
ബെംഗളൂരു: കർണാടകയിലെ ധാർവാഡിൽ 45 കാരനായ അനസ്തേഷ്യോളജിസ്റ്റിനെ ഫ്ലാറ്റിനുള്ളിൽ കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തി. ഇയാളുടെ എട്ടുവയസ്സുകാരനായ മകന് കുത്തേറ്റതായും കണ്ടെത്തിയിട്ടുണ്ട്. ചിരായു ഹോസ്പിറ്റലിലെ അനസ്തേഷ്യോളജിസ്റ്റായ ഡോ. കിരൺ ഹൊനാന്നവർ ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യയും നേത്രരോഗവിദഗ്ധയുമായ ഡോ. പ്രിയങ്കയെ പോലീസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തു. കുത്തേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, നിലവിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
ഹുബ്ബള്ളി-ധാർവാഡ് പോലീസ് കമ്മീഷണർ എൻ. ശശികുമാർ നൽകുന്ന പ്രാഥമിക വിവരങ്ങൾ പ്രകാരം, അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുള്ള ഫ്ലാറ്റായതിനാൽ പുറത്തുനിന്ന് ആരെങ്കിലും അകത്തുകടന്നതായി കരുതുന്നില്ല. സംഭവസമയത്ത് ഭർത്താവും ഭാര്യയും കുട്ടിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
ഡോ. കിരണിന്റെ ബന്ധുക്കൾ അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടാൻ ആവർത്തിച്ച് ശ്രമിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. അദ്ദേഹം വിശ്രമിക്കുകയാണെന്നും പിന്നീട് പുറത്തുപോയെന്നുമാണ് ഭാര്യ ബന്ധുക്കളോട് പറഞ്ഞിരുന്നത്. എന്നാൽ വൈകുന്നേരമായിട്ടും ഡോക്ടറെ ഫോണിൽ കിട്ടാതായതോടെ ബന്ധുക്കൾ ഫ്ലാറ്റിൽ നേരിട്ടെത്തി പരിശോധിക്കുകയായിരുന്നു. തുടർന്ന് ചോരയിൽ കുളിച്ചു കിടക്കുന്ന ഡോ. കിരണിനെയും പരിക്കേറ്റ കുട്ടിയെയും ഇവർ കണ്ടെത്തിപോലീസ് എത്തുമ്പോൾ കുട്ടിയ്ക്ക് ജീവനുണ്ടായിരുന്നുവെന്നും ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു. ഭർത്താവിനെ ഒരു മുറിയിലും പരിക്കേറ്റ കുട്ടിയെ മറ്റൊരു മുറിയിലുമാണ് കണ്ടെത്തിയത്. സംഭവത്തിന്റെ കൃത്യമായ പശ്ചാത്തലം കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല.
ഡോ. പ്രിയങ്ക നിലവിൽ കടുത്ത മാനസികാഘാതത്തിലാണെന്നും പരസ്പരവിരുദ്ധവും അസ്വാഭാവികവുമായ മൊഴികളാണ് നൽകുന്നതെന്നും പോലീസ് കമ്മീഷണർ പറഞ്ഞു. ഇവരുടെ മൊഴികൾ പോലീസ് പരിശോധിച്ചുവരികയാണ്. കൂടാതെ, കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താൻ ഇരു കുടുംബങ്ങളിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. അയൽക്കാരുമായി യാതൊരുവിധ തർക്കങ്ങളും ഉണ്ടായിരുന്നില്ലെന്നും ഫ്ലാറ്റ് സമുച്ചയത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും പോലീസ് വ്യക്തമാക്കി. സബർബൻ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഹുബ്ബള്ളി-ധാർവാഡ് പോലീസ് കമ്മീഷണർ എൻ. ശശികുമാർ നൽകുന്ന പ്രാഥമിക വിവരങ്ങൾ പ്രകാരം, അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുള്ള ഫ്ലാറ്റായതിനാൽ പുറത്തുനിന്ന് ആരെങ്കിലും അകത്തുകടന്നതായി കരുതുന്നില്ല. സംഭവസമയത്ത് ഭർത്താവും ഭാര്യയും കുട്ടിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
ഡോ. കിരണിന്റെ ബന്ധുക്കൾ അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടാൻ ആവർത്തിച്ച് ശ്രമിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. അദ്ദേഹം വിശ്രമിക്കുകയാണെന്നും പിന്നീട് പുറത്തുപോയെന്നുമാണ് ഭാര്യ ബന്ധുക്കളോട് പറഞ്ഞിരുന്നത്. എന്നാൽ വൈകുന്നേരമായിട്ടും ഡോക്ടറെ ഫോണിൽ കിട്ടാതായതോടെ ബന്ധുക്കൾ ഫ്ലാറ്റിൽ നേരിട്ടെത്തി പരിശോധിക്കുകയായിരുന്നു. തുടർന്ന് ചോരയിൽ കുളിച്ചു കിടക്കുന്ന ഡോ. കിരണിനെയും പരിക്കേറ്റ കുട്ടിയെയും ഇവർ കണ്ടെത്തിപോലീസ് എത്തുമ്പോൾ കുട്ടിയ്ക്ക് ജീവനുണ്ടായിരുന്നുവെന്നും ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു. ഭർത്താവിനെ ഒരു മുറിയിലും പരിക്കേറ്റ കുട്ടിയെ മറ്റൊരു മുറിയിലുമാണ് കണ്ടെത്തിയത്. സംഭവത്തിന്റെ കൃത്യമായ പശ്ചാത്തലം കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല.
ഡോ. പ്രിയങ്ക നിലവിൽ കടുത്ത മാനസികാഘാതത്തിലാണെന്നും പരസ്പരവിരുദ്ധവും അസ്വാഭാവികവുമായ മൊഴികളാണ് നൽകുന്നതെന്നും പോലീസ് കമ്മീഷണർ പറഞ്ഞു. ഇവരുടെ മൊഴികൾ പോലീസ് പരിശോധിച്ചുവരികയാണ്. കൂടാതെ, കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താൻ ഇരു കുടുംബങ്ങളിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. അയൽക്കാരുമായി യാതൊരുവിധ തർക്കങ്ങളും ഉണ്ടായിരുന്നില്ലെന്നും ഫ്ലാറ്റ് സമുച്ചയത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും പോലീസ് വ്യക്തമാക്കി. സബർബൻ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.







Comments