
ന്യൂഡൽഹി: വെള്ളിയാഴ്ച രാവിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പാർലമെന്റിനു മുന്നിൽ ഇരുന്ന ഒരു ഹിന്ദു സന്ന്യാസിവേഷധാരിക്ക് മുന്നിലെ കാണിക്കപ്പെട്ടിയിൽ പണം ഇട്ടു. ശേഷം രാഹുൽ ഗാന്ധി സന്ന്യാസി വേഷധാരിയെ വന്ദിക്കുകയും ചെയ്തു. എന്നാൽ, കാണിക്ക ലഭിച്ച പണവുമായി സന്ന്യാസി വേഷധാരി ഓടിക്കളഞ്ഞു! ഇത് നടന്ന സംഭവമാണെങ്കിലും അൽപ്പം തിരുത്തുണ്ട്, അയോധ്യ കാണിക്ക തട്ടിപ്പിനെതിരെ പ്രതിപക്ഷം അവതരിപ്പിച്ച ഒരു സ്കിറ്റായിരുന്നു ഇത്! പപ്പു യാദവായിരുന്നു ഇതിലെ സന്ന്യാസ വേഷധാരി.
മൺസൂൺ സമ്മേളനത്തിനിടയിൽ സർക്കാരിനെ പ്രതിരോധത്തിലാക്കാൻ കോൺഗ്രസും സമാജ്‌വാദി പാർട്ടിയും സംയുക്തമായി അയോധ്യ കാണിക്ക തട്ടിപ്പ് വിഷയം വലിയ രീതിയിൽ ഉയർത്തിക്കൊണ്ടുവരികയാണ്. പാർലമെന്റിന്റെ മകർദ്വാറിന് മുന്നിൽ സമാജ്‌വാദി പാർട്ടി അഖിലേഷ് യാദവിന്റെ നേതൃത്വത്തിലാണ് 'ഇന്ത്യാ' മുന്നണി നേതാക്കൾ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചത്.
രാമക്ഷേത്ര ഫണ്ട് തിരിമറികൾക്കെതിരെയും വിദ്യാർത്ഥി സമരങ്ങൾക്ക് നേരെ നടന്ന പോലീസ് നടപടികൾക്കെതിരെയും പ്രതിപക്ഷാംഗങ്ങൾ "ചാധാവ ചോർ, ഗദ്ദി ചോർ" (സംഭാവന കള്ളൻ, അധികാര കള്ളൻ) തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കി.
മൺസൂൺ സമ്മേളനത്തിനിടയിൽ സർക്കാരിനെ പ്രതിരോധത്തിലാക്കാൻ കോൺഗ്രസും സമാജ്‌വാദി പാർട്ടിയും സംയുക്തമായി അയോധ്യ കാണിക്ക തട്ടിപ്പ് വിഷയം വലിയ രീതിയിൽ ഉയർത്തിക്കൊണ്ടുവരികയാണ്. പാർലമെന്റിന്റെ മകർദ്വാറിന് മുന്നിൽ സമാജ്‌വാദി പാർട്ടി അഖിലേഷ് യാദവിന്റെ നേതൃത്വത്തിലാണ് 'ഇന്ത്യാ' മുന്നണി നേതാക്കൾ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചത്.
രാമക്ഷേത്ര ഫണ്ട് തിരിമറികൾക്കെതിരെയും വിദ്യാർത്ഥി സമരങ്ങൾക്ക് നേരെ നടന്ന പോലീസ് നടപടികൾക്കെതിരെയും പ്രതിപക്ഷാംഗങ്ങൾ "ചാധാവ ചോർ, ഗദ്ദി ചോർ" (സംഭാവന കള്ളൻ, അധികാര കള്ളൻ) തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കി.







Comments