
പാലക്കാട്: സംസ്ഥാനത്ത് തുടരുന്ന പവർകട്ടിൽ ഓക്സിജൻ കോൺസെൻട്രേറ്ററിന്റെ പ്രവർത്തനം നിലച്ച് ശ്വാസം കിട്ടാതെ രോഗി മരിച്ചതായി പരാതി. ഇന്നലെ അർദ്ധരാത്രിയോടെ ഉണ്ടായ വൈദ്യുതി തടസ്സത്തെ തുടർന്ന് ഓക്സിജൻ ലഭിക്കാതെയാണ് ഗുരുതരാവസ്ഥയിലായിരുന്ന വയോധികൻ മരണപ്പെട്ടത്.
ആശുപത്രിയില്‍ നിന്നും ഓക്സിജന്റെ സഹായത്തോടെ വീട്ടിലേക്ക് ഡിസ്ചാര്‍ജ് ചെയ്ത രോഗിയാണ് പവര്‍ക്കട്ടിനെ തുടർന്ന് ഓക്സിജൻ സഹായം നഷ്ടപ്പെട്ടതോടെ ജീവന്‍ നഷ്ടമായതെന്ന് ചിത്ര പറയുന്നു. അച്ഛന്‍ മിണ്ടുന്നില്ലെന്ന് പറഞ്ഞാണ് തനിക്ക് കോള്‍ വന്നതെന്നും അവിടെ എത്തുമ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നുവെന്നും ചിത്ര പങ്കുവെച്ചു.
കറന്റ് പോയതിനെ തുടർന്ന് സഹായത്തിനായി വിളിച്ച വീട്ടുകാരോട് "എന്തുകൊണ്ട് വീട്ടിൽ ഇൻവെർട്ടർ വാങ്ങിയില്ല" എന്ന കെഎസ്ഇബി അധികൃതരുടെ മറുപടി വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ സാമൂഹ്യപ്രവർത്തകയായ ചിത്ര അഭയ് എന്ന യുവതിയാണ് തങ്ങൾ നേരിട്ട ക്രൂരമായ അനുഭവം പങ്കുവെച്ചത്.
ചിത്ര അഭയ്‌യുടെ ഫേസ്ബുക്ക് കുറിപ്പ്
''ഒരുപാട് വിഷമത്തോടെ ആണ് ഞാൻ ഈ പോസ്റ്റ് എഴുതുന്നത്...,
ഇന്ന് വെളുപ്പിനെ ഒരു ഫോൺ കാൾ.. ചേച്ചി അച്ഛൻ മിണ്ടുന്നില്ല... ഒന്ന് വരാമോ.. പെട്ടെന്ന് ഞാൻ അവിടെയെത്തി...ആ നേരം അച്ഛൻ മരിച്ചിരുന്നു...
കഴിഞ്ഞ ആഴ്ച ഹോസ്പിറ്റലിൽ നിന്നും ഓക്സിജന്റെ സഹായത്തോടെ വീട്ടിലേക്ക് ഡിസ്ചാർജ് ചെയ്ത രോഗിയാണ്.. ഒരു മിനിറ്റ് പോലും ഓക്സിജൻ ഇല്ലാതെ പറ്റാത്ത അവസ്ഥ..
ഇന്നലെ midnight 12 മണിക്ക് ഉണ്ടായ കറന്റ് കട്ട്... ഓക്സിജൻ concentration ആണ് ഈ രോഗി ഉപയോഗിക്കുന്നത്... അച്ഛന് ഓക്സിജൻ കിട്ടാത്ത അവസ്ഥ.. ഓക്സിജൻ ലെവൽ 39,40ലേക്ക് എത്തി.. അപ്പോൾ തന്നെ വീട്ടുകാർ kseb ഓഫീസിലേക്ക് വിളിച്ചു.. കിട്ടിയ മറുപടി... എന്തുകൊണ്ട് ഇൻവെർട്ടർ മേടിച്ചില്ല എന്നുള്ളതാണ്....കറന്റ് വന്ന്... ഓക്സിജൻ സ്റ്റാർട്ട് ചെയ്തു... എന്നിട്ടും രോഗിയുടെ അവസ്ഥ വളരെ മോശമായി വന്ന്... രാവിലെ 6 മണിക്ക് അച്ഛൻ യാത്ര പറഞ്ഞു...
ഭരിക്കുന്നവരോട്.... നിങ്ങൾ ഈ നാടിനെ ഇരുട്ടിൽ ആക്കുമ്പോൾ... നിങ്ങൾ ഓർക്കണം.... ആരും അറിയപ്പെടാതെ ഇതു പോലെ ജീവനുകൾ ശ്വാസം കിട്ടാതെ നഷ്ടപെടുന്നു എന്ന സത്യം....
എല്ലാവർക്കും ഓക്സിജൻ സിലിണ്ടർ ഇൻവെർട്ടർ മേടിക്കാനുള്ള വരുമാനം ഉണ്ടാകില്ല
0491 2537053 ഏതാണ് kseb യിലേക്ക് വിളിച്ച നമ്പർ''
ആശുപത്രിയില്‍ നിന്നും ഓക്സിജന്റെ സഹായത്തോടെ വീട്ടിലേക്ക് ഡിസ്ചാര്‍ജ് ചെയ്ത രോഗിയാണ് പവര്‍ക്കട്ടിനെ തുടർന്ന് ഓക്സിജൻ സഹായം നഷ്ടപ്പെട്ടതോടെ ജീവന്‍ നഷ്ടമായതെന്ന് ചിത്ര പറയുന്നു. അച്ഛന്‍ മിണ്ടുന്നില്ലെന്ന് പറഞ്ഞാണ് തനിക്ക് കോള്‍ വന്നതെന്നും അവിടെ എത്തുമ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നുവെന്നും ചിത്ര പങ്കുവെച്ചു.
കറന്റ് പോയതിനെ തുടർന്ന് സഹായത്തിനായി വിളിച്ച വീട്ടുകാരോട് "എന്തുകൊണ്ട് വീട്ടിൽ ഇൻവെർട്ടർ വാങ്ങിയില്ല" എന്ന കെഎസ്ഇബി അധികൃതരുടെ മറുപടി വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ സാമൂഹ്യപ്രവർത്തകയായ ചിത്ര അഭയ് എന്ന യുവതിയാണ് തങ്ങൾ നേരിട്ട ക്രൂരമായ അനുഭവം പങ്കുവെച്ചത്.
ചിത്ര അഭയ്‌യുടെ ഫേസ്ബുക്ക് കുറിപ്പ്
''ഒരുപാട് വിഷമത്തോടെ ആണ് ഞാൻ ഈ പോസ്റ്റ് എഴുതുന്നത്...,
ഇന്ന് വെളുപ്പിനെ ഒരു ഫോൺ കാൾ.. ചേച്ചി അച്ഛൻ മിണ്ടുന്നില്ല... ഒന്ന് വരാമോ.. പെട്ടെന്ന് ഞാൻ അവിടെയെത്തി...ആ നേരം അച്ഛൻ മരിച്ചിരുന്നു...
കഴിഞ്ഞ ആഴ്ച ഹോസ്പിറ്റലിൽ നിന്നും ഓക്സിജന്റെ സഹായത്തോടെ വീട്ടിലേക്ക് ഡിസ്ചാർജ് ചെയ്ത രോഗിയാണ്.. ഒരു മിനിറ്റ് പോലും ഓക്സിജൻ ഇല്ലാതെ പറ്റാത്ത അവസ്ഥ..
ഇന്നലെ midnight 12 മണിക്ക് ഉണ്ടായ കറന്റ് കട്ട്... ഓക്സിജൻ concentration ആണ് ഈ രോഗി ഉപയോഗിക്കുന്നത്... അച്ഛന് ഓക്സിജൻ കിട്ടാത്ത അവസ്ഥ.. ഓക്സിജൻ ലെവൽ 39,40ലേക്ക് എത്തി.. അപ്പോൾ തന്നെ വീട്ടുകാർ kseb ഓഫീസിലേക്ക് വിളിച്ചു.. കിട്ടിയ മറുപടി... എന്തുകൊണ്ട് ഇൻവെർട്ടർ മേടിച്ചില്ല എന്നുള്ളതാണ്....കറന്റ് വന്ന്... ഓക്സിജൻ സ്റ്റാർട്ട് ചെയ്തു... എന്നിട്ടും രോഗിയുടെ അവസ്ഥ വളരെ മോശമായി വന്ന്... രാവിലെ 6 മണിക്ക് അച്ഛൻ യാത്ര പറഞ്ഞു...
ഭരിക്കുന്നവരോട്.... നിങ്ങൾ ഈ നാടിനെ ഇരുട്ടിൽ ആക്കുമ്പോൾ... നിങ്ങൾ ഓർക്കണം.... ആരും അറിയപ്പെടാതെ ഇതു പോലെ ജീവനുകൾ ശ്വാസം കിട്ടാതെ നഷ്ടപെടുന്നു എന്ന സത്യം....
എല്ലാവർക്കും ഓക്സിജൻ സിലിണ്ടർ ഇൻവെർട്ടർ മേടിക്കാനുള്ള വരുമാനം ഉണ്ടാകില്ല
0491 2537053 ഏതാണ് kseb യിലേക്ക് വിളിച്ച നമ്പർ''







Comments