
വാഷിംഗ്ടൺ: ബർത്ത്‌റൈറ്റ് പൗരത്വവും 'ബർത്ത് ടൂറിസവും' ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രണ്ട് പുതിയ എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ഒപ്പുവെച്ചു. വാണിജ്യപരമായ 'ബർത്ത് ടൂറിസത്തിൽ' ഏർപ്പെടുന്നവർക്ക് പ്രവേശനം നിഷേധിക്കുകയാണ് ഒരു ഉത്തരവിന്റെ ലക്ഷ്യം. ജന്മനാ പൗരത്വത്തിന് അർഹതയില്ലാത്തവരുടെ വിഭാഗങ്ങൾ വിപുലീകരിക്കുന്നതാണ് രണ്ടാമത്തെ ഉത്തരവ്. എന്നാൽ, നിലവിൽ ഇന്ത്യൻ എച്ച്-1ബി, എൽ-1 അല്ലെങ്കിൽ വിദ്യാർത്ഥി വിസ ഉടമകളുടെ കുട്ടികളുടെ ജന്മനാ പൗരത്വം അവസാനിപ്പിച്ചിട്ടില്ല എന്ന് വേണം കരുതാൻ.
ഇന്ത്യൻ താൽക്കാലിക വിസ ഉടമകൾക്ക് അവരുടെ യുഎസിൽ ജനിക്കുന്ന കുട്ടികളുടെ ജന്മനാ പൗരത്വം നഷ്ടപ്പെടണമെങ്കിൽ 4-ആം ഭേദഗതിയുടെ പരിമിതമായ വ്യാഖ്യാനത്തെ സുപ്രീം കോടതി ശരിവെയ്ക്കണം, അല്ലെങ്കിൽ കോൺഗ്രസും കോടതികളും ചേർന്ന് പുതിയ ഭരണഘടനാ ചട്ടക്കൂട് ഉണ്ടാക്കണം, അല്ലെങ്കിൽ ഒരു പുതിയ ഭരണഘടനാ ഭേദഗതി അംഗീകരിക്കപ്പെടണം, ഇത് രാഷ്ട്രീയമായി അസാധ്യമെന്ന് വേണം കരുതാൻ.
വ്യാഴാഴ്ച ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച ട്രംപ്, ജൂൺ 30-ലെ സുപ്രീം കോടതി വിധിയെ വിമർശിക്കുകയും ഭരണകൂടം ഇതിൽ മാറ്റങ്ങൾ വരുത്തുകയാണെന്ന് വ്യക്തമാക്കുകയും ചെയ്തു. അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയനും മറ്റ് കുടിയേറ്റ നിയമ വിദഗ്ധരും ഈ പുതിയ ഉത്തരവുകൾ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് രംഗത്തെത്തിയിട്ടുണ്ട്. 14-ആം ഭേദഗതി ഉറപ്പുനൽകുന്ന ജന്മനാ പൗരത്വത്തിന്മേലുള്ള ഏത് കടന്നുകയറ്റവും നിയമപരമായി പരാജയപ്പെടുമെന്ന് അവർ വ്യക്തമാക്കി.
1868 ജൂലൈ 9-ന് നിലവിൽ വന്ന യുഎസ് ഭരണഘടനയുടെ 14-ആം ഭേദഗതി, മുൻ അടിമകൾ ഉൾപ്പെടെ യുഎസിൽ ജനിച്ചതോ സ്വാഭാവിക പൗരത്വം നേടിയതോ ആയ എല്ലാ വ്യക്തികൾക്കും പൗരത്വം നൽകുന്നു."ആഭ്യന്തരയുദ്ധത്തിന് തൊട്ടുപിന്നാലെയാണ് ഇത് ചെയ്തത്. അടിമകളുടെ കുട്ടികൾക്ക് വേണ്ടിയായിരുന്നു അത്. എന്നാൽ ഇപ്പോൾ എന്താണ് സംഭവിക്കുന്നത്? ആളുകൾ ഇതിന് ചുറ്റും ബിസിനസുകൾ കെട്ടിപ്പടുക്കുകയാണ്," ട്രംപ് പറഞ്ഞു. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ അജണ്ടയുടെ സൂത്രധാരനായി കണക്കാക്കപ്പെടുന്ന സ്റ്റീഫൻ മില്ലർ പറഞ്ഞത്, ആളുകൾ വിനോദസഞ്ചാരികളായി വന്ന് കുട്ടികൾക്ക് ജന്മം നൽകുകയും അതുവഴി ആ കുട്ടിയെ തനിയെ പൗരനാക്കുകയുമാണ് ചെയ്യുന്നത് എന്നാണ്.
ജൂൺ 30-ന്, യുഎസ് സുപ്രീം കോടതി അമേരിക്കയിൽ ജനിക്കുന്ന മിക്കവർക്കും പൗരത്വം ഉറപ്പുനൽകുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള നിയമം വീണ്ടും ഉറപ്പിച്ചുകൊണ്ട് ഡൊണാൾഡ് ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് തള്ളിക്കളഞ്ഞിരുന്നു. ജന്മനാ പൗരത്വം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു ഈ ഉത്തരവ്.പുതിയ എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ഒപ്പുവെച്ച ശേഷം ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച ട്രംപ്, ജൂൺ 30-ലെ സുപ്രീം കോടതി വിധിക്കെതിരെ രൂക്ഷമായി പ്രതികരിക്കുകയും, പുതിയ നീക്കം "ചില മാറ്റങ്ങൾ വരുത്താൻ" വേണ്ടിയുള്ളതാണെന്ന് വ്യക്തമാക്കുകയും ചെയ്തു.
ഇന്ത്യൻ താൽക്കാലിക വിസ ഉടമകൾക്ക് അവരുടെ യുഎസിൽ ജനിക്കുന്ന കുട്ടികളുടെ ജന്മനാ പൗരത്വം നഷ്ടപ്പെടണമെങ്കിൽ 4-ആം ഭേദഗതിയുടെ പരിമിതമായ വ്യാഖ്യാനത്തെ സുപ്രീം കോടതി ശരിവെയ്ക്കണം, അല്ലെങ്കിൽ കോൺഗ്രസും കോടതികളും ചേർന്ന് പുതിയ ഭരണഘടനാ ചട്ടക്കൂട് ഉണ്ടാക്കണം, അല്ലെങ്കിൽ ഒരു പുതിയ ഭരണഘടനാ ഭേദഗതി അംഗീകരിക്കപ്പെടണം, ഇത് രാഷ്ട്രീയമായി അസാധ്യമെന്ന് വേണം കരുതാൻ.
വ്യാഴാഴ്ച ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച ട്രംപ്, ജൂൺ 30-ലെ സുപ്രീം കോടതി വിധിയെ വിമർശിക്കുകയും ഭരണകൂടം ഇതിൽ മാറ്റങ്ങൾ വരുത്തുകയാണെന്ന് വ്യക്തമാക്കുകയും ചെയ്തു. അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയനും മറ്റ് കുടിയേറ്റ നിയമ വിദഗ്ധരും ഈ പുതിയ ഉത്തരവുകൾ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് രംഗത്തെത്തിയിട്ടുണ്ട്. 14-ആം ഭേദഗതി ഉറപ്പുനൽകുന്ന ജന്മനാ പൗരത്വത്തിന്മേലുള്ള ഏത് കടന്നുകയറ്റവും നിയമപരമായി പരാജയപ്പെടുമെന്ന് അവർ വ്യക്തമാക്കി.
1868 ജൂലൈ 9-ന് നിലവിൽ വന്ന യുഎസ് ഭരണഘടനയുടെ 14-ആം ഭേദഗതി, മുൻ അടിമകൾ ഉൾപ്പെടെ യുഎസിൽ ജനിച്ചതോ സ്വാഭാവിക പൗരത്വം നേടിയതോ ആയ എല്ലാ വ്യക്തികൾക്കും പൗരത്വം നൽകുന്നു."ആഭ്യന്തരയുദ്ധത്തിന് തൊട്ടുപിന്നാലെയാണ് ഇത് ചെയ്തത്. അടിമകളുടെ കുട്ടികൾക്ക് വേണ്ടിയായിരുന്നു അത്. എന്നാൽ ഇപ്പോൾ എന്താണ് സംഭവിക്കുന്നത്? ആളുകൾ ഇതിന് ചുറ്റും ബിസിനസുകൾ കെട്ടിപ്പടുക്കുകയാണ്," ട്രംപ് പറഞ്ഞു. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ അജണ്ടയുടെ സൂത്രധാരനായി കണക്കാക്കപ്പെടുന്ന സ്റ്റീഫൻ മില്ലർ പറഞ്ഞത്, ആളുകൾ വിനോദസഞ്ചാരികളായി വന്ന് കുട്ടികൾക്ക് ജന്മം നൽകുകയും അതുവഴി ആ കുട്ടിയെ തനിയെ പൗരനാക്കുകയുമാണ് ചെയ്യുന്നത് എന്നാണ്.
ജൂൺ 30-ന്, യുഎസ് സുപ്രീം കോടതി അമേരിക്കയിൽ ജനിക്കുന്ന മിക്കവർക്കും പൗരത്വം ഉറപ്പുനൽകുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള നിയമം വീണ്ടും ഉറപ്പിച്ചുകൊണ്ട് ഡൊണാൾഡ് ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് തള്ളിക്കളഞ്ഞിരുന്നു. ജന്മനാ പൗരത്വം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു ഈ ഉത്തരവ്.പുതിയ എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ഒപ്പുവെച്ച ശേഷം ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച ട്രംപ്, ജൂൺ 30-ലെ സുപ്രീം കോടതി വിധിക്കെതിരെ രൂക്ഷമായി പ്രതികരിക്കുകയും, പുതിയ നീക്കം "ചില മാറ്റങ്ങൾ വരുത്താൻ" വേണ്ടിയുള്ളതാണെന്ന് വ്യക്തമാക്കുകയും ചെയ്തു.







Comments