
ലോസ് ഏഞ്ചലസ്: ടെക് സംരഭകനും ആയുർദൈർഘ്യ വിദഗ്ദ്ധനുമായ ബ്രയാൻ ജോൺസൺ ഓൺലൈൻ ചർച്ചകളിൽ ഇടംപിടിക്കുന്നു. ആന്റി-ഏജിംഗ് (പ്രായം കുറയ്ക്കാനുള്ള) പരീക്ഷണങ്ങൾക്കായി വർഷം തോറും ദശലക്ഷക്കണക്കിന് ഡോളർ ചെലവഴിക്കുന്ന ഗവേഷകനായി അറിയപ്പെടുന്ന ജോൺസൺ, തന്റെ കാമുകി കേറ്റ് ടോലോയുടെ 10 മില്ലി ആർത്തവരക്തം -80 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിച്ചിട്ടുണ്ടെന്നാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
പ്രായം നീട്ടാനുള്ള അദ്ദേഹത്തിന്റെ ഈ ഭ്രാന്തമായ പരിശ്രമം അതിരുകടന്നതാണോ എന്ന ചോദ്യവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. അതേസമയം, ഈ പരീക്ഷണത്തിന് പിന്നിലെ ശാസ്ത്രീയ കൗതുകത്തെ അനുകൂലിക്കുന്നവരും കുറവല്ല. ജൈവികമായ വാർദ്ധക്യം മന്ദീഭവിക്കാനുള്ള തന്റെ ശ്രമങ്ങളെ പരസ്യമായി പങ്കുവെച്ചുകൊണ്ട് നിരവധി ഫോളോവേഴ്സിനെ സൃഷ്ടിച്ച ജോൺസൺ, സൂക്ഷിച്ചുവെച്ച ഈ സാമ്പിൾ അസാധാരണമായതോ സെൻസേഷണൽ ആയതോ ആയ ഒന്നുമല്ലെന്നും മറിച്ച് ഗവേഷണ ആവശ്യത്തിനുള്ളതാണെന്നും വ്യക്തമാക്കി.
ഗർഭപാത്രത്തിൽ നിന്ന് നേരിട്ട് ലഭിക്കുന്നതിനാൽ സാധാരണ രക്തപരിശോധനയിലൂടെ ലഭിക്കാത്ത വിവരങ്ങൾ ആർത്തവരക്തത്തിലൂടെ നൽകാൻ കഴിയുമെന്നാണ് ജോൺസൺ പറയുന്നത്.ഈ സാമ്പിളിൽ നിന്ന് ഗവേഷകർക്ക് ഗർഭപാത്ര കോശങ്ങൾ, രോഗപ്രതിരോധ കോശങ്ങൾ, സ്റ്റെം സെല്ലുകൾ എന്നിവ പഠിക്കാൻ കഴിയുമെന്ന് അദ്ദേഹം വിശദീകരിച്ചു. മൈക്രോപ്ലാസ്റ്റിക്സ്, പലപ്പോഴും "ഫോർഎവർ കെമിക്കൽസ്" എന്ന് വിളിക്കപ്പെടുന്ന പിഎഫ്എഎസ്, മനുഷ്യന്റെ ആരോഗ്യത്തെ ബാധിക്കുന്ന ഹോർമോൺ വ്യതിയാന രാസവസ്തുക്കൾ തുടങ്ങിയ മലിനീകരണ വസ്തുക്കൾ ഇതിൽ അടങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഈ ചർച്ചയോട് പ്രതികരിച്ചുകൊണ്ട് അനുകൂലവും പ്രതികൂലവുമായ നിരവധി അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ഇത്തരം വ്യക്തിഗത പരീക്ഷണങ്ങൾ ഓരോന്നും പരസ്യമായി പങ്കുവെക്കേണ്ടതുണ്ടോ എന്ന് ചിലർ സംശയം പ്രകടിപ്പിച്ചു. എന്നാൽ ഇതിൽ അസ്വാഭാവികതയില്ല എന്നാണ് മറ്റു ചിലർ പറയുന്നത്. 2039 ആകുമ്പോഴേക്കും അമരത്വം കൈവരിക്കാനാണ് ബ്രയാൻ ജോൺസൺ ലക്ഷ്യമിടുന്നത്. ജൈവികമായ വാർദ്ധക്യം മന്ദീഭവിക്കാൻ ലക്ഷ്യമിട്ടുള്ള കർശനമായ ദിനചര്യകൾ, പ്രത്യേക ഭക്ഷണക്രമം, തീവ്രമായ വ്യായാമം, പതിവ് ആരോഗ്യ പരിശോധനകൾ എന്നിവയിലൂടെ തന്റെ പ്രായം കുറയ്ക്കാൻ സാധിച്ചിട്ടുണ്ട് എന്നും അദ്ദേഹം മുമ്പ് വെളിപ്പെടുത്തിയിരുന്നു.
പ്രായം നീട്ടാനുള്ള അദ്ദേഹത്തിന്റെ ഈ ഭ്രാന്തമായ പരിശ്രമം അതിരുകടന്നതാണോ എന്ന ചോദ്യവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. അതേസമയം, ഈ പരീക്ഷണത്തിന് പിന്നിലെ ശാസ്ത്രീയ കൗതുകത്തെ അനുകൂലിക്കുന്നവരും കുറവല്ല. ജൈവികമായ വാർദ്ധക്യം മന്ദീഭവിക്കാനുള്ള തന്റെ ശ്രമങ്ങളെ പരസ്യമായി പങ്കുവെച്ചുകൊണ്ട് നിരവധി ഫോളോവേഴ്സിനെ സൃഷ്ടിച്ച ജോൺസൺ, സൂക്ഷിച്ചുവെച്ച ഈ സാമ്പിൾ അസാധാരണമായതോ സെൻസേഷണൽ ആയതോ ആയ ഒന്നുമല്ലെന്നും മറിച്ച് ഗവേഷണ ആവശ്യത്തിനുള്ളതാണെന്നും വ്യക്തമാക്കി.
ഗർഭപാത്രത്തിൽ നിന്ന് നേരിട്ട് ലഭിക്കുന്നതിനാൽ സാധാരണ രക്തപരിശോധനയിലൂടെ ലഭിക്കാത്ത വിവരങ്ങൾ ആർത്തവരക്തത്തിലൂടെ നൽകാൻ കഴിയുമെന്നാണ് ജോൺസൺ പറയുന്നത്.ഈ സാമ്പിളിൽ നിന്ന് ഗവേഷകർക്ക് ഗർഭപാത്ര കോശങ്ങൾ, രോഗപ്രതിരോധ കോശങ്ങൾ, സ്റ്റെം സെല്ലുകൾ എന്നിവ പഠിക്കാൻ കഴിയുമെന്ന് അദ്ദേഹം വിശദീകരിച്ചു. മൈക്രോപ്ലാസ്റ്റിക്സ്, പലപ്പോഴും "ഫോർഎവർ കെമിക്കൽസ്" എന്ന് വിളിക്കപ്പെടുന്ന പിഎഫ്എഎസ്, മനുഷ്യന്റെ ആരോഗ്യത്തെ ബാധിക്കുന്ന ഹോർമോൺ വ്യതിയാന രാസവസ്തുക്കൾ തുടങ്ങിയ മലിനീകരണ വസ്തുക്കൾ ഇതിൽ അടങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഈ ചർച്ചയോട് പ്രതികരിച്ചുകൊണ്ട് അനുകൂലവും പ്രതികൂലവുമായ നിരവധി അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ഇത്തരം വ്യക്തിഗത പരീക്ഷണങ്ങൾ ഓരോന്നും പരസ്യമായി പങ്കുവെക്കേണ്ടതുണ്ടോ എന്ന് ചിലർ സംശയം പ്രകടിപ്പിച്ചു. എന്നാൽ ഇതിൽ അസ്വാഭാവികതയില്ല എന്നാണ് മറ്റു ചിലർ പറയുന്നത്. 2039 ആകുമ്പോഴേക്കും അമരത്വം കൈവരിക്കാനാണ് ബ്രയാൻ ജോൺസൺ ലക്ഷ്യമിടുന്നത്. ജൈവികമായ വാർദ്ധക്യം മന്ദീഭവിക്കാൻ ലക്ഷ്യമിട്ടുള്ള കർശനമായ ദിനചര്യകൾ, പ്രത്യേക ഭക്ഷണക്രമം, തീവ്രമായ വ്യായാമം, പതിവ് ആരോഗ്യ പരിശോധനകൾ എന്നിവയിലൂടെ തന്റെ പ്രായം കുറയ്ക്കാൻ സാധിച്ചിട്ടുണ്ട് എന്നും അദ്ദേഹം മുമ്പ് വെളിപ്പെടുത്തിയിരുന്നു.







Comments