
കൊൽക്കത്ത: വിവാദ പുസ്തകമായ 'ദ്വിഖണ്ഡിത'യ്ക്കെതിരെയുള്ള പ്രതിഷേധങ്ങളെ തുടർന്ന് കൊൽക്കത്ത വിടാൻ നിർബന്ധിതയായി ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം, നാടുകടത്തപ്പെട്ട ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്റീൻ വെള്ളിയാഴ്ച കൊൽക്കത്തയിൽ തിരിച്ചെത്തി. നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ തസ്ലിമ, "ഞാൻ ഇവിടെയെല്ലാം വളരെ ഇഷ്ടപ്പെടുന്നു," എന്ന് പ്രതികരിച്ചു.
ബംഗ്ലാദേശിൽ നിന്ന് പത്തുവർഷം മുമ്പ് പലായനം ചെയ്ത ശേഷം താൻ സ്വന്തം വീടായി കണ്ടിരുന്ന കൊൽക്കത്തയിൽ നിന്ന് 2007-ൽ അന്നത്തെ സർക്കാർ തസ്ലീമയെ പുറത്താക്കിയിരുന്നു. മതവികാരങ്ങളെ വ്രണപ്പെടുത്തി എന്നാരോപിച്ച് 2003-ൽ അന്നത്തെ സിപിഎം നേതൃത്വത്തിലുള്ള ബംഗാൾ സർക്കാർ അവരുടെ പുസ്തകം നിരോധിക്കുകയും ചെയ്തു. 63 കാരിയായ അവർ ഇപ്പോൾ ഡൽഹിയിലാണ് ദീർഘകാല റെസിഡന്റ് പെർമിറ്റിൽ താമസിക്കുന്നത്.നാളെ രബീന്ദ്ര സദനിൽ തീവ്രവാദത്തിനെതിരെ നടക്കുന്ന ഒരു പരിപാടിയിൽ തസ്ലിമ പങ്കെടുക്കും. ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയും പ്രശസ്ത എഴുത്തുകാരൻ ശീർഷേന്ദു മുഖോപാധ്യായയും ഈ ചടങ്ങിൽ പങ്കെടുക്കാൻ സാധ്യതയുണ്ട്.
തന്റെ മടങ്ങി വരവിനെ "സ്വന്തം വീട്ടിലേക്കുള്ള തിരിച്ചുവരവ്" എന്നാണ് അവർ വിശേഷിപ്പിച്ചത്. താൻ ഒരിക്കലും സ്വമേധയാ കൊൽക്കത്ത വിട്ടുപോയതല്ലെന്നും എപ്പോഴെങ്കിലും ഒരു ദിവസം തിരിച്ചെത്തുമെന്ന് എപ്പോഴും പ്രതീക്ഷിച്ചിരുന്നുവെന്നും അവർ പറഞ്ഞു. "ഞാൻ ഒരിക്കലും സ്വമേധയാ കൊൽക്കത്ത വിട്ടുപോയതല്ല; അന്നത്തെ പശ്ചിമ ബംഗാൾ സർക്കാരാണ് എന്നെ സംസ്ഥാനം വിടാൻ നിർബന്ധിച്ചത്. എങ്കിലും ഒരു ദിവസം ഞാൻ തിരിച്ചുവരുമെന്ന പ്രതീക്ഷ ഞാൻ ഒരിക്കലും കൈവിട്ടിരുന്നില്ല. വർഷങ്ങൾ കഴിഞ്ഞുപോയി, സർക്കാരുകൾ മാറി, എന്നിട്ടും വാതിലുകൾ തുറക്കപ്പെട്ടില്ല," അവർ വ്യക്തമാക്കി.
ബംഗ്ലാദേശിൽ നിന്ന് പത്തുവർഷം മുമ്പ് പലായനം ചെയ്ത ശേഷം താൻ സ്വന്തം വീടായി കണ്ടിരുന്ന കൊൽക്കത്തയിൽ നിന്ന് 2007-ൽ അന്നത്തെ സർക്കാർ തസ്ലീമയെ പുറത്താക്കിയിരുന്നു. മതവികാരങ്ങളെ വ്രണപ്പെടുത്തി എന്നാരോപിച്ച് 2003-ൽ അന്നത്തെ സിപിഎം നേതൃത്വത്തിലുള്ള ബംഗാൾ സർക്കാർ അവരുടെ പുസ്തകം നിരോധിക്കുകയും ചെയ്തു. 63 കാരിയായ അവർ ഇപ്പോൾ ഡൽഹിയിലാണ് ദീർഘകാല റെസിഡന്റ് പെർമിറ്റിൽ താമസിക്കുന്നത്.നാളെ രബീന്ദ്ര സദനിൽ തീവ്രവാദത്തിനെതിരെ നടക്കുന്ന ഒരു പരിപാടിയിൽ തസ്ലിമ പങ്കെടുക്കും. ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയും പ്രശസ്ത എഴുത്തുകാരൻ ശീർഷേന്ദു മുഖോപാധ്യായയും ഈ ചടങ്ങിൽ പങ്കെടുക്കാൻ സാധ്യതയുണ്ട്.
തന്റെ മടങ്ങി വരവിനെ "സ്വന്തം വീട്ടിലേക്കുള്ള തിരിച്ചുവരവ്" എന്നാണ് അവർ വിശേഷിപ്പിച്ചത്. താൻ ഒരിക്കലും സ്വമേധയാ കൊൽക്കത്ത വിട്ടുപോയതല്ലെന്നും എപ്പോഴെങ്കിലും ഒരു ദിവസം തിരിച്ചെത്തുമെന്ന് എപ്പോഴും പ്രതീക്ഷിച്ചിരുന്നുവെന്നും അവർ പറഞ്ഞു. "ഞാൻ ഒരിക്കലും സ്വമേധയാ കൊൽക്കത്ത വിട്ടുപോയതല്ല; അന്നത്തെ പശ്ചിമ ബംഗാൾ സർക്കാരാണ് എന്നെ സംസ്ഥാനം വിടാൻ നിർബന്ധിച്ചത്. എങ്കിലും ഒരു ദിവസം ഞാൻ തിരിച്ചുവരുമെന്ന പ്രതീക്ഷ ഞാൻ ഒരിക്കലും കൈവിട്ടിരുന്നില്ല. വർഷങ്ങൾ കഴിഞ്ഞുപോയി, സർക്കാരുകൾ മാറി, എന്നിട്ടും വാതിലുകൾ തുറക്കപ്പെട്ടില്ല," അവർ വ്യക്തമാക്കി.







Comments