
തിരുവനന്തപുരം : കായിക ലോകത്തെ ഏറ്റവും വലിയ മാമാങ്കമായ 2026 ഫിഫ ലോകകപ്പിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. തതവസരത്തില്‍ രാഷ്ട്രീയ നേതാക്കൾക്കിടയിലും ഫുട്ബോൾ ആവേശത്തിന് കുറവൊന്നുമില്ല. മുൻ മന്ത്രിമാരായ വി. ശിവൻകുട്ടിയും, എം.എം മണിയും തങ്ങളുടെ ഇഷ്ട ടീമിനായി രംഗത്തിറങ്ങി കഴിഞ്ഞു.
കാർലോ ആൻസലോട്ടിയുടെ തന്ത്രങ്ങൾ ആക്രമണത്തിന്റെ തീപ്പൊരിയും പ്രതിരോധത്തിന്റെ ദൃഢതയും ഒരുമിച്ചു നൽകുമെന്നാണ് ബ്രസീൽ ആരാധകനായ ശിവൻകുട്ടിയുടെ പ്രതീക്ഷ . എന്നാൽ ശിവൻകുട്ടിയുടെ പ്രതീക്ഷയെ മുളയിലെ നുള്ളുന്നതാണ് പോസ്റ്റിന് താഴെയുള്ള അർജന്റീനിയൻ ആരാധകനായ മണി ആശാന്റെ് കമന്റെ്. ബ്രസീൽ സെമി വരെ എത്തിയാൽ അങ്കെ പാകപാക്കലാമെന്ന് അദ്ദേഹം പറഞ്ഞു. ബ്രസീലിന്റെ്
ഹെൽത്ത് ഓക്കെയല്ലേ ? ( ഡയലോഗ് കടപ്പാട് മഹേഷിനോട് ചിത്രം = മഹേഷിന്റെ് പ്രതികാരം) എന്ന ക്യാപ്ഷനോടെ ഒരു എഐ ചിത്രവും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fmmmani.mundackal%2Fposts%2Fpfbid02E95vB6tPaXEPW2rhW3uTw8mRvVj7MC7xW5TJhFTx9gcbAecw2Dvb4jVZgLaywkAkl&show_text=true&width=500
തിരഞ്ഞെടുപ്പ് ആവേശം മറന്ന് ഇഷ്ട ടീമിന്റെ് ആരാധകർ മത്രമായി മലയാളികൾ മാറിക്കഴിഞ്ഞു. വിവധ രാഷ്ട്രീയ പാർട്ടികളിൽ ഉള്ളവർ നീലയും, മഞ്ഞയും ചുവപ്പും നിറമുള്ള പുതിയ കൊടിക്കു പിന്നിൽ അണിനിരന്നു. തിരഞ്ഞെടുപ്പ് കളത്തിൽ പരസ്പരം കലഹിച്ചവർ കാലപന്തകളിയിൽ ഒരു ടീമിനായി ജയ് വിളിക്കുന്ന മനോഹരമായ കാഴ്ച.
വി.ശിവന്‍കുട്ടിയുടെ കുറിപ്പ്:
പ്രിയപ്പെട്ട ഫുട്ബോൾ ആരാധകരേ, 2026 ഫുട്ബോൾ ലോകകപ്പിന് മുന്നോടിയായി നിങ്ങൾക്ക് ഏവർക്കും മികച്ച ഫുട്ബോൾ അനുഭവം നേരുന്നു. ബ്രസീലിന് ഹൃദയം നിറഞ്ഞ ആശംസകൾ.
കാർലോ ആൻസലോട്ടിയുടെ തന്ത്രങ്ങൾ ആക്രമണത്തിന്റെ തീപ്പൊരിയും പ്രതിരോധത്തിന്റെ ദൃഢതയും ഒരുമിച്ചു നൽകുമെന്നാണ് പ്രതീക്ഷ. ബ്രസീൽ ഫുട്ബോൾ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന ഒരുപിടി മുൻനിര താരങ്ങൾ ബ്രസീലിന്റെ കരുത്താണ്. പത്തൊമ്പതുകാരൻ എൻറിക് ഈ ലോകകപ്പിന്റെ വിസ്മയമാകും. ഗ്രൂപ്പ്ഘട്ടത്തിൽ മൊറോക്കോ, ഹെയ്തി, സ്കോട്ട്ലാൻഡ് എന്നിവരോടുള്ള മത്സരങ്ങൾ ബ്രസീലിന്റെ ജൈത്രയാത്രയുടെ തുടക്കമാകട്ടെ.
ബ്രസീൽ ഫുട്ബോൾ എന്നത് വെറും ഗെയിമല്ല, അത് ഒരു വികാരമാണ്. ലോകം മുഴുവൻ നോക്കിനിൽക്കെ, സെലസാവോ ഒരിക്കൽ കൂടി കിരീടം ഉയർത്തുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു.Vamos ബ്രസിൽ.
മെക്സിക്കോ സിറ്റിയിലെ മെക്സിക്കോ സിറ്റി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30 മുതല്‍ നടക്കുന്ന എ ഗ്രൂപ്പ് മത്സരത്തില്‍ മെക്സിക്കോ ദക്ഷിണാഫ്രിക്കയെ നേരിടുന്നതോടെ ഇത്തവണത്തെ ഫിഫ ലോകകപ്പ് മത്സരങ്ങള്‍ക്ക് തുടക്കമാകും. യുഎസിനെ കൂടാതെ കാനഡയും മെക്സിക്കോയും സംയുക്തമായാണ് ലോകകപ്പിന് വേദിയാകുക. ഈസ്റ്റ് റഥര്ഫോഡിലെ ന്യൂയോര്‍ക്ക് ന്യൂ ജഴ്സി സ്്റ്റേഡിയത്തില്‍ ജൂലൈ 20നാണ് ഫൈനല്‍.






