
ഉത്തര ഉണ്ണിയും ഭര്‍ത്താവ് നിതേഷും പ്രേക്ഷകര്‍ക്ക് പരിചിതരാണ്. സോഷ്യല്‍മീഡിയയില്‍ സജീവമായ ഇവരുടെ വിശേഷങ്ങള്‍ ശ്രദ്ധ നേടാറുണ്ട്. ഇടയ്ക്ക് അഭിനയത്തിലും സംവിധാനത്തിലുമൊക്കെ സാന്നിധ്യം അറിയിച്ചിരുന്നു താരപുത്രി. മികച്ച നര്‍ത്തകി കൂടിയായ ഉത്തര സ്വന്തമായി ഡാന്‍സ് സ്‌കൂള്‍ നടത്തുന്നുണ്ട്. ധീമഹി എന്നാണ് ഇവരുടെ മകളുടെ പേര്.
ഇപ്പോഴിതാ ധീമഹിയുടെ മൂന്നാം ജന്മദിനത്തിന് ഉത്തര ഉണ്ണി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഹൃദ്യമായ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. പിറന്നാള്‍ ആഘോഷത്തില്‍ നിന്നുളള ചിത്രങ്ങളും ഉത്തര ഉണ്ണി പങ്കുവച്ചിട്ടുണ്ട്.
'' ഞാൻ ഒരു പാവയ്ക്കായി പ്രാർത്ഥിച്ചു, എനിക്കൊരു പാവയെത്തന്നെ കിട്ടി. എന്റെ ഉള്ളിലെ കൊച്ചുപെൺകുട്ടിക്ക് പാവകളോട് എപ്പോഴും ഒരു ഭ്രാന്തമായ ഇഷ്ടമുണ്ടായിരുന്നു. ഞാൻ അവയെ എടുത്തുനടന്നു, ഭക്ഷണം വാരിക്കൊടുത്തു, കുളിപ്പിച്ചു. ധീ കുട്ടി എനിക്കെപ്പോഴും ഒരു അത്ഭുതമാണ്. അവൾ പ്രതികരിക്കുമ്പോഴും, സംസാരിക്കുമ്പോഴും, കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കുമ്പോഴുമെല്ലാം... കാരണം എന്റെ മനസ്സിൽ അവളൊരു പാവയാണ്. നടക്കുന്ന, സംസാരിക്കുന്ന, എല്ലാ കാര്യങ്ങളും ചെയ്യുന്ന ഒരു ജീവനുള്ള പാവ! എനിക്ക് ലഭിച്ചതിൽ വച്ച് ഏറ്റവും വലിയ സമ്മാനം.
എനിക്ക് ഏകദേശം 8 വയസ്സുള്ളപ്പോൾ, അമ്മ ദുബായിൽ നിന്ന് എനിക്കൊരു ബേബി ഡോൾ കൊണ്ടുവന്നു തന്നിരുന്നു, കാണാൻ ശരിക്കും ഒരു യഥാർത്ഥ കുഞ്ഞിനെപ്പോലെ തോന്നിപ്പിക്കുന്ന ഒന്ന്. എന്റെ കുട്ടിക്കാലത്തെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസങ്ങളിൽ ഒന്നായിരുന്നു അത്. അതുകൊണ്ടുതന്നെ, പ്രസവമുറിയിൽ വച്ച് നഴ്സുമാർ മസ്ലിൻ തുണിയിൽ പൊതിഞ്ഞ ഒരു കുഞ്ഞുപ്പൊതി എന്റെ കൈകളിലേക്ക് തന്നപ്പോൾ എനിക്ക് തോന്നിയതും സമാനമായൊരു വികാരമായിരുന്നു. കൊച്ചു കൊച്ചു സ്വപ്നങ്ങൾ പിന്നീട് ഇതിലും വലുതും മികച്ചതും അതിശയകരമാംവിധം മാന്ത്രികവുമായ ഒന്നായി സഫലമാകും!
എന്റെ മാതാപിതാക്കൾ എനിക്കായി ഒരിക്കലും വലിയ ജന്മദിനാഘോഷങ്ങൾ നടത്തിയിരുന്നില്ല. എല്ലാ വർഷവും എന്റെ ജന്മദിനത്തിൽ അമ്മ എന്നെ ഒരു അനാഥാലയത്തിൽ കൊണ്ടുപോകുമായിരുന്നു, എന്റെ വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും ഞങ്ങൾ അവിടെ ദാനം ചെയ്യും. അവിടുത്തെ കുട്ടികൾക്കൊപ്പം കുറച്ചുസമയം ചിലവഴിക്കും, അവർക്ക് ഭക്ഷണവും ചോക്ലേറ്റുകളും വാങ്ങിക്കൊടുക്കും. നമ്മൾ എത്രത്തോളം ഭാഗ്യം ചെയ്ത ജീവിതമാണ് നയിക്കുന്നത് എന്ന് എന്നെ മനസ്സിലാക്കാനുള്ള അമ്മയുടെ രീതിയായിരുന്നു അത്. അതിനുശേഷം ഞങ്ങൾ താജ് ഹോട്ടലിൽ നിന്ന് അത്താഴം കഴിക്കുകയോ അല്ലെങ്കിൽ ഏതെങ്കിലും റിസോർട്ടിൽ അവധിക്കാലം ആഘോഷിക്കുകയോ ചെയ്യുമായിരുന്നു. ജീവിതത്തിന്റെ പലതരത്തിലുള്ള അവസ്ഥകൾ എന്നെ ബോധ്യപ്പെടുത്താൻ അച്ഛൻ മിക്കപ്പോഴും എന്നെ പൊതുഗതാഗതത്തിലായിരുന്നു യാത്ര ചെയ്യിച്ചിരുന്നത്.
ആ പ്രവൃത്തികളെല്ലാം വളരെ മികച്ചതായിരുന്നു, ഇന്ന് ജീവിതത്തെ തികച്ചും വ്യത്യസ്തമായൊരു കാഴ്ചപ്പാടോടെ കാണാൻ എന്നെ പ്രാപ്തയാക്കിയത് അതൊക്കെത്തന്നെയാണ്. എങ്കിലും, എന്റെ ഉള്ളിലെ ആ കൊച്ചുപെൺകുട്ടിക്ക് വലിയ ജന്മദിനാഘോഷങ്ങൾ ആസ്വദിക്കാൻ പറ്റിയിരുന്നില്ല എന്ന് ഞാൻ കരുതുന്നു. ഒരു ത്രീ-ടിയർ കേക്ക്, ബലൂണുകൾ, കൂട്ടുകാർ, സമ്മാനങ്ങൾ... അതുകൊണ്ട്, അതെ, ഞാൻ തന്നെയാണ്.. ഒരു മൂന്ന് വയസ്സുകാരിയുടെ ജന്മദിനം ഇത്രയും വലിയ കാര്യമാക്കുന്നത്! എന്റെ കൊച്ചുപാവയ്ക്ക് ഇപ്പോൾ 3 വയസ്സ് തികഞ്ഞിരിക്കുന്നു!!!". എന്നാണ് ഉത്തര ഉണ്ണിയുടെ കുറിപ്പ്.






