
മുംബൈ: ഗുരുപൂർണിമയുടെ ഭാഗമായി രണ്ട് പേർ മുതിർന്ന കോൺഗ്രസ് നേതാവ് നാനാ പടോലെയുടെ കാൽ കഴുന്ന വീഡിയോ മഹാരാഷ്ട്രയിൽ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. ഇത് "കോൺഗ്രസ് സംസ്കാരത്തിന്റെ" പ്രതിഫലനമാണെന്ന് ബിജെപി പരിഹസിച്ചു. എന്നാൽ തന്റെ കാൽ തൊട്ടുവണങ്ങിയവർ സ്വന്തം കുടുംബത്തിലെ ഇളയ അംഗങ്ങളാണെന്ന് പടോലെ വാദിച്ചു.
വൈറലായ വീഡിയോയിൽ, സോഫയിൽ ഇരിക്കുന്ന നാനാ പടോലെയുടെ കാൽ രണ്ട് പേർ കഴുകുന്നതും അദ്ദേഹത്തിന്റെയും കാലുകളിലും പൂക്കൾ വർഷിക്കുന്നതും കാണാം. അദ്ദേഹത്തിന്റെ കാലുകൾക്ക് സമീപം ചില പഴങ്ങളും വെച്ചിരിക്കുന്നതായി വീഡിയോയിൽ വ്യക്തമാണ്.മുൻ മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷനും നിയമസഭാ സ്പീക്കറുമായിരുന്ന പടോലെയെ ലക്ഷ്യമിട്ടുള്ള ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും ബിജെപിയുടെ വിമർശനത്തിനും കാരണമായി.
സംസ്ഥാന മന്ത്രിയും ബിജെപി നേതാവുമായ ചന്ദ്രശേഖർ ബവൻകുലെ ഇത് "കോൺഗ്രസ് നേതാക്കളുടെ സംസ്കാരത്തെയാണ്" പ്രതിഫലിപ്പിക്കുന്നതെന്നും, ഇത്തരം പ്രവൃത്തികൾ വിമർശനങ്ങളും പ്രതികൂല പ്രചാരണങ്ങളും മാത്രമേ ക്ഷണിച്ചുവരുത്തുകയുള്ളൂവെന്നും വ്യക്തമാക്കി.
"ഇത്തരം കാര്യങ്ങളിൽ ഏർപ്പെടുന്നത് കോൺഗ്രസ് നേതാക്കളുടെ സംസ്കാരമാണ്. അത്തരം സംഭവങ്ങളിൽ നിന്ന് അവർ പാഠം പഠിക്കേണ്ടതായിരുന്നു. മറ്റൊന്നും ലഭിക്കാതെ വിമർശനങ്ങളും നെഗറ്റീവ് പബ്ലിസിറ്റിയും മാത്രം ലഭിക്കുന്ന ഇത്തരം പ്രവൃത്തികളിൽ എന്തിനാണ് ഏർപ്പെടുന്നത്?" എന്ന് റവന്യൂ മന്ത്രി ചോദിച്ചു.
എന്നാൽ, ഈ വിവാദങ്ങളെല്ലാം തള്ളിക്കളഞ്ഞ പടോലെ, താനാരോടും ഇത്തരം കാര്യങ്ങൾ ചെയ്യാൻ ആവശ്യപ്പെടുകയോ നിർബന്ധിക്കുകയോ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി. "അന്ന് ഗുരുപൂർണിമയായിരുന്നു. എന്റെ കുടുംബത്തിലെ രണ്ട് ഇളയ അംഗങ്ങൾ അവിടെയുണ്ടായിരുന്നു. അവർ എന്നെ ഗുരുതുല്യരായി കാണുന്നതിനാലും ആദരസൂചകമായി ഇത് ചെയ്യാൻ ആഗ്രഹിക്കുന്നതിനാലും നിർബന്ധിച്ച് ചെയ്തതാണ്," അദ്ദേഹം പറഞ്ഞു. രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതികളെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട്, സംസ്കാരത്തെയും പാരമ്പര്യത്തെയും കുറിച്ച് മറ്റുള്ളവരെ പഠിപ്പിക്കാൻ ബിജെപിക്ക് യാതൊരു അവകാശവുമില്ലെന്നും കോൺഗ്രസ് നേതാവ് തിരിച്ചടിച്ചു.
വൈറലായ വീഡിയോയിൽ, സോഫയിൽ ഇരിക്കുന്ന നാനാ പടോലെയുടെ കാൽ രണ്ട് പേർ കഴുകുന്നതും അദ്ദേഹത്തിന്റെയും കാലുകളിലും പൂക്കൾ വർഷിക്കുന്നതും കാണാം. അദ്ദേഹത്തിന്റെ കാലുകൾക്ക് സമീപം ചില പഴങ്ങളും വെച്ചിരിക്കുന്നതായി വീഡിയോയിൽ വ്യക്തമാണ്.മുൻ മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷനും നിയമസഭാ സ്പീക്കറുമായിരുന്ന പടോലെയെ ലക്ഷ്യമിട്ടുള്ള ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും ബിജെപിയുടെ വിമർശനത്തിനും കാരണമായി.
സംസ്ഥാന മന്ത്രിയും ബിജെപി നേതാവുമായ ചന്ദ്രശേഖർ ബവൻകുലെ ഇത് "കോൺഗ്രസ് നേതാക്കളുടെ സംസ്കാരത്തെയാണ്" പ്രതിഫലിപ്പിക്കുന്നതെന്നും, ഇത്തരം പ്രവൃത്തികൾ വിമർശനങ്ങളും പ്രതികൂല പ്രചാരണങ്ങളും മാത്രമേ ക്ഷണിച്ചുവരുത്തുകയുള്ളൂവെന്നും വ്യക്തമാക്കി.
"ഇത്തരം കാര്യങ്ങളിൽ ഏർപ്പെടുന്നത് കോൺഗ്രസ് നേതാക്കളുടെ സംസ്കാരമാണ്. അത്തരം സംഭവങ്ങളിൽ നിന്ന് അവർ പാഠം പഠിക്കേണ്ടതായിരുന്നു. മറ്റൊന്നും ലഭിക്കാതെ വിമർശനങ്ങളും നെഗറ്റീവ് പബ്ലിസിറ്റിയും മാത്രം ലഭിക്കുന്ന ഇത്തരം പ്രവൃത്തികളിൽ എന്തിനാണ് ഏർപ്പെടുന്നത്?" എന്ന് റവന്യൂ മന്ത്രി ചോദിച്ചു.
എന്നാൽ, ഈ വിവാദങ്ങളെല്ലാം തള്ളിക്കളഞ്ഞ പടോലെ, താനാരോടും ഇത്തരം കാര്യങ്ങൾ ചെയ്യാൻ ആവശ്യപ്പെടുകയോ നിർബന്ധിക്കുകയോ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി. "അന്ന് ഗുരുപൂർണിമയായിരുന്നു. എന്റെ കുടുംബത്തിലെ രണ്ട് ഇളയ അംഗങ്ങൾ അവിടെയുണ്ടായിരുന്നു. അവർ എന്നെ ഗുരുതുല്യരായി കാണുന്നതിനാലും ആദരസൂചകമായി ഇത് ചെയ്യാൻ ആഗ്രഹിക്കുന്നതിനാലും നിർബന്ധിച്ച് ചെയ്തതാണ്," അദ്ദേഹം പറഞ്ഞു. രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതികളെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട്, സംസ്കാരത്തെയും പാരമ്പര്യത്തെയും കുറിച്ച് മറ്റുള്ളവരെ പഠിപ്പിക്കാൻ ബിജെപിക്ക് യാതൊരു അവകാശവുമില്ലെന്നും കോൺഗ്രസ് നേതാവ് തിരിച്ചടിച്ചു.







Comments