
തിരുവനന്തപുരം: കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ വൈകുന്നതിനെതിരെ തീരദേശങ്ങളിൽ പ്രതിഷേധം അതിശക്തമാകുന്നു. സർക്കാരിന്റെ വീഴ്ചകൾക്കെതിരെ ജനരോഷം കനത്ത സാഹചര്യത്തിൽ, പ്രതിഷേധം തണുപ്പിക്കാനുള്ള അടിയന്തര നീക്കങ്ങളുമായി മുഖ്യമന്ത്രിയും മന്ത്രിമാരും രംഗത്തിറങ്ങി. നീണ്ടകരയിൽ കടലിൽ കാണാതായ ഗൗതം കൃഷ്ണന്റെ വീട്ടിൽ മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രി ഷിബു ബേബി ജോണും നേരിട്ടെത്തി.
ഗൗതമിനെ കാണാതായി പത്താം നാളാണ് മുഖ്യമന്ത്രി കുടുംബത്തെ സന്ദർശിക്കുന്നത്. തങ്ങളുടെ ആകുലതകളും കടുത്ത പരാതികളും ഗൗതമിന്റെ അമ്മ രേഷ്മ മുഖ്യമന്ത്രിയെ അറിയിച്ചു. ഭരണകൂടത്തോടുള്ള ജനങ്ങളുടെ അമർഷത്തിലും പ്രതിഷേധത്തിലും തെറ്റില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, കാലാവസ്ഥ പ്രതികൂലമായതിനാലാണ് തിരച്ചിൽ വൈകിയതെന്നും പരമാവധി ചെയ്യുമെന്നും അറിയിച്ചു.
അതേസമയം, വിഴിഞ്ഞത്തും മുതലപ്പൊഴിയിലും കാണാതായവരുടെ വീടുകളിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂറും സന്ദർശനം നടത്തി. തിരച്ചിൽ വൈകുന്നതിലുള്ള ജനങ്ങളുടെ കടുത്ത പ്രതിഷേധങ്ങൾക്കിടയിൽ, പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും തിരച്ചിൽ തുടരുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. കടലിൽ കാണാതായാൽ തിരച്ചിൽ നടത്തുന്നതിന് പ്രത്യേക മാർഗ്ഗരേഖ ഉടൻ പുറത്തിറക്കുമെന്നും മുന്നറിയിപ്പ് സംവിധാനം മെച്ചപ്പെടുത്തുമെന്നും ഉയർന്നുവന്ന പരാതികൾക്ക് മറുപടിയായി ഫിഷറീസ് മന്ത്രി പ്രഖ്യാപിച്ചു.
തീരദേശവാസികളുടെ കടുത്ത പ്രക്ഷോഭങ്ങൾക്കിടയിലും കടലിൽ കാണാതായ 3 മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ 11-ാം ദിവസവും തുടരുകയാണ്. നിലവിൽ നാവികസേനയുടെ ഐഎൻഎസ് കൽപ്പേനി വിഴിഞ്ഞത്തും മുതലപ്പൊഴിയിലും തെരച്ചിൽ നടത്തുന്നുണ്ട്. നീണ്ടകരയിൽ കാണാതായ ഗൗതമിന് വേണ്ടി കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിലാണ് തിരച്ചിൽ പുരോഗമിക്കുന്നത്.
ഗൗതമിനെ കാണാതായി പത്താം നാളാണ് മുഖ്യമന്ത്രി കുടുംബത്തെ സന്ദർശിക്കുന്നത്. തങ്ങളുടെ ആകുലതകളും കടുത്ത പരാതികളും ഗൗതമിന്റെ അമ്മ രേഷ്മ മുഖ്യമന്ത്രിയെ അറിയിച്ചു. ഭരണകൂടത്തോടുള്ള ജനങ്ങളുടെ അമർഷത്തിലും പ്രതിഷേധത്തിലും തെറ്റില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, കാലാവസ്ഥ പ്രതികൂലമായതിനാലാണ് തിരച്ചിൽ വൈകിയതെന്നും പരമാവധി ചെയ്യുമെന്നും അറിയിച്ചു.
അതേസമയം, വിഴിഞ്ഞത്തും മുതലപ്പൊഴിയിലും കാണാതായവരുടെ വീടുകളിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂറും സന്ദർശനം നടത്തി. തിരച്ചിൽ വൈകുന്നതിലുള്ള ജനങ്ങളുടെ കടുത്ത പ്രതിഷേധങ്ങൾക്കിടയിൽ, പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും തിരച്ചിൽ തുടരുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. കടലിൽ കാണാതായാൽ തിരച്ചിൽ നടത്തുന്നതിന് പ്രത്യേക മാർഗ്ഗരേഖ ഉടൻ പുറത്തിറക്കുമെന്നും മുന്നറിയിപ്പ് സംവിധാനം മെച്ചപ്പെടുത്തുമെന്നും ഉയർന്നുവന്ന പരാതികൾക്ക് മറുപടിയായി ഫിഷറീസ് മന്ത്രി പ്രഖ്യാപിച്ചു.
തീരദേശവാസികളുടെ കടുത്ത പ്രക്ഷോഭങ്ങൾക്കിടയിലും കടലിൽ കാണാതായ 3 മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ 11-ാം ദിവസവും തുടരുകയാണ്. നിലവിൽ നാവികസേനയുടെ ഐഎൻഎസ് കൽപ്പേനി വിഴിഞ്ഞത്തും മുതലപ്പൊഴിയിലും തെരച്ചിൽ നടത്തുന്നുണ്ട്. നീണ്ടകരയിൽ കാണാതായ ഗൗതമിന് വേണ്ടി കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിലാണ് തിരച്ചിൽ പുരോഗമിക്കുന്നത്.







Comments