്ത് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് റിപ്പോർട്ട്. പയ്യന്നൂർ,തളിപ്പറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയത്തിൽ വീഴ്ചയുണ്ടായെന്നും എംവി ഗോവിന്ദൻ പറഞ്ഞു. കണ്ണൂര്‍ ജില്ലാ കമ്മിറ്റി തന്നെ സ്വയം വിമര്‍ശനമായി വിഷയം ഉന്നയിച്ചു. അത് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു.
വോട്ട് ഡീൽ ആരോപണം സിപിഐഎം സംസ്ഥാന സെക്രട്ടറി ആവർത്തിച്ചു. 30 മണ്ഡലങ്ങളിൽ ബിജെപി വോട്ട് യുഡിഎഫിന് നൽകിയെന്നും
ചില മണ്ഡലങ്ങളിൽ ബിജെപിക്ക് ജയിക്കാൻ യുഡിഎഫും വോട്ട് നൽകിയെന്നും എംവി ഗോവിന്ദൻ ആരോപിച്ചു. 3 സീറ്റിൽ BJP ജയിച്ചത് അതീവ ഗുരുതരമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
എസ്ഐആർ ന്യൂനപക്ഷങ്ങൾക്കുണ്ടാക്കിയ ആശങ്ക ലീഗ്-ജമാഅത്തെ ഇസ്ലാമി-കോൺഗ്രസ് കൂട്ടുകെട്ടിന് ഗുണകരമായെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ന്യൂനപക്ഷങ്ങളെ ഇടതുപക്ഷ ചേരിയിൽ നിന്ന് മാറ്റാൻ ഇത് കാരണമായി. സർക്കാരിൻ്റെ നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിൽ പോരായ്മ ഉണ്ടായെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
കേരളത്തിലെ തിരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച സംസ്ഥാന സെക്രട്ടേറിയറ്റിന്റെ് റിവ്യു റിപ്പോർട്ട് പാർട്ടി ഏകകണ്ഠമായി അംഗീകരിച്ചെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. രണ്ട് ദിവസങ്ങളിലായി ചേർന്ന സി പി എം നേതൃയോഗങ്ങൾക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് സംസ്ഥാന സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്.






