More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘ഗര്‍ഭപാത്രത്തില്‍ കിടക്കുന്ന കുഞ്ഞിന്റെ സുരക്ഷിതത്വം ആഗ്രഹിക്കുന്ന ഒരു കിടപ്പായിരിക്കണം സൂരജിന് വേണ്ടതെന്ന് തോന്നി...’ നോട്ട്ബുക്കിനെപ്പറ്റി തിരക്കഥാകൃത്ത് സഞ്ജയ്

Authored by Web Desk | Last updated: 06 Aug 2026, 11:39 PM | 3 min read

Print
Scriptwriter Sanjay about Notebook Movie (Image Source: Youtube)
Scriptwriter Sanjay about Notebook Movie (Image Source: Youtube)
റോഷൻ ആൻഡ്രൂസ് സം‌വിധാനം ചെയ്ത് 2006 ൽ പുറത്തിറങ്ങിയ ഒരു ക്യാമ്പസ് ചിത്രമായിരുന്നു ‘നോട്ട്ബുക്ക്’. ഊട്ടിയിലുള്ള ഒരു ബോർഡിങ്ങ് സ്കൂളിൽ പഠിക്കുന്ന അഞ്ച് വിദ്യാർഥികളുടെ കഥ പറഞ്ഞ ഈ ചിത്രം ചിരിയും ചിന്തയും ഏറെ പകര്‍ന്നു നല്‍കിയ ഒരു ചിത്രം കൂടിയായിരുന്നു. പാര്‍വതി തിരുവോത്ത്, റോമ എന്നീ താരങ്ങളുടെ കരിയര്‍ ബ്രേക്കായി മാറിയ ചിത്രം കൂടിയായിരുന്നു ഇത്.
ബോബി-സഞ്ജയ് കൂട്ടുകെട്ടിൽ തിരക്കഥയൊരുക്കിയ ചിത്രം ആദ്യ ദിവസങ്ങളില്‍ പ്രേക്ഷകസ്വീകാര്യത നേടിയൊരു ചിത്രമായിരുന്നില്ല. വർഷങ്ങൾക്കിപ്പുറവും ആ സിനിമ നൽകിയ നോവ് സിനിമാ പ്രേക്ഷകർ മറന്നിട്ടില്ല. സിനിമയുടെ കഥാഗതിയും ക്ലൈമാക്സും അന്ന് പ്രേക്ഷകരെ ഏറെ വേദനിപ്പിച്ചിരുന്നു. വിവാഹത്തിനുമുൻപ് അമ്മയാകുന്ന ഒരു വിദ്യാർത്ഥിയെ ചുറ്റിപ്പറ്റിയുള്ള ഈ കഥാതന്തു പ്രേക്ഷകര്‍ക്ക് അംഗീകരിക്കാന്‍ ആദ്യമല്‍പ്പം ബുദ്ധിമുട്ടായിരുന്നു. പിന്നീടാണത് പതിയെ മാറിവന്നത്.
ഇപ്പോഴിതാ ആ സിനിമയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കിടുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിലൊരാളായ സഞ്ജയ്. ആ സിനിമയിലെ പ്രണയത്തെക്കുറിച്ചും അതുണ്ടാക്കിയ നൊമ്പരം അംഗീകരിക്കാന്‍ പ്രേക്ഷകര്‍ക്ക് കഴിയാതിരുന്നതുമാണ് സഞ്ജയ് തുറന്നു പറയുന്നത്. അതില്‍ സ്കന്ദ അവതരിപ്പിച്ച കഥാപാത്രം താന്‍ കാരണമാണ് ശ്രീദേവി മരിച്ചതെന്ന് അറിയുന്ന നിമിഷത്തെക്കുറിച്ചാണ് അവതാരകന്‍ ചോദിക്കുന്നത്.
‘‘ഒറ്റയ്ക്ക് പോയി കിടക്കുന്ന സൂരജിന് എന്തു ചെയ്യണമെന്ന് അറിയില്ല. വളരെ തീവ്രമായ വേദനയില്‍ ഒറ്റയ്ക്ക് കിടക്കുന്നു എന്നതിലുപരി അതെങ്ങനെ വേണമെന്നായി പിന്നീടുള്ള ചിന്ത. അപ്പോഴാണ് റോഷന്‍ എന്നോട് പറഞ്ഞത്, ‘എടാ ഇത് നമുക്ക് ഒരു മനുഷ്യന്‍ ഏറ്റവും ഒളിക്കാന്‍ ശ്രമിക്കുന്ന സമയമാണിത്. അപ്പോ നമുക്ക് ഗര്‍ഭപാത്രത്തില്‍ കിടക്കുന്ന ഒരു പൊസിഷനിലേക്ക് എത്തിക്കാം’ എന്ന്. അത് റോഷന്റെ ഐഡിയയായിരുന്നു. ഗര്‍ഭപാത്രത്തില്‍ കിടക്കുന്ന ഒരു കുഞ്ഞിന്റെ സുരക്ഷിതത്വം ആഗ്രഹിക്കുന്ന ഒരു കിടപ്പായിരിക്കണം സൂരജ് എന്ന കഥാപാത്രത്തിന്റേത്. പല കാര്യങ്ങളും സംഭാഷണമല്ലാതെ പറയുന്നതിന് ഭയങ്കരമായ ഒരു ഇംപാക്ട് ഉണ്ടാക്കും. ചില കാര്യങ്ങള്‍ നമ്മള്‍ പറയേണ്ട കാര്യമില്ല എന്ന് പറയാറില്ലേ.
ഞങ്ങളെ സംബന്ധിച്ച് ഈ സിനിമയിലെ എല്ലാ കഥാപാത്രങ്ങളും കുട്ടികളാണ്. കുട്ടികള്‍ ഇങ്ങനെയൊരു ദുരന്തം അതായത് ഈ ലെവലിലുള്ള ഒരു ദുരന്തം എങ്ങനെയാണ് ഫെയ്സ് ചെയ്യുക എന്നതാണ്. ഒരാളിന്റെ അഭാവം നമുക്ക് ഏറ്റവും കൂടുതല്‍ അറിയാന്‍ കഴിയുന്നത് അവര്‍ ഉപയോഗിച്ച സാധനങ്ങള്‍ കാണുമ്പോഴാണ്. അത് മനസ്സില്‍ വച്ചിട്ടാണ് ഓരോന്നും എഴുതിയത്...’’ എന്നാണ് സഞ്ജയ് പറയുന്നത്.
മെജോ ജോസഫ് അവതരിപ്പിച്ച ഫിറോസ് അഹമ്മദ് എന്ന കഥാപാത്രത്തിന് റോമ അവതരിപ്പിച്ച സെയ്റയോട് പ്രണയം ഉണ്ടായിരുന്നോ എന്ന ചോദ്യത്തിനും സഞ്ജയ് പറയുന്നുണ്ട്.
‘‘ഫിറോസിന് സെയ്റയോട് പ്രണയം ഉള്ളതായി ഞങ്ങൾ കരുതിയിട്ടില്ല. ഒരു ആൺകുട്ടി പെൺകുട്ടിയോട് സംസാരിച്ചാൽ ഉടനെ പ്രണയം ആയിരിക്കണമെന്നില്ലല്ലോ. ഏറ്റവും മനോഹരമായിട്ടുള്ള ഒരു സൗഹൃദമായിട്ടാണ് ഞങ്ങൾ അതിനെ കണ്ടത്. ഒരു ആണും പെണ്ണും തമ്മിൽ പ്രണയമല്ലാതെയും സൗഹൃദമാകാം എന്നാണ് നമ്മൾ കണ്ടത്.
‘നോട്ട്ബുക്ക്’ സിനിമ മൊത്തം എടുത്ത് നോക്കിയാൽ ഒരുപക്ഷേ മെജോയുടെ കഥാപാത്രത്തിന്റെ ആവശ്യമില്ല സിനിമയിൽ. പക്ഷേ മൊത്തത്തിൽ നോക്കുകയാണെങ്കിൽ മെജോ എന്തോ ഒരു പാർട്ട് ചെയ്യുന്നുമുണ്ട്. ഒരുപക്ഷേ ഇതിലൊക്കെ എവിടെയോ നമ്മൾ കടന്നുപോയ, സ്കൂളിലൊക്കെ പഠിക്കാനൊക്കെ വളരെ മോശമായിട്ടുള്ള ഒരാൾ. പഠിക്കാൻ വളരെ ആവറേജായിട്ടുള്ള സ്പോർട്സിലും വലിയ താല്പര്യമില്ലാത്ത ഒരാൾ.
ഒരുപക്ഷേ ആ സമയത്ത് നമുക്ക് വരുന്ന ചില ഇൻസെക്യൂരിറ്റികളുണ്ട്. ആ സമയത്ത് നമുക്ക് വരുന്ന സൗഹൃദമില്ലായ്മ ഉണ്ട്. ഇതൊക്കെ ചിലപ്പോൾ എഴുത്തിലേക്ക് വരുമ്പോൾ നമ്മൾ സ്വാധീനിച്ചേക്കാം, പ്രചോദിപ്പിച്ചേക്കാം. എന്നുവച്ച് ഞങ്ങളല്ല ആ കഥാപാത്രം, പൊതുവേ പറഞ്ഞതാണ്...’ സഞ്ജയ് പറഞ്ഞു. പോർട്രയൽസ് ബൈ ​ഗദ്ദാഫി എന്ന പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു സഞ്ജയ്.













ചിത്രത്തിന്റെ റിലീസ് ദിവസത്തേക്കുറിച്ച് ഓർത്തെടുക്കുന്ന സഞ്ജയ് റിലീസ് ദിവസം തിയറ്ററിൽ ഭയങ്കര കൂവലായിരുന്നു എന്നും സഞ്ജയ് പറയുന്നുണ്ട്.
‘‘നോട്ട്ബുക്കിന്റെ റിലീസ് ദിവസം ഭയങ്കര കൂവൽ ആയിരുന്നു. ആ കൂവൽ എന്ന് പറഞ്ഞാൽ, തിയറ്ററിൽ നിന്ന് ഒരു ഡയലോ​ഗ് പോലും കേൾക്കാൻ പോലും പറ്റാത്ത തരത്തിലുള്ള കൂവലായിരുന്നു. മാമ്പഴത്തെ കുറിച്ച് പറയുന്ന സീനിലൊക്കെ നിർത്താതെ കൂവലായിരുന്നു. എന്താണ് കാര്യം എന്നുള്ളത് ഞങ്ങൾക്കറിയില്ല. ഇത്രത്തോളം കൂവൽ കിട്ടിയ ഒരു സിനിമ, ഞങ്ങളുടെ എന്നല്ല, നിങ്ങൾ പുറത്തു പോലും കണ്ടിട്ടുണ്ടാകില്ല.
ആദ്യത്തെ ദിവസത്തെക്കുറിച്ചാണ് പറയുന്നത്. ഒരാഴ്ച കഴിഞ്ഞപ്പോൾ അത് മാറി. ആദ്യത്തെ രണ്ട് ദിവസം തിയറ്ററിൽ ഭയങ്കര അപശബ്ദങ്ങൾ ആയിരുന്നു. വളരെ മോശം റിവ്യൂസും ആയിരുന്നു. പക്ഷേ ആളുകൾ എഴുതിയ റിവ്യൂകൾ പലതും നല്ലതായിരുന്നു. പക്ഷേ തിയറ്ററിലിരുന്ന് നമ്മൾ ആ ഷോ കാണുമ്പോൾ ഈ സിനിമ ഒരു വൻ പരാജയമാണെന്ന് നമുക്ക് തോന്നും. കാരണം മനുഷ്യർ കൂവൽ നിർത്തണ്ടേ.
അങ്ങനെയൊരു അവസ്ഥയായിരുന്നു അതിന്റെ തുടക്കം. എറണാകുളം കവിത തിയറ്ററിലായിരുന്നു അതിന്റെ റിലീസ്. അതിന്റെ തൊട്ടടുത്ത് ഒരു ഹോട്ടലുണ്ട്. അവിടെയായിരുന്നു ഞാൻ താമസിച്ചിരുന്നത്. താഴെ നിന്ന് നോക്കിയാൽ ഈ തിയറ്റർ കാണാം. ആളുകൾ വരുന്നതും പോകുന്നതുമൊക്കെ കാണാം. അപ്പോൾ റോഷനുമുണ്ട് നമ്മുടെയൊപ്പം.
പടം പരാജയമാണെന്ന് ഒരു വാർത്ത വരുന്നു. മൂന്നാമത്തെ ദിവസം സെക്കന്റ് ഷോ കഴിഞ്ഞ് ഒരു പറ്റം ചെറുപ്പക്കാർ പുറത്തേക്ക് ഇറങ്ങുകയാണ്. ഞങ്ങൾ മുകളിൽ ഇരിക്കുകയാണ്. ലൈറ്റ് ഓൺ ചെയ്തതിന് പിന്നാലെ ഇവർ ഞങ്ങളെ കാണുകയും ഞങ്ങളെ മനസിലാക്കുകയും ചെയ്തു.
അവർ ഞങ്ങളെ നോക്കി തംപ്സ് അപ് തന്നു. അവിടെ ഞങ്ങൾക്ക് തോന്നി. ഈ സിനിമ വീഴാൻ പോകുന്നില്ല എന്ന്. കാരണം ഞങ്ങളുടെ ​ടാ​ർ​ഗറ്റ് ഓഡിയൻസ് ആയിരുന്നു അത്. അവിടെയാണ് ഈ സിനിമ അങ്ങനെ പോകില്ല എന്ന് തോന്നിയത്...’’ സഞ്ജയ് പറഞ്ഞു. യുവാക്കള്‍ ചിത്രം ഏറ്റെടുത്തതോടെ പിന്നീട് ‘നോട്ട്ബുക്ക്’ വന്‍ വിജയമായി മാറി.








Tags

  • notebook movie
  • scriptwriter sanjay

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Lena says she can see and has the ability to sense spirit (Image Source: Youtube)

‘പൊക്കമുള്ള ഒരാള്‍ ജീന്‍സും ജുബ്ബയും ധരിച്ച് തോളില്‍ ഒരു സഞ്ചിയുമായി എന്റെ മുന്നിലൂടെ നടന്നങ്ങ് പോയി; പിന്നീടറിഞ്ഞു അത് ആത്മാവ് ആയിരുന്നുവെന്ന്...’ ലെനയുടെ വാക്കുകള്‍ വൈറല്‍

Jude Anthany Joseph wishes for vismaya and thudakkam movie (Image Source: Facebook)

‘മലയാള സിനിമയിലേക്ക് സ്വാഗതം എന്റെ പ്രിയപ്പെട്ട വിസ്മയ; നാളത്തെ ദിവസം താങ്കളുടേതാണ്...’ തുടക്കത്തിന്റെ റിലീസ് ദിനത്തെപ്പറ്റി ജൂഡ് ആന്തണി ജോസഫ്

Manju Pillai (Image Source: Instagram)

ടർട്ടിൽനെക്ക് ഇന്നര്‍ ടോപ്പും ബൈക്കര്‍ ജാക്കറ്റും വൈഡ്-ലെഗ് ഡെനിം ജീൻസുമണിഞ്ഞ് സ്റ്റൈലിഷ് ലുക്കില്‍ മഞ്ജു പിള്ള; മേക്കോവര്‍ ലുക്ക് ഏറ്റെടുത്ത് ആരാധകര്‍

Madhu Baalkrishnan about playback singing in malayalam (Image Source: Instagram)

‘ഇന്ന് സിനിമയില്‍ പാട്ടുകളുടെ എണ്ണവും പ്രാധാന്യവും കുറഞ്ഞു, ആ വസന്തകാലം കഴിഞ്ഞു; ഗായകർക്ക് സിനിമ മാത്രം ആശ്രയിച്ച് ഇനി മുന്നോട്ടു പോകാന്‍ പറ്റില്ല...’ മധു ബാലകൃഷ്ണന്‍

Art Director Milton Thomas about jagathy sreekumar (Image Source: Youtube)

‘ഞങ്ങളെ രക്ഷപെടുത്താന്‍ വേണ്ടിയാണ് ജഗതിച്ചേട്ടന്‍ അന്നങ്ങനെ ചെയ്തത്; സീൻ കഴിഞ്ഞപ്പോള്‍ പുള്ളി എന്നെ നോക്കിയിട്ട് ‘ചിലവണ്ട്ട്ടാ’ എന്ന് പറഞ്ഞു...’ കലാസംവിധായകന്‍ മില്‍ട്ടണ്‍ തോമസ്

Saritha Balakrishnan supports Vismaya Mohanlal (Image Source: Facebook)

‘മോഹൻലാലിന്റെ മകളല്ലേ,ഒതുങ്ങി ജീവിച്ചൂ​ടേ’യെന്നാണ് ചിലര്‍ക്ക്; മുന്നോട്ടു പോകൂ വിസ്മയ, ഇവര്‍ക്കു മുന്നിൽ തോറ്റുകൊടുക്കാനുള്ളതല്ല ഈ ‘തുടക്കം’; കുറിപ്പുമായി സരിത ബാലകൃഷ്ണന്‍

Comments