
ന്യൂഡൽഹി: കൊലപാതകക്കേസിൽ മതിയായ തെളിവുകളില്ലാതെ 22 വർഷം ജയിലിൽ കഴിഞ്ഞ ഒഡിഷ സ്വദേശിയായ അർജുൻ ജാനിയെ സുപ്രീംകോടതി കുറ്റവിമുക്തനാക്കി. തെളിവുകളുടെ അഭാവത്തിൽ ഒരാളുടെ ജീവിതത്തിലെ 22 വർഷം നഷ്ടമായെന്ന് ചൂണ്ടിക്കാട്ടിയ കോടതി, പുനരധിവാസത്തിനായി ജില്ലാ ഭരണകൂടവും ലീഗൽ സർവീസസ് അതോറിറ്റിയും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് നിർദേശിച്ചു. ജസ്റ്റിസ് ജെ.ബി. പർദിവാലയും ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനും അടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
2004-ൽ ഒഡിഷയിലെ കൊറാപുട്ടിൽ മൂന്ന് സ്ത്രീകൾ കൊല്ലപ്പെട്ട കേസിലാണ് അർജുൻ ജാനിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കമല, സോൻബരി, രത്‌നൈ എന്നിവരാണ് കൊല്ലപ്പെട്ടത്. സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത അർജുനെ വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു.
പ്രോസിക്യൂഷൻ ഹാജരാക്കിയ ഏക ദൃക്സാക്ഷിയുടെ മൊഴി വിശ്വസനീയമല്ലെന്നും സംശയങ്ങൾ നിറഞ്ഞതാണെന്നും സുപ്രീംകോടതി വിലയിരുത്തി. വിചാരണക്കോടതി വിധിക്കെതിരെ അർജുൻ നൽകിയ അപ്പീൽ ഹർജി 3,157 ദിവസം വൈകിയെന്ന സാങ്കേതിക കാരണത്താൽ ഒഡിഷ ഹൈക്കോടതി തള്ളിയിരുന്നു. കേസിന്റെ വസ്തുതകൾ പരിശോധിക്കാതെയായിരുന്നു ഈ നടപടി.
തെളിവുകൾ ശരിയായ രീതിയിൽ വിലയിരുത്തുന്നതിൽ വിചാരണക്കോടതി വീഴ്ച വരുത്തിയെന്നും മൂന്നാംമുറയിലൂടെ ശേഖരിച്ച മൊഴികളെ അടിസ്ഥാനമാക്കിയാണ് ശിക്ഷ വിധിച്ചതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. അപ്പീൽ വൈകിയെന്ന കാരണത്താൽ ഹൈക്കോടതി ഹർജി തള്ളിയതോടെ അർജുന് 10 വർഷം കൂടി ജയിലിൽ കഴിയേണ്ടിവന്നു. സമൂഹത്തിൽ അരികുവൽക്കരിക്കപ്പെട്ടവർക്ക് നീതി ഇപ്പോഴും അകലെയാണെന്നതിന് ഈ കേസ് ഉദാഹരണമാണെന്നും കോടതി വ്യക്തമാക്കി.
2004-ൽ ഒഡിഷയിലെ കൊറാപുട്ടിൽ മൂന്ന് സ്ത്രീകൾ കൊല്ലപ്പെട്ട കേസിലാണ് അർജുൻ ജാനിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കമല, സോൻബരി, രത്‌നൈ എന്നിവരാണ് കൊല്ലപ്പെട്ടത്. സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത അർജുനെ വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു.
പ്രോസിക്യൂഷൻ ഹാജരാക്കിയ ഏക ദൃക്സാക്ഷിയുടെ മൊഴി വിശ്വസനീയമല്ലെന്നും സംശയങ്ങൾ നിറഞ്ഞതാണെന്നും സുപ്രീംകോടതി വിലയിരുത്തി. വിചാരണക്കോടതി വിധിക്കെതിരെ അർജുൻ നൽകിയ അപ്പീൽ ഹർജി 3,157 ദിവസം വൈകിയെന്ന സാങ്കേതിക കാരണത്താൽ ഒഡിഷ ഹൈക്കോടതി തള്ളിയിരുന്നു. കേസിന്റെ വസ്തുതകൾ പരിശോധിക്കാതെയായിരുന്നു ഈ നടപടി.
തെളിവുകൾ ശരിയായ രീതിയിൽ വിലയിരുത്തുന്നതിൽ വിചാരണക്കോടതി വീഴ്ച വരുത്തിയെന്നും മൂന്നാംമുറയിലൂടെ ശേഖരിച്ച മൊഴികളെ അടിസ്ഥാനമാക്കിയാണ് ശിക്ഷ വിധിച്ചതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. അപ്പീൽ വൈകിയെന്ന കാരണത്താൽ ഹൈക്കോടതി ഹർജി തള്ളിയതോടെ അർജുന് 10 വർഷം കൂടി ജയിലിൽ കഴിയേണ്ടിവന്നു. സമൂഹത്തിൽ അരികുവൽക്കരിക്കപ്പെട്ടവർക്ക് നീതി ഇപ്പോഴും അകലെയാണെന്നതിന് ഈ കേസ് ഉദാഹരണമാണെന്നും കോടതി വ്യക്തമാക്കി.







Comments