
ലഖ്നോ: മദ്റസ വിദ്യാഭ്യാസത്തെ വിമർശിച്ച് വിവാദ പ്രസ്താവനയുമായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. മദ്റസകളിൽ പഠിക്കുന്നവരുടെ ചിന്താഗതി ഭീകരവാദികളുടേതിന് സമാനമാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
ചൊവ്വാഴ്ച വിധാൻ ഭവനിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മൗര്യയുടെ പരാമർശം. മദ്റസ വിദ്യാഭ്യാസം നേടിയവർ 'ഭാരത് മാതാ കീ ജയ്' എന്ന് വിളിക്കുകയോ 'വന്ദേ മാതരം' ആലപിക്കുകയോ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
"ഇത് പുതിയ സംഭവമല്ല. യാഥാർഥ്യം ഇതാണ്. മദ്റസ വിദ്യാഭ്യാസമാണ് ഇത്തരം മനോഭാവത്തിന് കാരണം. ഇന്ത്യയിലോ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലോ ആക്രമണങ്ങളിൽ ഉൾപ്പെട്ട ഭീകരർ മദ്റസ വിദ്യാഭ്യാസത്തിന്റെ ഉൽപ്പന്നങ്ങളാണ്," എന്ന് മൗര്യ പറഞ്ഞു.
ഇതേ നിലപാട് താൻ മുൻപും വ്യക്തമാക്കിയിട്ടുണ്ടെന്നും, മദ്റസ വിദ്യാഭ്യാസം നേടിയവർ ഭാരത് മാതാ കീ ജയ് വിളിക്കുകയോ വന്ദേ മാതരം ആലപിക്കുകയോ ചെയ്യില്ലെന്നും അവരുടെ ചിന്ത ഭീകരവാദികളുടേതിന് സമാനമാണെന്നും അദ്ദേഹം ആവർത്തിച്ചു.
അതേസമയം, ഭീകരവാദികളെ പ്രോത്സാഹിപ്പിക്കുന്നത് ബി.ജെ.പിയാണെന്നും അവരുടെ ഓഫീസുകളിൽ നിന്നാണ് ഭീകരരെ കണ്ടെത്താനാകുന്നതെന്നും സമാജ്‌വാദി പാർട്ടി നേതാവ് ശിവപാൽ യാദവ് ആരോപിച്ചു. തെരഞ്ഞെടുപ്പ് നേട്ടം ലക്ഷ്യമിട്ടാണ് ബി.ജെ.പി വർഗീയ പരാമർശങ്ങൾ നടത്തുന്നതെന്നും എസ്.പി എം.എൽ.എ ബ്രിജേഷ് യാദവും വിമർശിച്ചു.
ചൊവ്വാഴ്ച വിധാൻ ഭവനിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മൗര്യയുടെ പരാമർശം. മദ്റസ വിദ്യാഭ്യാസം നേടിയവർ 'ഭാരത് മാതാ കീ ജയ്' എന്ന് വിളിക്കുകയോ 'വന്ദേ മാതരം' ആലപിക്കുകയോ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
"ഇത് പുതിയ സംഭവമല്ല. യാഥാർഥ്യം ഇതാണ്. മദ്റസ വിദ്യാഭ്യാസമാണ് ഇത്തരം മനോഭാവത്തിന് കാരണം. ഇന്ത്യയിലോ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലോ ആക്രമണങ്ങളിൽ ഉൾപ്പെട്ട ഭീകരർ മദ്റസ വിദ്യാഭ്യാസത്തിന്റെ ഉൽപ്പന്നങ്ങളാണ്," എന്ന് മൗര്യ പറഞ്ഞു.
ഇതേ നിലപാട് താൻ മുൻപും വ്യക്തമാക്കിയിട്ടുണ്ടെന്നും, മദ്റസ വിദ്യാഭ്യാസം നേടിയവർ ഭാരത് മാതാ കീ ജയ് വിളിക്കുകയോ വന്ദേ മാതരം ആലപിക്കുകയോ ചെയ്യില്ലെന്നും അവരുടെ ചിന്ത ഭീകരവാദികളുടേതിന് സമാനമാണെന്നും അദ്ദേഹം ആവർത്തിച്ചു.
അതേസമയം, ഭീകരവാദികളെ പ്രോത്സാഹിപ്പിക്കുന്നത് ബി.ജെ.പിയാണെന്നും അവരുടെ ഓഫീസുകളിൽ നിന്നാണ് ഭീകരരെ കണ്ടെത്താനാകുന്നതെന്നും സമാജ്‌വാദി പാർട്ടി നേതാവ് ശിവപാൽ യാദവ് ആരോപിച്ചു. തെരഞ്ഞെടുപ്പ് നേട്ടം ലക്ഷ്യമിട്ടാണ് ബി.ജെ.പി വർഗീയ പരാമർശങ്ങൾ നടത്തുന്നതെന്നും എസ്.പി എം.എൽ.എ ബ്രിജേഷ് യാദവും വിമർശിച്ചു.







Comments