
വാഷിംഗ്ടൺ: സമൂഹമാധ്യമ പോസ്റ്റുകളും മൊബൈൽഫോൺ ദൃശ്യങ്ങളും ഉപയോഗിച്ച് ഇറാൻ അമേരിക്കൻ താവളങ്ങൾ ലക്ഷ്യമിടാൻ ശ്രമിച്ചേക്കുമെന്ന ഭയത്തെത്തുടർന്ന്, ജോർദാനിലെ സൈനികരുടെ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്ന കാര്യം യുഎസ് സൈന്യം പരിഗണിക്കുന്നതായി റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്യുന്നു.
മേഖലയിലുടനീളം മൊബൈൽ ഉപകരണങ്ങൾക്കമേലുള്ള ഇത്തരം നിയന്ത്രണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഗൾഫിൽ വിന്യസിക്കപ്പെട്ട ചില സൈനികരോട് ഉടൻ തന്നെ ഫോണുകൾ തിരിച്ചേൽപ്പിക്കാൻ ആവശ്യപ്പെട്ടേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. ഓൺലൈനിൽ പങ്കുവെക്കുന്ന മൊബൈൽ ഫോൺ ദൃശ്യങ്ങൾ തങ്ങളുടെ സൈനിക താവളങ്ങൾ തിരിച്ചറിഞ്ഞ് ആക്രമിക്കാൻ ഇറാന് സഹായകരമാകുമെന്നാണ് യുഎസ് കരുതുന്നത്. ഒരുപക്ഷേ മറ്റു സ്ഥലങ്ങളിൽ നിന്നും സൈനികരിൽ നിന്ന് മൊബൈൽ ഫോൺ പിടിച്ചെടുത്തേക്കാമെന്നും സൂചനയുണ്ട്.
സാധ്യതയുള്ള നിയന്ത്രണങ്ങൾ മേഖലയിൽ വിന്യസിച്ചിരിക്കുന്ന ആയിരക്കണക്കിന് യുഎസ് സൈനികരെ ബാധിക്കും. കുടുംബങ്ങളുമായി ബന്ധം പുലർത്താനും തങ്ങളുടെ സുരക്ഷയെക്കുറിച്ച് അവരെ ബോധവാന്മാരാക്കാനും ഇവർ മൊബൈൽ ഫോണുകളെയാണ് ആശ്രയിക്കുന്നത്. തത്സമയ വാർത്താ റിപ്പോർട്ടുകൾ, ഉപഗ്രഹ ചിത്രങ്ങൾ, സോഷ്യൽ മീഡിയ പോസ്റ്റുകൾ എന്നിവയിലൂടെ അമേരിക്കൻ സേനയെ ലക്ഷ്യമിടാൻ ഇറാനെ സഹായിക്കുന്ന രഹസ്യവിവരങ്ങൾ ചോരുന്നുണ്ടെന്ന ആശങ്ക യുഎസ് സൈന്യത്തിനുള്ളിൽ ശക്തമാകുന്നതിന്റെ പ്രതിഫലനമാണ് ഈ മുന്നറിയിപ്പ്.
മേഖലയിലുടനീളം മൊബൈൽ ഉപകരണങ്ങൾക്കമേലുള്ള ഇത്തരം നിയന്ത്രണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഗൾഫിൽ വിന്യസിക്കപ്പെട്ട ചില സൈനികരോട് ഉടൻ തന്നെ ഫോണുകൾ തിരിച്ചേൽപ്പിക്കാൻ ആവശ്യപ്പെട്ടേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. ഓൺലൈനിൽ പങ്കുവെക്കുന്ന മൊബൈൽ ഫോൺ ദൃശ്യങ്ങൾ തങ്ങളുടെ സൈനിക താവളങ്ങൾ തിരിച്ചറിഞ്ഞ് ആക്രമിക്കാൻ ഇറാന് സഹായകരമാകുമെന്നാണ് യുഎസ് കരുതുന്നത്. ഒരുപക്ഷേ മറ്റു സ്ഥലങ്ങളിൽ നിന്നും സൈനികരിൽ നിന്ന് മൊബൈൽ ഫോൺ പിടിച്ചെടുത്തേക്കാമെന്നും സൂചനയുണ്ട്.
സാധ്യതയുള്ള നിയന്ത്രണങ്ങൾ മേഖലയിൽ വിന്യസിച്ചിരിക്കുന്ന ആയിരക്കണക്കിന് യുഎസ് സൈനികരെ ബാധിക്കും. കുടുംബങ്ങളുമായി ബന്ധം പുലർത്താനും തങ്ങളുടെ സുരക്ഷയെക്കുറിച്ച് അവരെ ബോധവാന്മാരാക്കാനും ഇവർ മൊബൈൽ ഫോണുകളെയാണ് ആശ്രയിക്കുന്നത്. തത്സമയ വാർത്താ റിപ്പോർട്ടുകൾ, ഉപഗ്രഹ ചിത്രങ്ങൾ, സോഷ്യൽ മീഡിയ പോസ്റ്റുകൾ എന്നിവയിലൂടെ അമേരിക്കൻ സേനയെ ലക്ഷ്യമിടാൻ ഇറാനെ സഹായിക്കുന്ന രഹസ്യവിവരങ്ങൾ ചോരുന്നുണ്ടെന്ന ആശങ്ക യുഎസ് സൈന്യത്തിനുള്ളിൽ ശക്തമാകുന്നതിന്റെ പ്രതിഫലനമാണ് ഈ മുന്നറിയിപ്പ്.







Comments