
കൊച്ചി: വിവാഹ ആഘോഷങ്ങൾക്കായി ചെലവഴിക്കുന്ന തുക വധൂവരന്മാരുടെ പൊതുവായ ചെലവാണെന്നും, വിവാഹമോചന കേസുകളിൽ അത് പരസ്പരം തിരിച്ചുനൽകാൻ ഉത്തരവിടാനാകില്ലെന്നും കേരള ഹൈക്കോടതി വ്യക്തമാക്കി.
വിവാഹശേഷം സ്വന്തം പണവും സ്വർണ്ണവും ഭർതൃവീട്ടുകാരെ സുരക്ഷിതമായി സൂക്ഷിക്കാൻ ഏൽപ്പിക്കുമെന്ന് ഇന്നത്തെ കാലത്തെ വിദ്യാസമ്പന്നരായ സ്ത്രീകളുടെ കാര്യത്തിൽ പൊതുവായി കരുതാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. സ്വർണ്ണവും പണവും തിരികെ നൽകാൻ ഉത്തരവിടുന്നത് വ്യക്തമായ രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലായിരിക്കണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
മൂവാറ്റുപുഴ കുടുംബക്കോടതിയുടെ നഷ്ടപരിഹാര ഉത്തരവിനെതിരെ ഭർത്താവും കുടുംബാംഗങ്ങളും നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാർ, എ.കെ. പ്രീത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നിർണായക നിരീക്ഷണം.
2019-ലാണ് കേസിനാസ്പദമായ വിവാഹം നടന്നത്. വിവാഹനിശ്ചയ ചടങ്ങിൽ നൽകിയ 5 ലക്ഷം രൂപയും വധുവിന് നൽകിയ 80 പവൻ സ്വർണ്ണവും കൂടാതെ വിവാഹ ആവശ്യങ്ങൾക്കായി ചെലവായ 6,89,500 രൂപയും ഭർത്താവ് തിരികെ നൽകണമെന്നായിരുന്നു മൂവാറ്റുപുഴ കുടുംബക്കോടതിയുടെ വിധി.
ഈ ഉത്തരവിനെതിരെയാണ് ഭർത്താവിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. വിവാഹനിശ്ചയ സമയത്ത് നൽകിയ 5 ലക്ഷം രൂപയും 80 പവൻ സ്വർണ്ണവും കൈമാറിയതിന് വ്യക്തമായ തെളിവുകൾ ലഭ്യമായതിനാൽ അവ തിരികെ നൽകണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്.
എന്നാൽ വിവാഹ ആഘോഷങ്ങൾക്കായി ചെലവഴിച്ച തുക വധൂവരന്മാരുടെ പൊതുവായ ചെലവായതിനാൽ അത് തിരിച്ചുനൽകാൻ ആവശ്യപ്പെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
വിവാഹശേഷം സ്വന്തം പണവും സ്വർണ്ണവും ഭർതൃവീട്ടുകാരെ സുരക്ഷിതമായി സൂക്ഷിക്കാൻ ഏൽപ്പിക്കുമെന്ന് ഇന്നത്തെ കാലത്തെ വിദ്യാസമ്പന്നരായ സ്ത്രീകളുടെ കാര്യത്തിൽ പൊതുവായി കരുതാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. സ്വർണ്ണവും പണവും തിരികെ നൽകാൻ ഉത്തരവിടുന്നത് വ്യക്തമായ രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലായിരിക്കണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
മൂവാറ്റുപുഴ കുടുംബക്കോടതിയുടെ നഷ്ടപരിഹാര ഉത്തരവിനെതിരെ ഭർത്താവും കുടുംബാംഗങ്ങളും നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാർ, എ.കെ. പ്രീത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നിർണായക നിരീക്ഷണം.
2019-ലാണ് കേസിനാസ്പദമായ വിവാഹം നടന്നത്. വിവാഹനിശ്ചയ ചടങ്ങിൽ നൽകിയ 5 ലക്ഷം രൂപയും വധുവിന് നൽകിയ 80 പവൻ സ്വർണ്ണവും കൂടാതെ വിവാഹ ആവശ്യങ്ങൾക്കായി ചെലവായ 6,89,500 രൂപയും ഭർത്താവ് തിരികെ നൽകണമെന്നായിരുന്നു മൂവാറ്റുപുഴ കുടുംബക്കോടതിയുടെ വിധി.
ഈ ഉത്തരവിനെതിരെയാണ് ഭർത്താവിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. വിവാഹനിശ്ചയ സമയത്ത് നൽകിയ 5 ലക്ഷം രൂപയും 80 പവൻ സ്വർണ്ണവും കൈമാറിയതിന് വ്യക്തമായ തെളിവുകൾ ലഭ്യമായതിനാൽ അവ തിരികെ നൽകണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്.
എന്നാൽ വിവാഹ ആഘോഷങ്ങൾക്കായി ചെലവഴിച്ച തുക വധൂവരന്മാരുടെ പൊതുവായ ചെലവായതിനാൽ അത് തിരിച്ചുനൽകാൻ ആവശ്യപ്പെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി.







Comments