
ന്യൂഡൽഹി: തെഹൽക്ക സ്ഥാപകനും മുൻ എഡിറ്ററുമായ തരുൺ തേജ്പാൽ ബലാത്സംഗത്തിനിരയായ ജൂനിയർ സഹപ്രവർത്തകയോട് മാപ്പു ചോദിച്ചുകൊണ്ട് ഇമെയിൽ അയച്ചിരുന്നു. ഇതെക്കുറിച്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ പരാമർശിച്ചിരുന്നു. തന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റിന് തേജ്പാൽ മാപ്പ് പറഞ്ഞിട്ടുണ്ടെന്നും, സംഭവത്തിൽ ലജ്ജ പ്രകടിപ്പിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
"ഒരു മാപ്പുകൊണ്ട് മുറിവുകൾ ഉണക്കാനാകുമെങ്കിൽ, ദയവായി ഇതൊരു നിരുപാധികമായ മാപ്പ് ആയി സ്വീകരിക്കുക," എന്ന് അദ്ദേഹം കത്തിലൂടെ അപേക്ഷിക്കുന്നുണ്ട്.ഇത് താൻ ചെയ്ത കുറ്റത്തിന്റെ ആധിക്യം അദ്ദേഹത്തിനു കൃത്യമായി മനസ്സിലായി എന്ന് സൂചിപ്പിക്കുന്നു.
2013 നവംബർ 19-ന്, അതായത് ജൂനിയർ ജീവനക്കാരി തെഹൽക്ക മാനേജിംഗ് എഡിറ്റർക്ക് പരാതി നൽകി ദിവസത്തിന് ശേഷമാണ് ഈ ഇമെയിൽ അയച്ചത്. കുട്ടിയുടെ മാതാപിതാക്കളിൽ ഒരാളോടൊപ്പം താൻ ജോലി ചെയ്തിട്ടുണ്ടെന്നും, തങ്ങൾ തമ്മിലുള്ള ദീർഘകാലമായുള്ള വിശ്വാസവും ബഹുമാനവുമാണ് താൻ ലംഘിച്ചതെന്നും തേജ്പാൽ ഇമെയിലിൽ എഴുതിയിരുന്നു.
താൻ ബോസ് ആണെന്ന് ചൂണ്ടിക്കാണിച്ച യുവതിയോട് "അത് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുന്നു" എന്ന് താൻ പറഞ്ഞതായി അദ്ദേഹം സമ്മതിച്ചു. "ഒരു സഹപ്രവർത്തകന്റെ മകളായും, പിന്നീട് എന്റെ സ്വന്തം ഓഫീസിലെ സഹപ്രവർത്തകയായും ഞാൻ ഏറെ അഭിമാനിച്ച യുവതിയാണ് നിങ്ങൾ. പ്രൊഫഷണലായി വലിയ സമഗ്രതയും വാഗ്ദാനവുമുള്ള ഒരു പത്രപ്രവർത്തകയായി നിങ്ങൾ വളരുന്നത് ഞാൻ കണ്ടിട്ടുണ്ട്..." എന്ന് അദ്ദേഹം ഇമെയിലിൽ എഴുതി.
നവംബർ 7, 8 തീയതികളിൽ നിങ്ങളുടെ വ്യക്തമായ എതിർപ്പ് അവഗണിച്ച് ലൈംഗികബന്ധത്തിന് ശ്രമിച്ച എന്റെ ലജ്ജാകരമായ പ്രവൃത്തിക്ക് ഞാൻ നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തന്റെ പദവി ദുരുപയോഗം ചെയ്തുവെന്ന ആരോപണങ്ങളെക്കുറിച്ച് സംസാരിക്കവെ, താൻ ബോസ് ആണെന്ന നിങ്ങളുടെ വാദത്തോട് "അത് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുന്നു" എന്ന് താൻ പറഞ്ഞതായി അദ്ദേഹം സമ്മതിച്ചു. എന്നാൽ ആ വാക്കുകൾ നാവിൽ നിന്ന് വീണ ഉടൻ തന്നെ താൻ അത് പിൻവലിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.
2013 നവംബർ 7, 8 തീയതികളിൽ ഗോവയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ച് സംഘടിപ്പിച്ച 'തിങ്ക് ഫെസ്റ്റ്' പരിപാടിക്കിടെയാണ് തേജ്പാൽ ജൂനിയർ സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചത്. 2021 മെയ് മാസത്തിൽ വിചാരണക്കോടതി അദ്ദേഹത്തെ വെറുതെ വിട്ടിരുന്നെങ്കിലും, ഗോവ സർക്കാർ ബോംബെ ഹൈക്കോടതിയിൽ അപ്പീൽ നൽകുകയും, കോടതി ആ ഉത്തരവ് റദ്ദാക്കി അദ്ദേഹത്തെ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയുമായിരുന്നു.തേജ്‌പാലിന് 10 വർഷം കഠിന തടവാണ് കോടതി വിധിച്ചിരിക്കുന്നത്.
"ഒരു മാപ്പുകൊണ്ട് മുറിവുകൾ ഉണക്കാനാകുമെങ്കിൽ, ദയവായി ഇതൊരു നിരുപാധികമായ മാപ്പ് ആയി സ്വീകരിക്കുക," എന്ന് അദ്ദേഹം കത്തിലൂടെ അപേക്ഷിക്കുന്നുണ്ട്.ഇത് താൻ ചെയ്ത കുറ്റത്തിന്റെ ആധിക്യം അദ്ദേഹത്തിനു കൃത്യമായി മനസ്സിലായി എന്ന് സൂചിപ്പിക്കുന്നു.
2013 നവംബർ 19-ന്, അതായത് ജൂനിയർ ജീവനക്കാരി തെഹൽക്ക മാനേജിംഗ് എഡിറ്റർക്ക് പരാതി നൽകി ദിവസത്തിന് ശേഷമാണ് ഈ ഇമെയിൽ അയച്ചത്. കുട്ടിയുടെ മാതാപിതാക്കളിൽ ഒരാളോടൊപ്പം താൻ ജോലി ചെയ്തിട്ടുണ്ടെന്നും, തങ്ങൾ തമ്മിലുള്ള ദീർഘകാലമായുള്ള വിശ്വാസവും ബഹുമാനവുമാണ് താൻ ലംഘിച്ചതെന്നും തേജ്പാൽ ഇമെയിലിൽ എഴുതിയിരുന്നു.
താൻ ബോസ് ആണെന്ന് ചൂണ്ടിക്കാണിച്ച യുവതിയോട് "അത് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുന്നു" എന്ന് താൻ പറഞ്ഞതായി അദ്ദേഹം സമ്മതിച്ചു. "ഒരു സഹപ്രവർത്തകന്റെ മകളായും, പിന്നീട് എന്റെ സ്വന്തം ഓഫീസിലെ സഹപ്രവർത്തകയായും ഞാൻ ഏറെ അഭിമാനിച്ച യുവതിയാണ് നിങ്ങൾ. പ്രൊഫഷണലായി വലിയ സമഗ്രതയും വാഗ്ദാനവുമുള്ള ഒരു പത്രപ്രവർത്തകയായി നിങ്ങൾ വളരുന്നത് ഞാൻ കണ്ടിട്ടുണ്ട്..." എന്ന് അദ്ദേഹം ഇമെയിലിൽ എഴുതി.
നവംബർ 7, 8 തീയതികളിൽ നിങ്ങളുടെ വ്യക്തമായ എതിർപ്പ് അവഗണിച്ച് ലൈംഗികബന്ധത്തിന് ശ്രമിച്ച എന്റെ ലജ്ജാകരമായ പ്രവൃത്തിക്ക് ഞാൻ നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തന്റെ പദവി ദുരുപയോഗം ചെയ്തുവെന്ന ആരോപണങ്ങളെക്കുറിച്ച് സംസാരിക്കവെ, താൻ ബോസ് ആണെന്ന നിങ്ങളുടെ വാദത്തോട് "അത് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുന്നു" എന്ന് താൻ പറഞ്ഞതായി അദ്ദേഹം സമ്മതിച്ചു. എന്നാൽ ആ വാക്കുകൾ നാവിൽ നിന്ന് വീണ ഉടൻ തന്നെ താൻ അത് പിൻവലിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.
2013 നവംബർ 7, 8 തീയതികളിൽ ഗോവയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ച് സംഘടിപ്പിച്ച 'തിങ്ക് ഫെസ്റ്റ്' പരിപാടിക്കിടെയാണ് തേജ്പാൽ ജൂനിയർ സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചത്. 2021 മെയ് മാസത്തിൽ വിചാരണക്കോടതി അദ്ദേഹത്തെ വെറുതെ വിട്ടിരുന്നെങ്കിലും, ഗോവ സർക്കാർ ബോംബെ ഹൈക്കോടതിയിൽ അപ്പീൽ നൽകുകയും, കോടതി ആ ഉത്തരവ് റദ്ദാക്കി അദ്ദേഹത്തെ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയുമായിരുന്നു.തേജ്‌പാലിന് 10 വർഷം കഠിന തടവാണ് കോടതി വിധിച്ചിരിക്കുന്നത്.






Comments