
ന്യൂഡൽഹി: നീറ്റ് ചോർച്ചാ വിവാദത്തിൽ രണ്ട് തവണ സ്ഥാനം ഒഴിയാൻ സന്നദ്ധത ധർമ്മേന്ദ്ര പ്രധാൻ അറിയിച്ചിരുന്നെങ്കിലും കേന്ദ്ര നേതൃത്വം അത് തള്ളിക്കളയുകയായിരുന്നു എന്ന് റിപ്പോർട്ടുകൾ. പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടാതെ പരിഹരിക്കുക എന്നതാണ് സർക്കാരിന്റെ രീതിയെന്ന് വ്യക്തമാക്കിയായിരുന്നു നേതൃത്വം രാജി തള്ളിക്കളഞ്ഞതെന്നും ചില ഉന്നത വൃത്തങ്ങൾ പറയുന്നു.
നീറ്റ് പേപ്പർ ചോർച്ചയെത്തുടർന്നുള്ള കനത്ത പ്രതിഷേധങ്ങൾക്ക് പിന്നാലെ ശനിയാഴ്ചയാണ് ധർമ്മേന്ദ്ര പ്രധാൻ വിദ്യാഭ്യാസ മന്ത്രി സ്ഥാനം രാജിവെച്ചത്. പ്രക്ഷോഭങ്ങൾ ശക്തമായ ആദ്യ ഘട്ടങ്ങളിൽ തന്നെ പ്രധാൻ രാജിസന്നദ്ധത അറിയിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ. പിന്നീട് ജൂലൈ 20-ന് ചേർന്ന ഉന്നതതല യോഗത്തിലും അദ്ദേഹം രാജി സന്നദ്ധത അറിയിച്ചിരുന്നു. അന്ന് 'ചലോ സൻസദ്' പ്രതിഷേധത്തിനിടയിൽ സംഘർഷങ്ങളും വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു ഈ നീക്കം. അപ്പോഴും സർക്കാർ ആ രാജി നിരസിക്കുകയാണുണ്ടായത്.
ചില നിർണായക സംഭവവികാസങ്ങളാണ് സർക്കാരിന്റെ നിലപാടിൽ മാറ്റം വരുത്തിയത്. കോക്രോച്ച് ജനതാ പാർട്ടി വീണ്ടും വലിയ രീതിയിലുള്ള മാർച്ചുകൾക്ക് തയ്യാറെടുക്കുന്നതായി മുന്നറിയിപ്പ് നൽകി. ജൂലൈ 20 ലെ 'ചലോ സൻസദ്' പ്രക്ഷോഭത്തിനിടെ പോലീസുമായി ഉണ്ടായ സംഘർഷത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു.
വിദേശത്തുനിന്നുള്ള സോഷ്യൽ മീഡിയ ഇടപെടലുകളും സർക്കാരിനു തലവേദന സൃഷ്ടിച്ചു. അശാന്തി മുതലെടുക്കാൻ രാജ്യവിരുദ്ധ ശക്തികൾ ശ്രമിക്കുന്നതായി സുരക്ഷാ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. പാകിസ്ഥാനിൽ നിന്ന് പ്രവർത്തിക്കുന്നവ ഉൾപ്പെടെ നൂറോളം ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ പ്രക്ഷോഭങ്ങളെ വ്യാജപ്രചാരണങ്ങളിലൂടെ ഊതിപ്പെരുപ്പിച്ച് വലുതാക്കാൻ ശ്രമിക്കുന്നതായി ഡിജിറ്റൽ നിരീക്ഷണത്തിൽ കണ്ടെത്തി. ഇവയിൽ പലതും ഓപ്പറേഷൻ സിന്ദൂർ സമയത്ത് ഇന്ത്യക്കെതിരെ പ്രചരണം നടത്തിയവയാണെന്ന് കണ്ടെത്തിയിരുന്നു.
ക്രിമിനൽ പശ്ചാത്തലമുള്ളവരും പ്രശ്നമായി. ജന്തർമന്തർ പ്രക്ഷോഭ സ്ഥലത്തും പരിസരത്തുമായി ക്രിമിനൽ പശ്ചാത്തലമുള്ള ഏകദേശം 400-ലധികം ആളുകളെ ഡൽഹി പോലീസിന്റെ ഫേഷ്യൽ റെക്കോഗ്നേഷൻ സിസ്റ്റം തിരിച്ചറിഞ്ഞു. ഇവരില് ചിലർ ജൂലൈ 20 ലെ അതിക്രമങ്ങളുമായി ബന്ധമുള്ളവരുമാണ്.
രാജ്യത്തിന്റെ താൽപ്പര്യവും ക്രമസമാധാനനിലയും മുൻനിർത്തി, സ്ഥിതിഗതികൾ ശാന്തമാക്കുന്നതിന്റെ ഭാഗമായി ധർമ്മേന്ദ്ര പ്രധാൻ സ്വയം രാജി വെക്കുകയായിരുന്നു. തുടർന്ന് കേന്ദ്ര മന്ത്രിയായ പ്രൽഹാദ് ജോഷിക്ക് വിദ്യാഭ്യാസ വകുപ്പിന്റെ അധിക ചുമതല നൽകി.
നീറ്റ് പേപ്പർ ചോർച്ചയെത്തുടർന്നുള്ള കനത്ത പ്രതിഷേധങ്ങൾക്ക് പിന്നാലെ ശനിയാഴ്ചയാണ് ധർമ്മേന്ദ്ര പ്രധാൻ വിദ്യാഭ്യാസ മന്ത്രി സ്ഥാനം രാജിവെച്ചത്. പ്രക്ഷോഭങ്ങൾ ശക്തമായ ആദ്യ ഘട്ടങ്ങളിൽ തന്നെ പ്രധാൻ രാജിസന്നദ്ധത അറിയിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ. പിന്നീട് ജൂലൈ 20-ന് ചേർന്ന ഉന്നതതല യോഗത്തിലും അദ്ദേഹം രാജി സന്നദ്ധത അറിയിച്ചിരുന്നു. അന്ന് 'ചലോ സൻസദ്' പ്രതിഷേധത്തിനിടയിൽ സംഘർഷങ്ങളും വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു ഈ നീക്കം. അപ്പോഴും സർക്കാർ ആ രാജി നിരസിക്കുകയാണുണ്ടായത്.
ചില നിർണായക സംഭവവികാസങ്ങളാണ് സർക്കാരിന്റെ നിലപാടിൽ മാറ്റം വരുത്തിയത്. കോക്രോച്ച് ജനതാ പാർട്ടി വീണ്ടും വലിയ രീതിയിലുള്ള മാർച്ചുകൾക്ക് തയ്യാറെടുക്കുന്നതായി മുന്നറിയിപ്പ് നൽകി. ജൂലൈ 20 ലെ 'ചലോ സൻസദ്' പ്രക്ഷോഭത്തിനിടെ പോലീസുമായി ഉണ്ടായ സംഘർഷത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു.
വിദേശത്തുനിന്നുള്ള സോഷ്യൽ മീഡിയ ഇടപെടലുകളും സർക്കാരിനു തലവേദന സൃഷ്ടിച്ചു. അശാന്തി മുതലെടുക്കാൻ രാജ്യവിരുദ്ധ ശക്തികൾ ശ്രമിക്കുന്നതായി സുരക്ഷാ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. പാകിസ്ഥാനിൽ നിന്ന് പ്രവർത്തിക്കുന്നവ ഉൾപ്പെടെ നൂറോളം ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ പ്രക്ഷോഭങ്ങളെ വ്യാജപ്രചാരണങ്ങളിലൂടെ ഊതിപ്പെരുപ്പിച്ച് വലുതാക്കാൻ ശ്രമിക്കുന്നതായി ഡിജിറ്റൽ നിരീക്ഷണത്തിൽ കണ്ടെത്തി. ഇവയിൽ പലതും ഓപ്പറേഷൻ സിന്ദൂർ സമയത്ത് ഇന്ത്യക്കെതിരെ പ്രചരണം നടത്തിയവയാണെന്ന് കണ്ടെത്തിയിരുന്നു.
ക്രിമിനൽ പശ്ചാത്തലമുള്ളവരും പ്രശ്നമായി. ജന്തർമന്തർ പ്രക്ഷോഭ സ്ഥലത്തും പരിസരത്തുമായി ക്രിമിനൽ പശ്ചാത്തലമുള്ള ഏകദേശം 400-ലധികം ആളുകളെ ഡൽഹി പോലീസിന്റെ ഫേഷ്യൽ റെക്കോഗ്നേഷൻ സിസ്റ്റം തിരിച്ചറിഞ്ഞു. ഇവരില് ചിലർ ജൂലൈ 20 ലെ അതിക്രമങ്ങളുമായി ബന്ധമുള്ളവരുമാണ്.
രാജ്യത്തിന്റെ താൽപ്പര്യവും ക്രമസമാധാനനിലയും മുൻനിർത്തി, സ്ഥിതിഗതികൾ ശാന്തമാക്കുന്നതിന്റെ ഭാഗമായി ധർമ്മേന്ദ്ര പ്രധാൻ സ്വയം രാജി വെക്കുകയായിരുന്നു. തുടർന്ന് കേന്ദ്ര മന്ത്രിയായ പ്രൽഹാദ് ജോഷിക്ക് വിദ്യാഭ്യാസ വകുപ്പിന്റെ അധിക ചുമതല നൽകി.







Comments