
ന്യൂഡൽഹി: സി.ജെ.പിയുടെ ആവശ്യങ്ങൾ വിശദമായി കേട്ടെന്നും ചർച്ച പോസിറ്റീവായിരുന്നെന്നും കേന്ദ്രമന്ത്രി ജെപി നദ്ദ. സി.ജെ.പി പ്രതിനിധികളുമായി ഏകദേശം രണ്ട് മണിക്കൂർ നീണ്ട കൂടിക്കാഴ്ച നടത്തിയെന്നും നാളെ ഉച്ചയ്ക്കുശേഷം മൂന്നാംഘട്ട ചർച്ച നടക്കുമെന്നും അദ്ദേഹം അറിയിച്ചു.
ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യത്തിൽ സി.ജെ.പി ഉറച്ചുനിന്നതോടെ സർക്കാർ കൂടുതൽ സമയം തേടി. ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതും പ്രതിഷേധക്കാർക്കെതിരായ കേസുകൾ പിൻവലിക്കുന്നതും ഉൾപ്പെടെയുള്ള ആവശ്യങ്ങൾ കേന്ദ്രം അംഗീകരിച്ചു.
പ്രതിഷേധത്തിനിടെ പെല്ലറ്റ് ഗൺ പ്രയോഗത്തിൽ പരിക്കേറ്റ ഹരിയാന സ്വദേശിയായ യുവാവിനൊപ്പം പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി മാധ്യമങ്ങളെ കണ്ടു. ധർമേന്ദ്ര പ്രധാനെ 'ക്രിമിനൽ മന്ത്രി'യെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
ഡൽഹി സഫ്ദർജംഗ് ആശുപത്രിയുടെ പരിശോധനാ റിപ്പോർട്ടിൽ യുവാവിന്റെ ശരീരത്തിൽ പെല്ലറ്റ് അവശിഷ്ടങ്ങൾ കണ്ടെത്തിയതായി സ്ഥിരീകരിച്ചു. എന്നാൽ, തങ്ങളുടെ കൈവശം പെല്ലറ്റ് തോക്കുകളില്ലെന്നും അവ ഉപയോഗിച്ചിട്ടില്ലെന്നുമാണ് ഡൽഹി പൊലീസിന്റെ വിശദീകരണം. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും പൊലീസ് ആവശ്യപ്പെട്ടു.
സംഭവസ്ഥലത്ത് ഡൽഹി പൊലീസിന് പുറമെ റാപ്പിഡ് ആക്ഷൻ ഫോഴ്സും ഉണ്ടായിരുന്നു. വിദ്യാർഥികൾക്ക് നേരെ പെല്ലറ്റ് തോക്ക് ഉപയോഗിച്ചതിന് പ്രധാനമന്ത്രി മാപ്പ് പറയണമെന്നും ഉത്തരവിട്ടവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു. പരിക്കേറ്റ യുവാവിന്റെ ശരീരത്തിൽ മുപ്പതോളം മുറിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യത്തിൽ സി.ജെ.പി ഉറച്ചുനിന്നതോടെ സർക്കാർ കൂടുതൽ സമയം തേടി. ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതും പ്രതിഷേധക്കാർക്കെതിരായ കേസുകൾ പിൻവലിക്കുന്നതും ഉൾപ്പെടെയുള്ള ആവശ്യങ്ങൾ കേന്ദ്രം അംഗീകരിച്ചു.
പ്രതിഷേധത്തിനിടെ പെല്ലറ്റ് ഗൺ പ്രയോഗത്തിൽ പരിക്കേറ്റ ഹരിയാന സ്വദേശിയായ യുവാവിനൊപ്പം പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി മാധ്യമങ്ങളെ കണ്ടു. ധർമേന്ദ്ര പ്രധാനെ 'ക്രിമിനൽ മന്ത്രി'യെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
ഡൽഹി സഫ്ദർജംഗ് ആശുപത്രിയുടെ പരിശോധനാ റിപ്പോർട്ടിൽ യുവാവിന്റെ ശരീരത്തിൽ പെല്ലറ്റ് അവശിഷ്ടങ്ങൾ കണ്ടെത്തിയതായി സ്ഥിരീകരിച്ചു. എന്നാൽ, തങ്ങളുടെ കൈവശം പെല്ലറ്റ് തോക്കുകളില്ലെന്നും അവ ഉപയോഗിച്ചിട്ടില്ലെന്നുമാണ് ഡൽഹി പൊലീസിന്റെ വിശദീകരണം. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും പൊലീസ് ആവശ്യപ്പെട്ടു.
സംഭവസ്ഥലത്ത് ഡൽഹി പൊലീസിന് പുറമെ റാപ്പിഡ് ആക്ഷൻ ഫോഴ്സും ഉണ്ടായിരുന്നു. വിദ്യാർഥികൾക്ക് നേരെ പെല്ലറ്റ് തോക്ക് ഉപയോഗിച്ചതിന് പ്രധാനമന്ത്രി മാപ്പ് പറയണമെന്നും ഉത്തരവിട്ടവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു. പരിക്കേറ്റ യുവാവിന്റെ ശരീരത്തിൽ മുപ്പതോളം മുറിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.







Comments