
തിരുവള്ളൂർ: തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിലെ പുളിക്കാട്ടിൽ 55-കാരിയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന കേസിൽ 29-കാരൻ അറസ്റ്റിൽ. ബി. യുഗേന്ദർ എന്ന അബ്ദുൾ റഹ്മാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗർഭിണിയായ ഭാര്യയുടെ പ്രസവച്ചെലവിനുള്ള പണം കണ്ടെത്താനാണ് പ്രതി കുറ്റകൃത്യം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.
പുളിക്കാട് പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ വീട്ടിൽ ഇഡ്‌ലി മാവ് തയ്യാറാക്കി വിൽപ്പന നടത്തിയിരുന്ന ആർ. വനജ (55)യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് രാധാകൃഷ്ണൻ സമീപത്ത് പലചരക്ക് കട നടത്തുകയാണ്.
സംഭവദിവസം രാവിലെ വനജ ഭർത്താവിന്റെ കടയിൽ നിന്ന് വീട്ടിലേക്ക് മടങ്ങി. ഉച്ചകഴിഞ്ഞ് പലതവണ ഫോണിൽ വിളിച്ചിട്ടും പ്രതികരണമില്ലാതിരുന്നതിനെ തുടർന്ന് വീട്ടിലെത്തിയ രാധാകൃഷ്ണൻ, കഴുത്തിൽ നിരവധി കുത്തേറ്റ നിലയിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന വനജയെ കണ്ടെത്തി. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പൊന്നേരി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്നാണ് അബ്ദുൾ റഹ്മാനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇഡ്‌ലി മാവ് വാങ്ങാനെന്ന വ്യാജേന വനജയുടെ വീട്ടിലെത്തിയ പ്രതി, ആഭരണങ്ങൾ കവർന്നെടുക്കാനായി കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ഉത്തുക്കോട്ടൈ സ്വദേശിയായ യുഗേന്ദർ, പുളിക്കാട് സ്വദേശിനിയെ വിവാഹം കഴിച്ച ശേഷം നാല് വർഷം മുമ്പ് അവിടെ സ്ഥിരതാമസമാക്കിയിരുന്നു. ഗർഭിണിയായ ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട ചികിത്സാച്ചെലവുകൾ വഹിക്കാൻ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടതിനെ തുടർന്നാണ് പ്രതി കൊലപാതകവും കവർച്ചയും മുൻകൂട്ടി ആസൂത്രണം ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
പുളിക്കാട് പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ വീട്ടിൽ ഇഡ്‌ലി മാവ് തയ്യാറാക്കി വിൽപ്പന നടത്തിയിരുന്ന ആർ. വനജ (55)യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് രാധാകൃഷ്ണൻ സമീപത്ത് പലചരക്ക് കട നടത്തുകയാണ്.
സംഭവദിവസം രാവിലെ വനജ ഭർത്താവിന്റെ കടയിൽ നിന്ന് വീട്ടിലേക്ക് മടങ്ങി. ഉച്ചകഴിഞ്ഞ് പലതവണ ഫോണിൽ വിളിച്ചിട്ടും പ്രതികരണമില്ലാതിരുന്നതിനെ തുടർന്ന് വീട്ടിലെത്തിയ രാധാകൃഷ്ണൻ, കഴുത്തിൽ നിരവധി കുത്തേറ്റ നിലയിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന വനജയെ കണ്ടെത്തി. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പൊന്നേരി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്നാണ് അബ്ദുൾ റഹ്മാനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇഡ്‌ലി മാവ് വാങ്ങാനെന്ന വ്യാജേന വനജയുടെ വീട്ടിലെത്തിയ പ്രതി, ആഭരണങ്ങൾ കവർന്നെടുക്കാനായി കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ഉത്തുക്കോട്ടൈ സ്വദേശിയായ യുഗേന്ദർ, പുളിക്കാട് സ്വദേശിനിയെ വിവാഹം കഴിച്ച ശേഷം നാല് വർഷം മുമ്പ് അവിടെ സ്ഥിരതാമസമാക്കിയിരുന്നു. ഗർഭിണിയായ ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട ചികിത്സാച്ചെലവുകൾ വഹിക്കാൻ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടതിനെ തുടർന്നാണ് പ്രതി കൊലപാതകവും കവർച്ചയും മുൻകൂട്ടി ആസൂത്രണം ചെയ്തതെന്ന് പൊലീസ് അറിയിച്ചു.







Comments