
ഹൈദരാബാദ്: സ്വത്ത് തര്‍ക്കവും കടബാദ്ധ്യതയും മൂലം തെലങ്കാനയിലെ നല്‍ഗൊണ്ട ജില്ലയില്‍ ഒരു കുടുംബത്തിലെ നാല് പേരെ ക്രൂരമായി കൊലപ്പെടുത്തി. കുറ്റകൃത്യം എങ്ങനെ ചെയ്യണമെന്നും പോലീസിന്റെ പിടിയിലാകാതിരിക്കാന്‍ എന്തൊക്കെ ചെയ്യണമെന്നും പഠിക്കാന്‍ മുഖ്യപ്രതി ഓണ്‍ലൈന്‍ വീഡിയോകള്‍ കണ്ടിരുന്നതായും പോലീസ് കൂട്ടിച്ചേര്‍ത്തു.
ജൂണ്‍ 22-ന് ഒരു വീട്ടില്‍ നിന്ന് അഴുകിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തതിന് ശേഷം നാല് ദിവസത്തിനകം നല്‍ഗൊണ്ട പോലീസ് കേസ് തെളിയിച്ചു. അഞ്ച് പ്രത്യേക സംഘങ്ങള്‍ രൂപീകരിക്കുകയും ഫോറന്‍സിക് തെളിവുകള്‍, സിസിടിവി ദൃശ്യങ്ങള്‍, മൊബൈല്‍ ഫോണ്‍ ട്രാക്കിംഗ്, ഇരുപതോളം സംശയിക്കുന്നവരെ ചോദ്യം ചെയ്യല്‍ എന്നിവയിലൂടെയുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കേസിന്റെ തുമ്പുണ്ടാക്കിയത്.
മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിന് ഏകദേശം നാല് ദിവസം മുമ്പാണ് കൊലപാതകങ്ങള്‍ നടന്നതെന്ന് പോലീസ് പറഞ്ഞു. ദുര്‍ഗന്ധം വമിക്കുന്നതായി അയല്‍വാസികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പൂട്ടിയിട്ട വീടിനുള്ളിലാണ് ഇരകളായ മുഹമ്മദ് സുല്‍ത്താന്‍, ഭാര്യ ഹസീന, മകന്‍ മുജമ്മില്‍, മകള്‍ അഫ്‌സര എന്നിവരെ കണ്ടെത്തിയത്. കൊലപാതകം പുറത്തറിയാന്‍ വൈകിക്കുന്നതിനായി മൃതദേഹങ്ങള്‍ ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് വീട് പുറത്തുനിന്ന് പൂട്ടിയിട്ടിരിക്കുകയായിരുന്നു.
2 കോടിയിലധികം രൂപ വിലമതിക്കുന്ന സ്വത്ത്, വീട്ടാത്ത കടങ്ങള്‍, കുടുംബ വഴക്കുകള്‍ എന്നിവയാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് ജില്ലാ എസ്പി ശരത് ചന്ദ്ര പവാര്‍ പറഞ്ഞു. ഹൈദരാബാദ് സ്വദേശിയായ കാര്‍ ഡ്രൈവര്‍ സയ്യിദ് അസ്ലമാണ് പ്രധാന പ്രതിയെന്നും ഇയാളുടെ ആഡംബര ജീവിതവും വായ്പകളും കാരണം സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഭാര്യയുടെ അമ്മായിയായ ഹസീനയില്‍ നിന്ന് ഇയാള്‍ നേരത്തെ ഒരു ലക്ഷം രൂപ കടം വാങ്ങിയിരുന്നു. പിന്നീട് പുതിയ കാര്‍ വാങ്ങാന്‍ ഒരു ലക്ഷം രൂപ കൂടി വായ്പ ചോദിച്ച് സമീപിച്ചെങ്കിലും അവര്‍ വിസമ്മതിക്കുകയും മുന്‍പ് വാങ്ങിയ വായ്പയുടെ പലിശ നല്‍കാത്തതിന് പരിഹസിക്കുകയും ചെയ്തതായി പറയപ്പെടുന്നു.
പ്രതി മുന്‍പ് ഹസീനയുടെ വീട്ടില്‍ നിന്ന് ഭൂമിയുടെ രേഖകള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്വത്ത് കൈമാറാന്‍ ഹസീന വിസമ്മതിക്കുകയും മറ്റൊരു വായ്പയ്ക്കുള്ള അപേക്ഷ നിരസിക്കുകയും ചെയ്തപ്പോള്‍, കുടുംബത്തെ മുഴുവന്‍ ഇല്ലാതാക്കാന്‍ പ്രതി തീരുമാനിക്കുകയായിരുന്നുവെന്ന് എസ്പി വ്യക്തമാക്കി.
അസ്ലമിന്റെ ഭാര്യ തബസ്സുമിനും ഹസീനയോട് പകയുണ്ടായിരുന്നു. തബസ്സുമിന്റെ അമ്മയ്ക്കെതിരെ ഹസീനയുടെ ആദ്യ ഭര്‍ത്താവ് മുമ്പ് പോലീസ് പരാതി നല്‍കിയിരുന്നതാണ് ഇതിന് കാരണം. മോഷ്ടിക്കാനായി ഹസീനയുടെ വീട് ലക്ഷ്യമിടാന്‍ ഇവര്‍ അസ്ലമിനെ പ്രേരിപ്പിച്ചതായും പറയപ്പെടുന്നു.
സാമ്പത്തിക സമ്മര്‍ദ്ദവും വ്യക്തിപരമായ ശത്രുതയും കാരണം, കുറ്റകൃത്യം എങ്ങനെ ചെയ്യണമെന്ന് പഠിക്കാന്‍ അസ്ലം ഓണ്‍ലൈന്‍ വീഡിയോകള്‍ കണ്ടു. പോലീസിന്റെ നിഗമനമനുസരിച്ച്, ജൂണ്‍ 19 ന് പുലര്‍ച്ചെ ഹസീനയുടെ വീട്ടിലെത്തിയ അസ്ലം ആദ്യം അവരെ കുത്തിക്കൊലപ്പെടുത്തി. പിന്നീട് ഭര്‍ത്താവിനെയും രണ്ട് മക്കളെയും ആക്രമിച്ചു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അക്രമത്തിന്റെ ഭീകരത വ്യക്തമായിട്ടുണ്ട്. സുല്‍ത്താന് ആറും ഹസീനയ്ക്ക് ഏഴും മകള്‍ അഫ്‌സരയ്ക്ക് ഒന്‍പതും കുത്തേറ്റപ്പോള്‍ മകന്‍ മുജമ്മിലിന് 16 കുത്തുകളാണ് ഏറ്റത്. മുജമ്മില്‍ തിരിച്ചുപൊരുതാന്‍ ശ്രമിച്ചതാകാം വീണ്ടും വീണ്ടും കുത്താന്‍ കാരണമായതെന്ന് പോലീസ് സംശയിക്കുന്നു. പെണ്‍കുട്ടി കട്ടിലിനടിയില്‍ ഒളിക്കാന്‍ ശ്രമിച്ചെങ്കിലും അവിടെനിന്ന് വലിച്ചിഴച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു.
കൊലപാതകത്തിന് ശേഷം പണം, സ്വര്‍ണം, സ്വത്ത് രേഖകള്‍ എന്നിവ കവര്‍ന്ന് പ്രതികള്‍ കാറില്‍ രക്ഷപ്പെട്ടു. പിന്നീട് മോഷ്ടിച്ച സ്വര്‍ണം 5.30 ലക്ഷം രൂപയ്ക്ക് പണയം വെച്ചു. 3 ലക്ഷം രൂപ രൂപ, സ്വര്‍ണം, കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍, രക്തം പുരണ്ട വസ്ത്രങ്ങള്‍, മൊബൈല്‍ ഫോണുകള്‍, കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനം എന്നിവ പോലീസ് കണ്ടെടുത്തു. സയ്യിദ് അസ്ലം, തബസ്സും, മുഹമ്മദ് സുഹൈല്‍, ഹേമന്ത് കുമാര്‍ എന്നീ നാല് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറ്റകൃത്യത്തിന് മുമ്പും ശേഷവും സഹായിച്ചതായി പറയപ്പെടുന്ന മറ്റ് രണ്ട് പേര്‍ ഒളിവിലാണ്, ഇവര്‍ക്കായുള്ള തിരച്ചില്‍






