
തിരുവനന്തപുരം: ബിജെപി ഇലക്ഷൻ ഫണ്ട് തട്ടിപ്പിനെക്കുറിച്ച് ഉയരുന്ന ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാനൊരുങ്ങുന്നു. സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തെക്കുറിച്ചും അന്വേഷണം നടത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പാർട്ടി സംസ്ഥാന അധ്യക്ഷൻ വിദേശത്തു നിന്ന് മടങ്ങിയെത്തിയാലുടൻ കടുത്ത നടപടികളിലേക്ക് കടക്കുമെന്നാണ് ലഭിക്കുന്ന വിവരം.
പ്രചാരണത്തിന്റെ ചുമതലയുള്ള സംസ്ഥാന സെക്രട്ടറിക്കെതിരെ നിർണായക ശബ്ദരേഖ പുറത്തുവന്നതോടെ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ രംഗത്തു വന്നു. തെരഞ്ഞെടുപ്പ് സാമഗ്രികൾ വാങ്ങിയ വകയിൽ 31 ലക്ഷം രൂപ കമ്മീഷൻ നൽകിയതായി വ്യക്തമാക്കുന്ന ശബ്ദരേഖയാണ് ഇപ്പോൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്. കമ്മീഷൻ തുക നൽകിയ കമ്പനി പ്രതിനിധിയുടെ ശബ്ദമെന്ന പേരിലാണ് ഇത് പ്രചരിക്കുന്നത്. തുക കൈമാറുന്നത് കണ്ടുവെന്ന് ആരോപിക്കുന്ന ഒരു കത്ത് ആഭ്യന്തരമായി പുറത്തുവന്നതിനു പിന്നാലെയാണ് ശബ്ദരേഖയും പ്രചാരണത്തിലായത്.
തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ കുടിശിക തുകയായ 4.65 ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞിരുന്നു. എന്നാലിപ്പോൾ ആരും ഫോൺ എടുക്കുന്നില്ലെന്ന് കമ്പനി പ്രതിനിധി പറയുന്നുണ്ട്. തന്റെ കാര്യം ബുദ്ധിമുട്ടിലാണെന്നും ഉടൻ ഫണ്ട് റിലീസ് ചെയ്യണമെന്നുമാണ് പുറത്തുവന്ന ഓഡിയോയിൽ പറയുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള കൊടികളും തോരണങ്ങളും വില കൂട്ടി നിർമ്മിച്ച് അതിൽ നിന്നും കമ്മീഷൻ കൈപ്പറ്റിയെന്നുള്ള ആരോപണമാണ് പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തിനു തലവേദനയാകുന്നത്. അതേപോലെ തലസ്ഥാനത്തെ വൻകിട ഹോട്ടലുകളിൽ കൂട്ടത്തോടെ മുറികൾ ബുക്ക് ചെയ്തും തട്ടിപ്പ് നടന്നുവെന്ന് ആരോപണമുണ്ട്.
പാർട്ടി നടത്തിയ അന്വേഷണത്തെ തുടർന്ന് ആരോപണ വിധേയരായെ സെക്രട്ടറിയെയും തലസ്ഥാനത്തെ രണ്ട് നേതാക്കളെയും ചുമതലയിൽ നിന്ന് ഒഴിവാക്കിയെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഇക്കാര്യത്തെ കുറിച്ച് പാർട്ടി മൗനം പാലിക്കുകയാണ്. അഴിമതിയെ വെച്ചുപൊറുപ്പിക്കില്ല എന്ന നിലപാട് ആർഎസ്‌എസും സ്വീകരിച്ചുകഴിഞ്ഞതിനാൽ സംസ്ഥാന അധ്യക്ഷൻ 18 നു മടങ്ങിയെത്തിയാലുടൻ ശക്തമായ നടപടിയുണ്ടാക്മെന്നുമാണ് കരുതുന്നത്.
പ്രചാരണത്തിന്റെ ചുമതലയുള്ള സംസ്ഥാന സെക്രട്ടറിക്കെതിരെ നിർണായക ശബ്ദരേഖ പുറത്തുവന്നതോടെ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ രംഗത്തു വന്നു. തെരഞ്ഞെടുപ്പ് സാമഗ്രികൾ വാങ്ങിയ വകയിൽ 31 ലക്ഷം രൂപ കമ്മീഷൻ നൽകിയതായി വ്യക്തമാക്കുന്ന ശബ്ദരേഖയാണ് ഇപ്പോൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്. കമ്മീഷൻ തുക നൽകിയ കമ്പനി പ്രതിനിധിയുടെ ശബ്ദമെന്ന പേരിലാണ് ഇത് പ്രചരിക്കുന്നത്. തുക കൈമാറുന്നത് കണ്ടുവെന്ന് ആരോപിക്കുന്ന ഒരു കത്ത് ആഭ്യന്തരമായി പുറത്തുവന്നതിനു പിന്നാലെയാണ് ശബ്ദരേഖയും പ്രചാരണത്തിലായത്.
തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ കുടിശിക തുകയായ 4.65 ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞിരുന്നു. എന്നാലിപ്പോൾ ആരും ഫോൺ എടുക്കുന്നില്ലെന്ന് കമ്പനി പ്രതിനിധി പറയുന്നുണ്ട്. തന്റെ കാര്യം ബുദ്ധിമുട്ടിലാണെന്നും ഉടൻ ഫണ്ട് റിലീസ് ചെയ്യണമെന്നുമാണ് പുറത്തുവന്ന ഓഡിയോയിൽ പറയുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള കൊടികളും തോരണങ്ങളും വില കൂട്ടി നിർമ്മിച്ച് അതിൽ നിന്നും കമ്മീഷൻ കൈപ്പറ്റിയെന്നുള്ള ആരോപണമാണ് പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തിനു തലവേദനയാകുന്നത്. അതേപോലെ തലസ്ഥാനത്തെ വൻകിട ഹോട്ടലുകളിൽ കൂട്ടത്തോടെ മുറികൾ ബുക്ക് ചെയ്തും തട്ടിപ്പ് നടന്നുവെന്ന് ആരോപണമുണ്ട്.
പാർട്ടി നടത്തിയ അന്വേഷണത്തെ തുടർന്ന് ആരോപണ വിധേയരായെ സെക്രട്ടറിയെയും തലസ്ഥാനത്തെ രണ്ട് നേതാക്കളെയും ചുമതലയിൽ നിന്ന് ഒഴിവാക്കിയെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഇക്കാര്യത്തെ കുറിച്ച് പാർട്ടി മൗനം പാലിക്കുകയാണ്. അഴിമതിയെ വെച്ചുപൊറുപ്പിക്കില്ല എന്ന നിലപാട് ആർഎസ്‌എസും സ്വീകരിച്ചുകഴിഞ്ഞതിനാൽ സംസ്ഥാന അധ്യക്ഷൻ 18 നു മടങ്ങിയെത്തിയാലുടൻ ശക്തമായ നടപടിയുണ്ടാക്മെന്നുമാണ് കരുതുന്നത്.







Comments