
അഴിമതിക്കെതിരെ കടുത്ത നിലപാട് പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. അഴിമതി ആരോപണത്തിൽ കുടുങ്ങുന്ന മന്ത്രിമാരെ മടികൂടാതെ സ്ഥാനത്ത് നിന്ന് നീക്കുമെന്ന് അദ്ദേഹം മന്ത്രിസഭാ യോഗത്തിൽ വ്യക്തമാക്കി.
ചെന്നൈ സെക്രട്ടേറിയറ്റിൽ ചേർന്ന രണ്ടാം മന്ത്രിസഭാ യോഗത്തിൽ ഭരണത്തിലെ അച്ചടക്കം, സുതാര്യത, അഴിമതി തടയൽ എന്നിവയിൽ മുഖ്യമന്ത്രി വ്യക്തമായ നിർദേശങ്ങൾ നൽകി. ടിവികെ സർക്കാരിന്റെ അഴിമതിരഹിത പ്രതിച്ഛായ കാത്തുസൂക്ഷിക്കാൻ മന്ത്രിമാർ ഉദ്യോഗസ്ഥരുടെ പ്രവർത്തനം നിരന്തരം വിലയിരുത്തണമെന്നും ക്രമക്കേടുകൾക്ക് യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകരുതെന്നും അദ്ദേഹം നിർദേശിച്ചു.
സർക്കാർ പൂർണ സുതാര്യതയോടെയായിരിക്കും പ്രവർത്തിക്കുകയെന്നും ആരായാലും തെറ്റ് ചെയ്താൽ ഉടൻ നടപടി സ്വീകരിക്കുമെന്നും വിജയ് ആവർത്തിച്ചു. സ്കൂളുകളിൽ മന്ത്രിമാർ അനാവശ്യ പരിശോധനകൾ നടത്തരുതെന്നും വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കരുതെന്നും അദ്ദേഹം നിർദേശിച്ചു. വകുപ്പുതല ആവശ്യമായ പരിശോധനകൾ ബന്ധപ്പെട്ട മന്ത്രിമാരും ജില്ലാ ചുമതലയുള്ള മന്ത്രിമാരും നടത്താമെങ്കിലും അനാവശ്യ ഇടപെടലുകൾ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ചെന്നൈ സെക്രട്ടേറിയറ്റിൽ ചേർന്ന രണ്ടാം മന്ത്രിസഭാ യോഗത്തിൽ ഭരണത്തിലെ അച്ചടക്കം, സുതാര്യത, അഴിമതി തടയൽ എന്നിവയിൽ മുഖ്യമന്ത്രി വ്യക്തമായ നിർദേശങ്ങൾ നൽകി. ടിവികെ സർക്കാരിന്റെ അഴിമതിരഹിത പ്രതിച്ഛായ കാത്തുസൂക്ഷിക്കാൻ മന്ത്രിമാർ ഉദ്യോഗസ്ഥരുടെ പ്രവർത്തനം നിരന്തരം വിലയിരുത്തണമെന്നും ക്രമക്കേടുകൾക്ക് യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകരുതെന്നും അദ്ദേഹം നിർദേശിച്ചു.
സർക്കാർ പൂർണ സുതാര്യതയോടെയായിരിക്കും പ്രവർത്തിക്കുകയെന്നും ആരായാലും തെറ്റ് ചെയ്താൽ ഉടൻ നടപടി സ്വീകരിക്കുമെന്നും വിജയ് ആവർത്തിച്ചു. സ്കൂളുകളിൽ മന്ത്രിമാർ അനാവശ്യ പരിശോധനകൾ നടത്തരുതെന്നും വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കരുതെന്നും അദ്ദേഹം നിർദേശിച്ചു. വകുപ്പുതല ആവശ്യമായ പരിശോധനകൾ ബന്ധപ്പെട്ട മന്ത്രിമാരും ജില്ലാ ചുമതലയുള്ള മന്ത്രിമാരും നടത്താമെങ്കിലും അനാവശ്യ ഇടപെടലുകൾ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.







Comments