
പാലക്കാട്: മാതാപിതാക്കൾ അനുഭവിച്ച വേദന പ്രതി ചെന്താമരയും അറിയണമെന്ന് കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ. കോടതിയിൽ ചെന്താമര നടത്തിയ പരാമർശങ്ങൾ കേട്ട് ഭയം തോന്നിയെന്നും മക്കൾ പ്രതികരിച്ചു.
ചെന്താമര കൊലപ്പെടുത്തിയ സജിതയുടെ സഹോദരി സരിതയും പ്രതിക്കെതിരെ കടുത്ത ശിക്ഷ ആവശ്യപ്പെട്ട് രംഗത്തെത്തി. മക്കൾക്ക് സർക്കാർ ജോലി നൽകണമെന്നും ചെന്താമരയ്ക്ക് തൂക്കുകയർ ഉൾപ്പെടെയുള്ള പരമാവധി ശിക്ഷ നൽകണമെന്നും അവർ ആവശ്യപ്പെട്ടു.
“അയാൾക്ക് ഒന്നിനെയും പേടിയില്ല. തക്കതായ ശിക്ഷ ലഭിക്കണം. കോടതിയിൽ ചെന്താമര പറഞ്ഞ കാര്യങ്ങൾ കേട്ട് ഭയം തോന്നി,” സരിത പറഞ്ഞു.
അതേസമയം, ചെന്താമരയ്ക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്ന് ഉറപ്പുണ്ടെന്ന് പാലക്കാട് മുൻ എസ്.പി. അജിത് കുമാർ പറഞ്ഞു. സമൂഹത്തിന് അപകടകാരിയായ ക്രിമിനലാണ് ചെന്താമരയെന്നും അദ്ദേഹം പ്രതികരിച്ചു.
“രണ്ട് പെൺകുട്ടികളുടെ കണ്ണീർ ഇപ്പോഴും മനസിൽ നിന്ന് മായുന്നില്ല. അവരുടെ നഷ്ടത്തിന് ഒന്നും പകരമാകില്ല. എന്നാൽ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് അവരോട് വാക്ക് നൽകിയിരുന്നു. വിശദമായ അന്വേഷണമാണ് കേസിൽ നടന്നത്,” അജിത് കുമാർ പറഞ്ഞു.കേരളത്തെ മുഴുവൻ നടുക്കിയ പാലക്കാട് നെൻമാറ ഇരട്ടക്കൊലപാതക കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി മറ്റന്നാള്‍.കേസിലെ അന്തിമവാദം പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി നാലില്‍ ജൂണ്‍ 30 ന് പൂര്‍ത്തിയായിരുന്നു. 2025 ജനുവരി 27നാണ് പോത്തുണ്ടി സ്വദേശി സുധാകരനെയും അമ്മ ലക്ഷ്മിയെയും അയല്‍വാസിയായ ചെന്താമര കൊലപ്പെടുത്തിയത്. 2025 മാര്‍ച്ച് 25 ന് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ശിക്ഷാവിധിയില്‍ വാദം കേട്ടശേഷമായിരുന്നു കോടതിയുടെ പ്രഖ്യാപനം.
കേസിലെ അന്തിമവാദം പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി നാലില്‍ ജൂണ്‍ 30 ന് പൂര്‍ത്തിയായിരുന്നു. സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു ഇരട്ടക്കൊലപാതകം. കുടുംബം തകരാന്‍ കാരണം സുധാകരനാണെന്ന സംശയമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചായിരുന്നു പോത്തുണ്ടിയിലേക്കെത്തിയത്.
ചെന്താമരയുടെ കുടുംബം പിരിഞ്ഞു പോകാന്‍ കാരണം സുധാകരനും കുടുംബവുമാണെന്ന സംശയമാണ് ഇയാളെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. കയ്യിലുണ്ടായിരുന്ന വാള്‍ ഉപയോഗിച്ച് സുധാകരനെ വെട്ടിക്കൊലപ്പെടുത്തുന്നത്. ഇത് കണ്ടാണ് സുധാകരന്റെ അമ്മ ലക്ഷ്മി അവിടേക്ക് ഓടിയെത്തുന്നത്. തുടര്‍ന്ന് വയോധികയെയും ഇയാള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ഇയാള്‍ക്ക് ഇരട്ട ജീവപര്യന്തമായിരുന്നു കോടതി വിധിച്ചിരുന്നത്. പിന്നാലെ നടത്തിയ ഇരട്ട കൊലപാതകത്തില്‍ 82 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. ഇതില്‍ ചെന്താമരയുടെ ബന്ധുക്കളുമുണ്ടായിരുന്നു. സാക്ഷികളില്‍ പലരും പൊലീസിന് നല്‍കിയ മൊഴി കോടതിയില്‍ മാറ്റി പറയുന്ന സാഹചര്യം ഉണ്ടായിരുന്നു.






