
തിരുവനന്തപുരം: ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് ക്ലീൻ ചിറ്റ് നൽകി പൊതുമരാമത്ത് മന്ത്രി പി.കെ ബഷീർ . സൊസൈറ്റിക്ക് ക്രമവിരുദ്ധമായി പ്രവർത്തികൾ ഒന്നും നൽകിയിട്ടില്ല. കരാർ തുകയിലും കൂടുതൽ നൽകിയതായി തെളിവില്ല. അവരുടേത് നിലവാരമുള്ള പ്രവർത്തികളാണ്. ജോലിഭാരം കൂടിയതാണ് ഇപ്പോഴത്തെ പ്രശ്നമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. പ്രതിപക്ഷത്ത് ഇരുന്നപ്പോഴുള്ള യുഡിഎഫ് നിലപാടിന് കടകവിരുദ്ധമായ സമീപനമായിരുന്നു സർക്കാർ ഇന്ന് സഭയിൽ സ്വീകരിച്ചതെന്ന കാര്യം ശ്രദ്ധേയമായി.
.ഇപ്പോൾ നാൽപ്പതോളം പ്രവർത്തികൾ മന്ദഗതിയിലാണ്. ജോലിഭാരം കൂടിയതാണ് കാരണം. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് പ്രത്യേക പരിഗണന നല്‍കുന്നില്ല. പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ ഊരാളുങ്കലിന് നടപടികള്‍ പാലിക്കാതെ പ്രവൃത്തി അനുവദിച്ചിട്ടില്ല. ഊരാളുങ്കല്‍ സൊസൈറ്റി ഗുണനിലവാര പരിശോധന കര്‍ശനമായി പാലിക്കുന്നുണ്ട്. പ്രവര്‍ത്തിയില്‍ ഗുണനിലവാരം സംബന്ധിച്ച് പരാതി ലഭിച്ചാല്‍ അന്വേഷണം നടത്തും. ഊരാളുങ്കല്‍ സൊസൈറ്റിക്ക് വഴിവിട്ട് പദ്ധതികള്‍ നല്‍കിയിട്ടുണ്ടോ എന്നും പരിശോധിക്കും എന്നും പി കെ ബഷീര്‍ പറഞ്ഞു.
കേരളത്തിലെ അദാനിയാണ് ഊരാളുങ്കൽ എന്നും പിണറായിയുടെ കള്ളപ്പണം വെളുപ്പിക്കുകയാണ് അവർ ചെയ്യുന്നത് എന്നും പ്രതിപക്ഷത്തായിരുന്നപ്പോൾ മന്ത്രി കെ.എം ഷാജി വിമർശിച്ചിരുന്നു. ഊരാളുങ്കലിന് എല്ലാ പ്രവർത്തികളും നൽകുന്നു എന്ന ആക്ഷേപം ഉന്നയിച്ചായിരുന്നു അന്നത്തെ പ്രതികരണം. എന്നാൽ, ഇന്ന് മന്ത്രിസഭ ഊരാളുങ്കൽ ജോലിഭാരത്താൽ ബുദ്ധിമുട്ടുകയാണ് എന്ന മൃദുസമീപനം കൈക്കൊണ്ടിരിക്കുകയാണ്.






